മനാമ: കോവിഡ് വ്യാപനതോതനുസരിച്ച് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി റസ്‌റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. നിലവിലുള്ള സൗകര്യത്തിന്റെ 50 ശതമാനം ഉപയോഗിക്കാനാണ് അനുമതി. എന്നാല്‍, ഓരോ ടേബിളിനുമിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതില്‍ മാറ്റമുണ്ടാകില്ല.ഇതോടെ, ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാന്‍ സാധിക്കും.
നേരത്തെ ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട റസ്റ്റാറന്റുകളിലും കഫേകളിലും ഒക്‌ടോബര്‍ 24 മുതലാണ് അകത്തിരുന്ന് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.