ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയും 8,000ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,859 സ്ഥാപനങ്ങളിലും 1,484 കമ്പനികളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.ലേഡീസ് വാനിറ്റി ബാഗുകൾ, ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മിനിമർക്കറ്റുകളിലുമായിരുന്നു അധികൃതർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇഖാമ, തൊഴിൽ നിയമം എന്നിവ അനുസരിക്കാതിരിക്കൽ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.