സുധീര്‍ നാഥ്
ഗാസിപൂരിലെ സമരവേദിയില്‍ വെച്ച് ഗുര്‍ജിത് കൗര്‍ ദത്തിനെ കണ്ടുമുട്ടിയ ഗള്‍ഫ് ഇന്ത്യന്‍സ് പ്രതിനിധികളുമായി അവരുടെ വീക്ഷണം വിശദീകരിക്കുകയുണ്ടായി. പഞ്ചാബ് സംസ്ഥാനത്തിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ അംബാല ജാട്ടന്‍ ഗ്രാമത്തിലെ സര്‍പഞ്ച് അഥവാ പഞ്ചായത്ത് പ്രസിഡന്റാണ് ഗുര്‍ജിത് കൗര്‍ ദത്ത്. സമരത്തിന് പിന്തുണയുമായി എത്തിയ അവര്‍ സര്‍ക്കാര്‍ നിരത്തിയ ബാരിക്കേഡുകളും, കോണ്‍ക്രീറ്റ് ബ്ലോക്കുകളും , കമ്പി വേലികളും ചൂണ്ടി ചോദിക്കുന്നത് ഇത് യുദ്ധഭൂമി ആണോ എന്നാണ്. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ പോലും ഇത്രയേറെ സുരക്ഷിതത്വം ഉണ്ടാകില്ല എന്ന് അവര്‍ പറയുന്നു. സര്‍ക്കാര്‍ സ്വന്തം ജനതയുടെ, അതും രാജ്യത്തിന് ഭക്ഷണം നല്‍കുന്ന കര്‍ഷകരെ തടയുന്നതിനു വേണ്ടി നടത്തുന്ന നടപടികള്‍ രാജ്യത്തിനുതന്നെ അപമാനമാണെന്ന് അവര്‍ പറഞ്ഞു.
രാജ്യത്തെ കുട്ടികള്‍ പോലും ഇപ്പോള്‍ കേന്ദ്രം കൊണ്ടുവന്ന മൂന്ന് കര്‍ഷക ബില്ലിനെ കുറിച്ചും, പുതിയ ബില്ലുകള്‍ കര്‍ഷകരെ എങ്ങിനെ ബാധിക്കും എന്നും അറിയാം. രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരും ബില്ലിനെതിരെ സമര മുഖത്താണ്. ഇത്രവലിയ ജനകീയ സമരത്തിന് ശേഷവും കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കില്ല എന്ന സര്‍ക്കാരിന്റെ കടുംപിടുത്തം തികച്ചും ജനവിരുദ്ധമാണ്. ജനങ്ങളാണ് പരമാധികാരികള്‍ എന്ന് പറയുകയും അവര്‍ക്കെതിരെ നിലപാടെടുക്കുകയും ചെയ്യുന്നതിന് വലിയ വില കൊടുക്കേണ്ടി വരും.
ചെങ്കോട്ട സ്വകാര്യ മേഖലയ്ക്ക് വാടക തീറെഴുതി കൊടുത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ അപമാനിച്ചു എന്ന് പറയാന്‍ അവര്‍ക്ക് എന്ത് ധാര്‍മികതയാണ് ഉള്ളത് എന്ന് ഗുര്‍ജിത്ത് കൗര്‍ ചോദിക്കുന്നു. ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണ പതാകയ്ക്ക് കീഴെ കെട്ടിയത് നിഷാന്‍ സാഹിബ് ആണ് പറത്തിയത്. അതിര്‍ത്തികളിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ സിഖ് റജിമെന്റിലും മറ്റും സൈനികര്‍ ഉയര്‍ത്തുന്നതും ഇതേ പതാകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റേ ശക്തിയുടേയും, ശൗര്യത്തിന്റേയും അടയാളമാണെന്ന് പറയുന്ന നിഷാന്‍ സാഹിബ് എങ്ങിനെ ചെങ്കോട്ടയില്‍ വഞ്ചനയുടെ അടയാളമാകുന്നത്….?
ഭഗത് സിംഗ് പറഞ്ഞത് സഹോദരി പുത്രി കൂടിയായ ഗുര്‍ജിത് കൗര്‍ ദത്ത് ആവര്‍ത്തിച്ചു.
സമരം ഒരു ദിവസം കൊണ്ടു അവസാനിക്കുന്നതല്ല. നമ്മുടെ ലക്ഷ്യം നേടാന്‍ പൊരുതി കൊണ്ടിരിക്കണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.