പത്ത് മാസങ്ങള്‍ക്കുള്ളില്‍ ആരംഭിച്ച 1,24,249 സംരംഭങ്ങള്‍ സംസ്ഥാനത്തിന്റെ പ്രശോഭനമായ വ്യവസായ ഭാവിയെയാണ് കാണിക്കുുന്നതെന്ന് സംരംഭക മഹാ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു
വികനസമെന്നത് വ്യാവസായം മാത്രല്ല.വ്യാവസായ വികസനത്തെ മാറ്റി നിറുത്തി ചിന്തിക്കാനാകില്ല. സമ ഗ്രവും സുസ്ഥിരവുമായി എല്ലാ ജനവിഭാഗങ്ങളിലേക്കുമെത്തുന്ന വികസനമെന്ന ശ്രമമാണ് സംരംഭങ്ങ ളെ പ്രോത്സാഹിപ്പിക്കനായി എടുത്ത നടപടികള്‍. കേരള വിരുദ്ധ ശക്തികളുടെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ക്കും കള്ളപ്രചാരണത്തിനു സംരംഭക സംഗമം വായടിപ്പിക്കുന്ന മറുപടിയാണെന്നും അദ്ദേഹം പറഞ്ഞു. സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കണം. ഒരു തദ്ദേശ ഭര ണ സ്ഥാപനത്തില്‍ നിന്നും ഒരു സംരംഭക ഉത്പന്നം എന്ന രീതിയിലാകണം പ്രവര്‍ത്തിക്കേണ്ടത്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രോത്സാഹനം നല്‍കി വരുന്നു. തെക്കേയേഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-ഇ നോവേഷന്‍ ഹബ് നമ്മുടെ നാട്ടിലാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്പ്പ് സൗഹൃദാന്തരീക്ഷം കേരള ത്തിലാണ്. അഫോര്‍ഡബിള്‍ ടാലന്റ് റാങ്കില്‍ ഏഷ്യയില്‍ ഒന്നും ലോകത്ത് നാലാമതുമാണ് കേരളം. കഴി ഞ്ഞ ആറ് വര്‍ഷത്തില്‍ 3800 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ ആരംഭിച്ചത്. ഇതിലൂടെ മാത്രം 40,000 തൊ ഴിലസവരങ്ങള്‍ ഉണ്ടായി. സംസ്ഥാന സര്‍ക്കാരിന്റ ഫണ്ട് ഉള്‍പ്പെടെ 5000 കോടി രൂപയുടെ സഹായം ഇവയ്ക്ക ്ലഭ്യമാക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എംഎല്‍എമാരായ പി വി ശ്രീനിജന്‍, ആന്റണി ജോണ്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍, സംസ്ഥാന സര്‍ക്കാരി ന്റെ ഡല്‍ഹിയിലെ സ്ഥിരം പ്രതിനിധി കെ വി തോമസ്, വ്യവ സായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാ രായ സുമന്‍ ബില്ല, എ പി എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ എസ് ഹരികിഷോര്‍, കെബിപ് സിഇഒ സൂരജ് എസ്, കെഎസ് എസ്‌ഐഎ സംസ്ഥാന പ്രസിഡന്റ് എ നിസാറുദ്ദീന്‍, ഫിക്കി കേരള കൗണ്‍സില്‍ മേധാ വി സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുകടം സംബന്ധിച്ച് തെറ്റിദ്ധാരണ
റിപ്പോര്‍ട്ടുകള്‍ മന:പൂര്‍വം പ്രചരിപ്പിക്കുന്നു
സംസ്ഥാനത്തിന്റെ പൊതു കടം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടുകള്‍ മന:പൂ ര്‍വം പ്രചരിപ്പിക്കുകയാണ്. സംസ്ഥാനത്തേക്കാള്‍ വര്‍ധിച്ചതാണ് കേന്ദ്രസര്‍ക്കാരിന്റെ കടബാ ധ്യത. വര്‍ഷങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ അനുവര്‍ത്തിച്ചു പോന്ന തെറ്റായ സാമ്പത്തിക നയ ങ്ങളാണ് ഈ ബാധ്യതയുടെ യഥാര്‍ത്ഥ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കടം വാങ്ങുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുമെന്നത് സാധാരണ യുക്തിക്ക് നിരക്കു ന്നതല്ല. നമ്മുടെയും മറ്റ് സംസ്ഥാനങ്ങളിലെ സാമൂഹിക അന്തരീക്ഷവും തമ്മില്‍ വ്യത്യാസമു ണ്ട്. വിദ്യാഭ്യാസം, മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍, ഉന്നത നിലവാരം പുലര്‍ത്തുന്ന സിവില്‍ സര്‍വീസ് എന്നിവ കേരളത്തിന്റെ മേന്മയാണ്. കേരളത്തേ ക്കാള്‍ കൂടുതല്‍ പൊതു കടമുള്ള സംസ്ഥാനങ്ങള്‍ രാജ്യത്തുണ്ടെന്നത് മറക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
വ്യവസായ സൗഹൃദ പട്ടികയില്‍ കേരളത്തെ ആദ്യ പത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിന്റെ തുടക്കമാണ് സംരംഭക മഹാസംഗമമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സം സ്ഥാന വ്യവസാ യ-നിയമ-കയര്‍ മന്ത്രി പി രാജീവ് പറഞ്ഞു. സംരംഭക വര്‍ഷം പദ്ധതി തുടങ്ങിയ അന്നു മുതല്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സുവ്യക്തമായ മേല്‍നോട്ടത്തിന്റെയും വ്യവസായ വകുപ്പിന്റെ പഴുതടച്ചുള്ള ശ്രമങ്ങളുടെയും പരിണാമമാണിത്.
ഒന്നേകാല്‍ ലക്ഷത്തിലധികം പുതിയ സംരംഭങ്ങളെന്ന നേട്ടമെന്ന് സംസ്ഥാനത്തിനനുയോജ്യ മായ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായമേത് എന്ന കാര്യത്തില്‍ വിശദമായ പഠനം നട ത്തി. പുറത്തു നിന്ന് അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ച് ചെയ്യുന്ന വ്യവസായങ്ങള്‍ ഇവിടെ ചെ യ്യുന്നതിന്റെ സാധ്യത മനസിലാക്കി. വിവിധ വ്യവസായ സംഘടനകള്‍, തൊഴിലാളി സംഘടന കള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടു. അങ്ങിനെയാണ് കേവലം 245 ദിവസ ങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കെത്തിയതെന്നും മന്ത്രി ചൂണ്ടി ക്കാട്ടി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.