Breaking News

സിയാലിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി എം.എ യൂസഫലി

കൊച്ചി: ലുലു ഗ്രൂപ്പ്(Lulu Group) സ്ഥാപകനും പ്രമുഖ പ്രവാസി വ്യവസായിയുമായ എം.എ യൂസഫലിക്ക്(MA Yousafali) കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുള്ള (സിയാല്‍/CIAL) ഓഹരി പങ്കാളിത്തം 2023-24 സാമ്ബത്തിക വര്‍ഷത്തില്‍ 12.11 ശതമാനമായി ഉയര്‍ന്നു.കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിയാലില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി വരികയാണ് എം.എ യൂസഫലി.

2023 മാര്‍ച്ച്‌ 31ലെ 11.76 ശതമാനത്തില്‍ നിന്നാണ് 12.11 ശതമാനമായത്. ഓഹരികളുടെ എണ്ണം 4.49 കോടിയില്‍ നിന്ന് 5.7 കോടിയായി ഉയര്‍ന്നു.

2024 സാമ്ബത്തിക വര്‍ഷത്തില്‍ സിയാല്‍ 478 കോടി രൂപ റൈറ്റ് ഇഷ്യു വഴി സമാഹരിച്ചിരുന്നു. നിലവിലുള്ള ഓഹരിയുടമകള്‍ക്ക് നാല് ഓഹരികള്‍ക്ക് ഒരു ഓഹരിയൊന്ന് എന്ന കണക്കില്‍ 50 രൂപ പ്രകാരം ഓഹരി സ്വന്തമാക്കാനാകുമായിരുന്നു. ഇതു പ്രകാരം എം.എ യൂസഫലിക്ക് 1.12 കോടി ഓഹരികളാണ് അധികമായി വാങ്ങാന്‍ അനുമതി ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 1.29 കോടി വര്‍ധിച്ചതായാണ് സിയാലിന്റെ വാര്‍ഷിക രേഖകളില്‍ കാണുന്നത്.

റൈറ്റ് ഇഷ്യു പ്രയോജനപ്പെടുത്താതിരുന്ന ഓഹരിയുടമകളില്‍ നിന്ന് അധിക ഓഹരികള്‍ എം.എ യൂസഫലി സ്വന്തമാക്കിയിരിക്കാം എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. 2024 മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ സിയാലിന്റെ മൊത്തം ഓഹരികളുടെ എണ്ണം 47.82 കോടിയാണ്. അനൗദ്യോഗിക വിപണിയില്‍ (ഗ്രേ മാര്‍ക്കറ്റ്) 435-495 രൂപയ്ക്കാണ് ഓഹരി വ്യാപാരം നടത്തുന്നത്.

അതനുസരിച്ച്‌ 20,800-23,600 കോടി രൂപയാണ് സിയാലിന്റെ വിപണി മൂല്യം. ഇതു പ്രകാരം എം.എ യൂസഫലിയുടെ കൈവശമുള്ള ഓഹരികളുടെ വിപണി മൂല്യം ഏകദേശം 2,800 കോടി രൂപയോളം വരും. എം.എ യൂസഫലിക്ക് സിയാലിനു പുറമേ കണ്ണൂര്‍ വിമാനത്താവളത്തിലും കേരളം ആസ്ഥാനമായ പ്രമുഖ ബാങ്കുകളിലും ഓഹരി പങ്കാളിത്തമുണ്ട്. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 2024 മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ എം.എ യൂസഫലിക്ക് 8.59 ശതമാനം ഓഹരികളുണ്ട്.

ധനലക്ഷ്മി ബാങ്കിലും സി.എസ്.ബി ബാങ്കിലും 4.99 ശതമാനം വീതവും ഫെഡറല്‍ ബാങ്കില്‍ 4.47 ശതമാനവും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.32 ശതമാനവുമാണ് യൂസഫലിയുടെ ഓഹരി പങ്കാളിത്തം.കേരള സര്‍ക്കാരാണ് സിയാലിലെ ഏറ്റവും വലിയ ഓഹരി പങ്കാളികള്‍. 2024 മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ സര്‍ക്കാരിന്റെ കൈവശം 33.38 ശതമാനം ഓഹരിയാണുള്ളത്. അതായത് 15.96 കോടി ഓഹരികള്‍.

പ്രമുഖ പ്രവാസി വ്യവസായി എന്‍.വി. ജോര്‍ജാണ് സിയാലിന്റെ മൂന്നാമത്തെ ഏറ്റവും വലിയ ഓഹരിയുടമ. അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം 2023 മാര്‍ച്ച്‌ 31ലെ 7 ശതമാനത്തില്‍ നിന്ന് 5.94 ശതമാനമായി കുറഞ്ഞു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സിയാലിന്റെ നാലാമത്തെ ഏറ്റവും വലിയ ഓഹരി ഉടമകള്‍. 2020 മാര്‍ച്ചില്‍ 6.53 ശതമാനം ഓഹരികളുണ്ടായിരുന്നു.2023 സാമ്ബത്തിക വര്‍ഷത്തില്‍ അത് മൂന്ന് ശതമാനമായി കുറഞ്ഞു. നിലവില്‍ അഞ്ച് ശതമാനത്തില്‍ താഴെയായതിനാല്‍ കൃത്യമായ കണക്ക് ലഭ്യമല്ല.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.