സുധീര്‍നാഥ്
പുതു തലമുറയ്ക്ക് കോവിഡ് കാലം കഴിഞ്ഞാല്‍ സര്‍ക്കസ് കൂടാരം കാണുവാന്‍ സാധിക്കുമോ എന്ന് സംശയമാണ്. സര്‍ക്കസ് എന്ന കലാരൂപം തകര്‍ച്ചയുടെ പാതയിലൂടെ നീങ്ങുമ്പോഴാണ് കോവിഡ് എന്ന മഹാമാരി കടന്ന് വന്നത്. മുറ തെറ്റാതെയുള്ള പരിശീലനം സര്‍ക്കസ് കലാകാരന്‍മാര്‍ക്ക് അത്യാവശ്യമാണ്. അതാണ് മുടങ്ങിയിരിക്കുന്നത്. മ്യഗങ്ങളെ സര്‍ക്കസില്‍ നിന്ന് നിരോധിച്ചതോടെയാണ് ഈ കലാരൂപം തകര്‍ച്ചയുടെ പാതയില്‍ ആയത്. കുട്ടിക്കാലത്ത് സര്‍ക്കസ് കൂടാരത്തില്‍, സിംഹം, പുലി, കടുവ, ഹിപ്പാപൊട്ടാമസ്, ഒട്ടകം മുതലായ മ്യഗങ്ങളെ കണ്ടത് ഓര്‍മ്മയിലെത്തുന്നു. മറൈന്‍ ഡ്രൈവിലേയും കലൂര്‍ മണപ്പാട്ടി പറമ്പിലേയും സര്‍ക്കസ് കൂടാരത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ കൗതുകത്തോടെ പോകുമായിരുന്നു.
കൊച്ചു സര്‍ക്കസ് ഞങ്ങളുടെ ഗ്രാമങ്ങളിലും വന്നിട്ടുണ്ട്. ഇവിടെ കാളവണ്ടിയിലാണ് കോളാമ്പി സ്പീക്കറിലൂടെ മൈക്കില്‍ വിളിച്ച് പറഞ്ഞ് പോകുക. വന്യ മ്യഗങ്ങളില്ല. സൈക്കിള്‍ യക്ജ്ഞം എന്നായിരുന്നു അക്കാലത്ത് പറഞ്ഞിരുന്നത്. അഞ്ചോ പത്തോ പേരുടെ ടീമായ നാടോടികളാണ് അതിനായി എത്തുക. ഒന്നോ രണ്ടോ ആഴ്ച്ചയില്‍ കൂടുതല്‍ ഒരു പ്രദേശത്ത് അവര്‍ തങ്ങുകയുമില്ല. ത്യക്കാക്കരയില്‍ ഉണിച്ചിറയിലും, തോപ്പില്‍ കവലയ്ക്ക് സമീപമുള്ള ഒരു പറമ്പിലാണ് പലപ്പോഴും അവര്‍ വന്നിരുന്നത്. കാളവണ്ടിയില്‍ എത്തുന്ന അവര്‍ താത്കാലിക ഷെഡ് പണിയും. കിടപ്പും ഭക്ഷണം പാചകം ചെയ്യുന്നത് അവിടെ തന്നെയാണ്. രണ്ട് മൂന്ന് സൈക്കിളും അവര്‍ക്ക് കാണും. ചിലപ്പോള്‍ കുരങ്ങനും പട്ടിയും അവരുടെ കൂട്ടത്തില്‍ ഉണ്ടാകും.
ഒരാള്‍ ഭയങ്കര അഭ്യാസിയായിരിക്കും. സൈക്കിളില്‍ അയാള്‍ കാണിക്കാത്ത അഭ്യാസമില്ല. ഒറ്റ ചക്രത്തില്‍ സൈക്കിള്‍ ഓടിക്കും. ഓടുന്ന സൈക്കിളില്‍ അഭ്യാസങ്ങള്‍ കാണിക്കും. ഓടുന്ന സൈക്കിളില്‍ നില്‍ക്കും, കിടക്കും, പുസ്തകം വായിക്കും, ചായ കുടിക്കും, അങ്ങനെ എന്തെല്ലാം… മണ്ണില്‍ കുഴിച്ച് മൂടി മിന്നിറ്റുകള്‍ ചിലവഴിക്കുന്ന അത്ഭുത മനുഷ്യനും അക്കൂട്ടത്തില്‍ ഉണ്ട്. ഇവര്‍ ഗ്രാമം വിട്ട് പോയാല്‍ നാട്ടിലെ കുട്ടികള്‍ അഭ്യാസം നടത്താന്‍ ശ്രമിക്കുന്ന കാഴ്ച്ച ഉണ്ടാകും. ഇതില്‍ എത്രപേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്ന് ആര്‍ക്കറിയാം…
സൈക്കള്‍ യജ്ഞം ആര്‍ക്കും ചെന്ന് കാണാം. കാണുവാന്‍ ടിക്കറ്റില്ല. ഉള്ളവര്‍ പണം കൊടുക്കണം. എത്ര രൂപ എന്നൊന്നില്ല. നാണയം ഇടുന്നവര്‍ മുതല്‍ നോട്ടു മാല നല്‍കുന്നവര്‍ വരെ ഉണ്ട്. ചിലര്‍ മുട്ട കൊടുക്കും. ചിലര്‍ കോഴിയെ കൊടുക്കും. ചിലര്‍ കായ്ഫലങ്ങള്‍ കൊടുക്കും. ഒടുവില്‍ ലഭിച്ച സാധനങ്ങള്‍ ലേലം വിളിക്കും. അവരുടെ വരുമാനം അതായിരുന്നു. രണ്ട് മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായുള്ള പ്രകടനം കാണാന്‍ ജനങ്ങള്‍ തിങ്ങി കൂടുമായിരുന്നു.
കരടി നെയ്യും, മയില്‍ എണ്ണയും, തേനും വില്‍ക്കുവാന്‍ എത്തുന്ന നാടോടികള്‍ ത്യക്കാക്കരയിലൂടെ പോകുമായിരുന്നു. കരടിയെ പട്ടി കുട്ടിയെ പോലെ നടത്തിച്ച് ത്യക്കാക്കരയിലെ വഴിയിലൂടെ കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. കരടി നെയ്യ് തേച്ചാല്‍ കരടിരോമം പോലെ കട്ടിയുള്ള മീശയും താടിയും ഉണ്ടാകുമെന്ന് കുട്ടികള്‍ പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.