സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ‘നീയാം തണല്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത്
പാലക്കാട് : സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമ ‘നീയാം തണല്‍’ ചിത്രീ കരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈ എഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ഹിന്ദു മസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണമാണ് സ്ഥലത്തെ ആര്‍.എസ്.എസ് ബിജെപി സംഘം മുടക്കിയത്. കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തായിരുന്നു സിനിമയുടെ ചിത്രീകരണം.
സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വര്‍ഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമണം. ചിത്രീകരണ സാമഗ്രികളും തകര്‍ത്തു. രാഷ്ട്രീയപാര്‍ടികളുടെ കൊടിയും രണ്ടു മതസ്ഥര്‍ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചത്. ചുവന്ന കൊടി കണ്ടതോടെ ഹാലിളകിയ ആര്‍എസ്എസ് സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. അഭിനയിക്കാന്‍ വന്ന എട്ടുവയസുകാരിക്കും പരിക്കേറ്റിരുന്നു. അക്രമികളില്‍ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണത്തിനുള്ള സംരക്ഷണം ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ഞായറാഴ്ച പുനരാരംഭിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.