ദോഹ: ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്തുകൊണ്ട് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സാംസ്കാരിക കേരളത്തിന്റെ പ്രതിച്ഛായക്കേറ്റ മങ്ങലാണെന്നും ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും വിമൻ ഇന്ത്യ ഖത്തർ.
വിദ്യാഭ്യാസ-സാംസ്കാരിക രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമുയർത്തുന്ന കേരളത്തിന്റെ സാംസ്കാരിക രംഗത്തുനിന്ന് തന്നെ ഇത്തരമൊരു റിപ്പോർട്ട് പുറത്തുവന്നു എന്നത് നിരാശജനകമാണ്.
സ്ത്രീ മുന്നേറ്റത്തെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും നിരന്തരമായി സംസാരിക്കുകയും സർക്കാർ സംവിധാനങ്ങളടക്കം സ്ത്രീ മുന്നേറ്റങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമ്പോൾ തൊഴിലിടങ്ങളിൽ സ്ത്രീക ൾ ലിംഗവിവേചനവും ലൈംഗിക ചൂഷണമടക്കം നേരിടുകയും ചെയ്യേണ്ടി വരുന്നു എന്നത് പുരോഗമന കാലത്തും പുരുഷാധിപത്യത്തിന്റെ ഇരയാണ് സ്ത്രീ എന്നത് ബോധ്യപ്പെടുത്തുന്നു.
ലിബറലിസത്തെ പ്രോത്സാഹിപ്പിക്കുകയും ലിബറൽ ലോകത്ത് സ്ത്രീ സ്വതന്ത്രയാണെന്നും പറയുന്നവർ സ്ത്രീ ചൂഷണത്തിന്റെ എളുപ്പവഴികൾ തേടുകയാണെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരാ
ണെന്ന് സർക്കാറും നിയമപാലകരും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.