Kerala

സുരേഷ് ഗോപിയെ പേടിച്ച ചിരഞ്ജീവി

സാഗർ കോട്ടപ്പുറം
ഇത് ഒരു യഥാർത്ഥ കഥയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ പടം തെലുങ്കിലെക്ക് ഡബ്ബ് ചെയ്താലോ പിന്നെ ഇങ്ങേർ തന്റെ ഇറക്കാൻ പോകുന്ന പടമൊക്കെ മാറ്റിവെച്ച്  വീട്ടിൽ ഒളിച്ചിരിക്കും. ഇത്രക്കും ദാരിദ്ര്യം പിടിച്ച ഇയാളെയാണോ ‘ബിഗ്ഗര്‍ ദാന്‍ ബച്ചന്‍’ എന്നൊക്ക അന്നത്തെ പ്രമുഖ ലേഖനങ്ങൾ പൊക്കിയടിച്ചത് എന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നും.  ഹൈവേ,  മഹാത്മാ, കമ്മീഷണർ, യുവതുർക്കി ഒക്കെ തെലുങ്കിലെ 100 ദിവസം ഓടിയ പടം വാരി പടങ്ങളായിരുന്നു. എന്നാൽ അത്തരത്തിൽ വലിയ ചലനമൊന്നും ചിരഞ്ജീവിയ്ക്കു മലയാളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ചിരഞ്ജീവിയുടെ പടങ്ങൾ കേരളത്തിൽ എൺപതുകളുടെ അവസാനം തൊട്ട് തന്നെ ഇവിടെ ആർക്കും ഭീഷണിയില്ലാതെയും ഞെട്ടിപ്പിക്കാതെയും റിലീസ് ആവുമായിരുന്നു. അങ്ങനെയൊരിക്കൽ വന്ന പടമാണ് ഏയ്‌ ഹീറോ. തെലുങ്ക് ഇൻഡസ്ട്രി ഹിറ്റ്‌ ആയ ഗരണമൊഗുടുവിന്റെ മൊഴിമാറിയതാണ് ഏയ്‌ ഹീറോ. തമിഴിൽ മന്നൻ എന്ന പേരിൽ  രജനികാന്ത് അഭിനയിച്ചു ഹിറ്റാക്കിയ ചിത്രം. എന്തായാലും പടം ഇവിടെ കേറി കൊളുത്തി. വലിയ ഹിറ്റുമായി. എംജി ശ്രീകുമാർ അണ്ണൻ പാടിയ  പുന്നാര പേടമാനെ എന്ന പാട്ടും പ്രഭുദേവ ചിട്ടപെടുത്തിയ ചിരുവിന്റെ ഡാൻസും കേരളത്തിൽ തരംഗമായി.

പടം നൂറിനു മുകളിൽ തിയേറ്ററിൽ ഓടി. 100 ദിവസ ചടങ്ങ് കോഴിക്കോട് വെച്ചാണ് നടന്നത്. അന്ന് ചിരഞ്ജീവിയും വന്നിരുന്നു. മലയാളത്തിലെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീര ചടങ്ങിൽ  മുഖ്യതിഥി ആയത് ചിരുവിന്റെ പേടി സ്വപ്നമായ സാക്ഷാൽ സുരേഷ്ഗോപിയായിരുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നപോലെ ചിരഞ്ജീവി സുരേഷ്ഗോപിയെ ചടങ്ങിൽ ക്ഷണിച്ചു തന്റെ പേടി എന്നെന്നേക്കുമായി മാറ്റുകയും ചെയ്തു എന്ന് വേണേൽ പറയാം. പക്ഷേ  അതിനു ശേഷവും സുരേഷ് ഗോപി തെലുങ്കിൽ പടങ്ങൾ  ഇറക്കി ഹിറ്റുകൾ ഉണ്ടാക്കിയെങ്കിലും ഏയ്‌ ഹീറോ പോലൊരു പടം ചിരഞ്ജീവിയ്ക്കു ചെയ്യാനോ മലയാളത്തിൽ ഹിറ്റാക്കാനോ കഴിഞ്ഞിരുന്നില്ല.

വാൽക്കഷ്ണം : ചിരഞ്ജീവിയുടെ മകൻ രാം ചരൺ തേജയുടെ ആദ്യ സിനിമയിൽ ചിരഞ്ജീവിയുടെ ‘പുന്നാരപേട മാൻ’ എന്ന  പാട്ടു ഉൾപ്പെടുത്തിയിരുന്നു. പഴയ സിനിമയിലെ ഗാനരംഗം  അതേപടി ഇതിൽ ചേർക്കുകയായിരുന്നു. സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ തെലുങ്ക് റൈറ്റ് മേടിക്കാൻ ഇപ്പോഴേ ആളുകൾ റെഡി ആയി നിൽക്കുന്നുണ്ട് എന്നാണ് കേൾവി.

കടപ്പാട്:M3db

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.