വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി.കേസ് പരിഗ ണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഭിന്നവിധി. കേസ് പരിഗണിച്ച രണ്ടംഗ ബെഞ്ച് രണ്ടു വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചതോടെ കേസ് വിശാല ബെഞ്ചിനു വിടും. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിന് വിട്ടു.
പത്തു ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില ഭിന്ന വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കര്‍ണാടക ഹൈകോടതി വിധി ശരിവെച്ചപ്പോള്‍ ജസ്റ്റിസ് സുധാംശു ദുലിയ ഹൈകോടതി വിധി റദ്ദാക്കുകയാ യിരുന്നു.
ഹിജാബ് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച 26 അപ്പീലുകളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപ നങ്ങളില്‍ ഹിജാബ് നിരോധനം അനുവദിക്കുകയും ചെയ്തു. താന്‍ 11 ചോദ്യങ്ങള്‍ തയ്യാറാക്കിയിട്ടു ണ്ടെന്നും അപ്പീലുകള്‍ക്കെതിരെ എല്ലാ ത്തിനും ഉത്തരം നല്‍കിയിട്ടുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറ ഞ്ഞു.
എന്നാല്‍ ഹിജാബ് ഇസ്ലാമില്‍ അത്യന്താപേക്ഷിതമായ മതപരമായ ആചാരമാണോ അല്ലയോ എന്ന ആശയം ഈ തര്‍ക്കത്തിന് അത്യന്താപേക്ഷിതമല്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത പറഞ്ഞു. ഹൈക്കോട തി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി ഭരണഘടനയുടെ 14ഉം 19ഉം അനുഛേ ദങ്ങളുമായി ബന്ധപ്പെട്ട വ്യക്തിയുടെ തെര ഞ്ഞെടുപ്പിനുള്ള അവകാശത്തിന്റെ വിഷയമാണ്. അ തില്‍ കൂടുതലുമില്ല, കുറവുമില്ല- ജസ്റ്റിസ് ധൂലിയ വ്യക്തമാക്കി. ആകെ കൂടി തന്റെ മനസിലെ വിഷ യം പെണ്‍കുട്ടികളു ടെ വിദ്യാഭ്യാസമാണ്. ആ പെണ്‍കുട്ടികളുടെ ജീവിതം നാം മെച്ചപ്പെടുത്തുക യാണോ? അതാണ് എന്റെ മനസിലെ ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് ഏതെങ്കിലും മതത്തെ ലാക്കാക്കിയല്ലെന്നും മതേതര സ്വഭാവം ഉള്ളതാണെന്നുമാണ് കര്‍ ണാടക സര്‍ക്കാര്‍ വാദിച്ചത്. 2021 വരെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് കോളജില്‍ വന്നിരുന്നില്ല. പോപ്പുലര്‍ ഫ്രണ്ട് സാമൂഹിക മാധ്യമങ്ങല്‍ നടത്തിയ പ്രചാരണത്തെത്തുടര്‍ന്നാണ് കുട്ടികള്‍ കൂട്ട ത്തോടെ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്നും സര്‍ക്കാര്‍ വാദത്തിനിടെ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.