സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ?.സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവ കാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദി ക്കുകയാണ്.
പാലക്കാട്: സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആടിനെ പട്ടി യാക്കുന്ന സമീപനമാണ് ഇക്കാര്യത്തി ല്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഗോവിന്ദന്‍ പറഞ്ഞു.
സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവ കാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുകയാണ്.
ആരോപണം ഉന്നയിച്ചതിനല്ല, ബോധപൂര്‍വം ഒരു കേസ് ഉണ്ടാക്കിയതിനാണ് മാധ്യമ പ്രവര്‍ത്തകയ്ക്കെതി രെ കേസെടുത്തിട്ടുള്ളത്. കൃത്യമായ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ആര്‍ഷോയ്ക്കെതിരായ ആ രോപണത്തില്‍ നടന്നിട്ടുള്ളത്. റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വാതില്‍ തുറന്നു കയറുകയാ ണ്. അപ്പോള്‍ അവിടെ കെഎസ്യുക്കാരുണ്ട്. എല്ലാവരെയും തയാറാക്കി നിര്‍ത്തിയിരിക്കുകയാണ്. ഇ തെല്ലാം അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചനയ്ക്ക് എഫ്ഐആര്‍ വന്നത്.അതില്‍ അന്വേഷ ണം നടക്കട്ടെ. ക്രിമിനല്‍ കുറ്റങ്ങള്‍ പ്രസ്ഥാനങ്ങളുടെയോ മാധ്യമങ്ങളുടെയോ പേരില്‍ ഒഴിവാക്കപ്പെടില്ല. അങ്ങനെ ഒഴി വാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഒരു വകുപ്പുമി ല്ല.
ആര്‍ഷോയ്ക്ക് എതിരായ ഗൂഢാലോചനയില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് താന്‍ പറഞ്ഞത്. അതു ശരിയായ സമീപനം തന്നെയാണ്. മീഡിയയാണ് ഗൂഢാലോചനയ്ക്ക് മുന്‍കൈ എടുത്തത്. എല്ലാവ രുമില്ല, ചില ആളുകള്‍ തന്നെയാണ് അതിനു മുന്‍കൈ എടുത്തത്. അതിന് അനുസരിച്ചു തന്നെയാണ് കേസെടുത്തിട്ടുള്ളത്. അതി ല്‍ ഒരു തെറ്റിദ്ധാരണയും വേണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞു.
ധാര്‍ഷ്ട്യമാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ശരിയായ നിലപാട് സ്വീകരിക്കുന്നത് എങ്ങനെ ധാര്‍ഷ്ട്യമാവും. ആര്‍ജവത്തോടു കൂടിയുള്ള ഇടപെടലാണ് അത്. പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്ന കാല ത്തോളം ആര്‍ജവത്തോടെയുള്ള ഇടപെടല്‍ തുടരുക തന്നെ ചെയ്യുമെന്ന് ഗോവിന്ദന്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.