Kerala

സമരം ഒരു കോറിയോഗ്രഫി

കെ.പി സേതുനാഥ്

ദൃശ്യങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്യുന്ന ടെലിവിഷന്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തോടെ രാഷ്ട്രീയം മാത്രമല്ല പത്രപ്രവര്‍ത്തനവും മുഴുനീള പെര്‍ഫോര്‍മന്‍സ്‌ ആയി. ഭംഗിയായ രംഗാവിഷ്‌ക്കാരം (കോറിയോഗ്രഫി) നിറഞ്ഞ നാടകീയമായ പെര്‍ഫോമന്‍സ്‌. അതാണ്‌ രാഷ്ട്രീയവും മാധ്യമപ്രവര്‍ത്തനവും. കേരളത്തില്‍ തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിന്റെ മുന്‍വശമാണ്‌ മിക്കവാറും ഈ ആവിഷ്‌ക്കാരങ്ങളുടെ പ്രധാന അരങ്ങ്‌. ഓരോ ജില്ലാ കേന്ദ്രങ്ങളിലും കോറിയോഗ്രാഫിക്‌ സമരങ്ങള്‍ക്ക്‌ തക്കതായ അരങ്ങുകളുണ്ട്‌ എന്ന കാര്യം മറക്കുന്നില്ല. എന്നാലും തിരുവനന്തപുരമാണ്‌ കോറിയോഗ്രാഫിക്‌ സമരം ഒരു പ്രതിഷ്‌ഠാപന കലയായി വളര്‍ന്ന ദേശം. രാഷ്ട്രീയപ്രവര്‍ത്തകരും, പത്രപ്രവര്‍ത്തകരുമാണ്‌ ഈ പ്രതിഷ്‌ഠാപനത്തിലെ തുല്യപങ്കാളികള്‍. പഴയ സംസ്‌കൃത നാടകത്തിന്റെ ശൈലിയില്‍ പറഞ്ഞാല്‍ പെര്‍ഫോമന്‍സിന്റെ മൂര്‍ദ്ധന്യത്തില്‍ സൂത്രധാരന്റെ റോള്‍ ഇരൂകൂട്ടരും പരസ്‌പരം വച്ചുമാറും. സാധാരണഗതിയില്‍ രാവിലെ 11-12 മണി സമയങ്ങളില്‍ അരങ്ങേറുന്ന കലാപരിപാടി പെട്ടെന്നു തന്നെ അവസാനിക്കുന്നതായിരുന്നു തിരുവനന്തപുരത്തെ ചിട്ട.

ബാരിക്കേഡുകളില്‍ പോലീസും, സമരക്കാരും പരസ്‌പരം നടത്തുന്ന ശക്തിപരീക്ഷണത്തോടെയാണ്‌ കോറിയോഗ്രഫിയുടെ തുടക്കം. കുറച്ചുനേരത്തെ ഈ ഉന്തിനും, തള്ളിനും ശേഷം ജലപീരങ്കിയെന്ന പ്രതിഭാസം അരങ്ങേറും. ഈ സന്ദര്‍ഭത്തിലാണ്‌ സൂത്രധാരന്റെ വേഷപ്പകര്‍ച്ച. അപ്പോഴേക്കും ബ്രേക്കിംഗ്‌ വാര്‍ത്തക്കുള്ള ‘പ്രേപടിംഗ്‌’ ചാനലുകളില്‍ തയ്യാറായിട്ടുണ്ടാവും. വെള്ളം ചീറ്റലിന്റെ ശക്തിയില്‍ നിലതെറ്റുന്നവരെ തലങ്ങളും, വിലങ്ങും എടുത്തു മാറ്റുന്ന ദൃശ്യങ്ങളുടെ അകമ്പടിയായി ശബ്ദാസുരന്മരായ നേതാക്കളുടെ തത്സമയ പ്രതികരണം ലഭിക്കുന്ന ക്രമത്തില്‍ സ്റ്റുഡിയോ മുറികളിലെ കലാപവാസന പുരോഗമിക്കും. ഇത്രയുമാണ്‌ സമര-കോറിയോഗ്രഫിയുടെ അടിസ്ഥാന തത്വങ്ങള്‍. തിരുവനന്തപുരത്തെ സമയക്രമത്തില്‍ അടുത്തകാലത്തുണ്ടായ ചെറിയ മാറ്റമൊഴിച്ചാല്‍ കാര്യങ്ങള്‍ പഴയതുപോലെ തുടരുന്നു. കുപ്പിവെള്ളം സമയത്തു കിട്ടാത്തതിനാല്‍ സെക്രട്ടറിയേറ്റ്‌ കെട്ടിടം കത്തിച്ചാമ്പലായതോടെ നേരം ഇരുട്ടിയതിന്‌ ശേഷമുള്ള സമരത്തിന്റെ കോറിയോഗ്രഫി വിജയകരമായ ഫോര്‍മുല ആയി മാറി.

കാലം തെറ്റി പെയ്യുന്ന മഴയില്‍ അഗ്നിബാധ കെട്ടടങ്ങിയതോടെ ജലീല്‍ ബാധയിലായി കഴിഞ്ഞ മൂന്നു ദിവസങ്ങളായുള്ള രംഗാവിഷ്‌ക്കരണം. പിണറായി വിജയന്‌ ഒഴിയാബാധയായ ജലീലിനെ ഒഴിപ്പിക്കുന്നതിനുള്ള രംഗാവിഷ്‌കരണം ഏതാണ്ട്‌ ഒരു രാത്രി മുഴുവന്‍ നീണ്ടതോടെ കോറിയോഗ്രഫിയുടെ ഈ പുതിയ സമയക്രമം തിരുവനന്തപുരത്ത്‌ സ്ഥിരപ്പെടാനുള്ള സാധ്യത ഏറി. വെള്ളിയാഴ്‌ച രാത്രി മുതല്‍ ശനിയാഴ്‌‌ച ഇരുട്ടുംവരെ – പഴയ മലയാളത്തില്‍ നേരത്തോടു നേരമെന്നു പറയുന്ന സംഗതി — നീണ്ട പരിപാടി, ഞായറാഴ്‌‌ചയോടെ വളാഞ്ചേരി മുതല്‍ തിരുവനന്തപുരം നീളുന്ന കലാപരിപാടി ആയി. അതോടെ കോറിയോഗ്രഫിക്‌ സമരം പുതിയ തലങ്ങളില്‍ വികസിക്കുന്നതിനുള്ള സാധ്യതകള്‍ തെളിയുകയാണ്‌. സര്‍ക്കാരിനും ഈ മേഖലയില്‍ ചെയ്യാവുന്ന സംഭാവനകള്‍ ചെറുതല്ല. രാത്രി സമരത്തിന്റെ ജ്വാല കെടാതെ സൂക്ഷിക്കേണ്ടത്‌ സര്‍ക്കാരിന്റെ കൂടെ ഉത്തരവാദിത്തമാണ്‌. കൂട്ടുത്തരവാദിത്തമില്ലാതെ എന്തു പാര്‍ലമെന്ററി ജനാധിപത്യം എന്നു നാളെ ആരും മൂക്കത്തു വിരല്‍ വയ്‌ക്കരുതല്ലോ. ഇക്കാര്യത്തില്‍ സര്‍ക്കാരിനു ചെയ്യാവുന്ന അടിയന്തര സഹായം തിരുവനന്തപുരത്ത്‌ പാളയം മുതല്‍ പുളിമൂട്‌ ജംഗ്‌ഷന്‍ നൈറ്റ്‌ ഷോപിംഗ്‌ അനുവദിക്കുന്നതാണ്‌. ഒരു പൈലറ്റ്‌ പദ്ധതിയെന്ന നിലയില്‍ തുടങ്ങിയാല്‍ മതി. പൈലറ്റ്‌ വിജയകരമെന്നു കണ്ടാല്‍ സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കാം. വേണമെങ്കില്‍ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശവും സ്വീകരിക്കാം. കെ.പി.എം.ജി, പ്രൈസ്‌വാട്ടര്‍ ഹൗസ്‌ കൂപേര്‍സ്‌‌, ഏണ്‍സ്റ്റ്‌ ആ്‌ന്റ്‌ യംഗ്‌ തുടങ്ങിയവര്‍ വിളിപ്പാടകലെ ഉള്ളപ്പോള്‍ അതിനു ബുദ്ധിമുട്ടേണ്ടി വരില്ല. സമരവും, ഷോപിംഗും ഒറ്റ ഫ്രെയിമില്‍ ലയിക്കുന്ന ഈ കോറിയോഗ്രഫിയെ വെല്ലുന്ന ഒരു പ്രതിഷ്‌ഠാപനവും കേരളത്തില്‍ കലയാവില്ല. ഭരണത്തുടര്‍ച്ച ഉണ്ടായാലും, ഇല്ലെങ്കിലും സമരത്തുടര്‍ച്ചയുടെ ഈ കോറിയോഗ്രഫിയിലാണ്‌ കേരളത്തിന്റെ ഭാവി എന്നു രാഷ്ട്രീയക്കാരും, മാധ്യമങ്ങളും ഉറപ്പാക്കുമെന്നു നമുക്ക്‌ ഉറപ്പായും വിശ്വസിക്കാം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.