ഗുവാഹത്തി: അസമില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്നലെ ആറ് പേര്‍ കൂടി മരിച്ചു. നിലവില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 ആയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. കാസിരംഗ ദേശീയോദ്ധ്യാനവും കടുവ സംരക്ഷണ കേന്ദ്രവും 95 ശതമാനവും വെള്ളത്തിനടിയിലായി.
നിലവില്‍ വെള്ളപ്പൊക്കം 27 ജില്ലകളിലെ 2.1 ദശലക്ഷം ആളുകളെ ബാധിച്ചു. 480 ദുരിതാശ്വാസ ക്യാമ്പുകളിലായി 60,00 ത്തിലധികം ആളുകള്‍ അഭയം തേടിയിട്ടുണ്ടെന്നും അസം ദുരന്ത നിവാരണ സേനയുടെ പ്രതിദിന വെള്ളപ്പൊക്ക റിപ്പോര്‍ട്ടില്‍ പറയുന്നു.
നേപ്പാളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്ന നദികളില്‍ ഭൂരിഭാഗവും ജലനിരപ്പ് ഉയരുന്നതിനാല്‍ വടക്കന്‍ ബീഹാറില്‍ വെള്ളപ്പൊക്കം കനക്കുകയാണ്. ഈ മാസം 16 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുവാഹത്തി, ദിബ്രുഗഡ്, ദുബ്രി, ഘോള്‍പാറ, ജോര്‍ഹട്ട്, സോണിറ്റപൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.