കുവൈത്ത് • സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകളിൽ കുടുങ്ങരുതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ ഉദ്യോഗസ്ഥർ എന്ന പേരിൽ അന്താരാഷ്ട്ര സംഘങ്ങൾ വ്യാപകമായി പ്രവാസികളെ കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതാണ്, ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യാഴാഴ്ച വീണ്ടും പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
പൊലീസ് അധികാരികൾ എന്ന വ്യാജേന മൊബൈൽ ഫോണിലൂടെയും വിഷ്വൽ കമ്മ്യൂണിക്കേഷൻ പ്രോഗ്രാമുകളിലൂടെയും വ്യക്തികളെ വിളിച്ച് കുവൈത്തിൽ കേസുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെടും. തുടർന്ന്, വിശ്വസിപ്പിക്കാനായി വിഡിയോ കോളിലൂടെ പൊലീസ് വേഷധാരിയായി വന്ന് അറബിയിൽ കേസ് സംബന്ധിച്ച് സംസാരിക്കും. അറസ്റ്റ് വാറന്റ്, യാത്രാവിലക്ക് എന്നിവ ഏർപ്പെടുത്താതിരിക്കണമെങ്കിൽ പണം ആവശ്യപ്പെടുകയാണ് പതിവ്.
ഇത്തരത്തിൽ, പേടിച്ച് നിരവധി പേർക്ക് പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, തട്ടിപ്പ് സംഘങ്ങളുടെ ഇത്തരം കെണിയിൽ വീഴരുതെന്ന് ഒന്നിലധികം തവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മന്ത്രാലയം വ്യക്തമാക്കി. ആർക്കും ബാങ്ക് ഡീറ്റെൽസ് നൽകാതിരിക്കുക. മന്ത്രാലയം വ്യക്തികളുമായി ദൃശ്യ സമ്പർക്കത്തിലൂടെ ആശയവിനിമയം നടത്തുന്നില്ല, ബാങ്ക് വിവരങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.