വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കു താനുമായി ബന്ധമുണ്ടെന്ന മന്ത്രി ഇ പി ജയരാജന്റെ ആരോപണത്തിനു മറുപടിയുമായി അടൂര്‍ പ്രകാശ് എംപി. മന്ത്രി വെറും സിപിഎമ്മുകാരനായാണു സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
പ്രതികളെ രക്ഷപ്പെടുത്താന്‍ താന്‍ ഇടപെട്ടിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്തെന്നു പ്രാദേശിക നേതാക്കള്‍ പറഞ്ഞാല്‍ ഇടപെടുന്നതു തന്റെ കടമയാണ്. ജയരാജന്‍ കാടടച്ചു വെടിവയ്ക്കരുത്. ഉന്നയിക്കുന്ന ആരോപണം തെളിയിക്കാനുള്ള ഉത്തരവാദിത്തം അദ്ദേഹം കാട്ടണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.
സംഭവമുണ്ടായ ശേഷം കൊലയാളികള്‍ ഈ വിവരം അറിയിക്കുന്നത് അടൂര്‍ പ്രകാശിനെയാണെന്നാണ് ജയരാജന്‍ ആരോപിച്ചത്. സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. കോണ്‍ഗ്രസ് കൊലപാതകം ആസൂത്രണം ചെയ്യുകയാണ്. കോണ്‍ഗ്രസിെന്റ ചരിത്രം അതാണെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ് ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്ഷ്യം നിര്‍വഹിച്ചു എന്ന സന്ദേശമാണ് അക്രമികള്‍ അടൂര്‍ പ്രകാശിന് കൈമാറിയതെന്നാണ് പുറത്തു വന്ന വിവരം. ഇത് ഞെട്ടിക്കുന്നതാണ്. ഇതാണോ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഈ സംഭവത്തില്‍ സമഗ്ര അന്വഷണം ആവശ്യമാണ്. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടുണ്ട്. ക്രിമിനലുകളെ സംഘടിപ്പിക്കുന്ന കോൺഗ്രസ് ആണോ സമാധാനാവഹകർ എന്നും ഇ പി കുറ്റപ്പെടുത്തി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.