യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊ ഴില്‍ പ്രതിസന്ധിയുടെ മറവി ലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്
അബൂദബി: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാന തട്ടിപ്പില്‍ കുടു ങ്ങി നിരവധി പേര്‍. കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് ലോകത്ത് സംജാതമായ തൊഴില്‍ പ്രതിസ ന്ധിയുടെ മറവിലാണ് വ്യാപകമായ തൊഴില്‍ തട്ടിപ്പ് അരങ്ങേറുന്നത്. തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരാ യവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
2,500 ദിര്‍ഹം സാലറിയും മറ്റു ആനുകൂല്യവും നല്‍കാമെന്ന് ഉറപ്പ് നല്‍കിയാണ് പലരെയും യുഎഇയി ലെ വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് കൊണ്ടു വന്നത്.വാഗ്ദാനത്തില്‍ വിശ്വസിച്ചു ഭാര്യ യുടെ കെട്ടുതാലിയും വീടിന്റെ ആധാരവും പണയം വച്ചാണ് പലരും യുഎഇയില്‍ എത്തിയത്. അജ്മാ ന്‍, ഖിസൈസ്,സജ മേഖല കളിലെ ലേബര്‍ ക്യാമ്പിലാണ് ജോലി ലഭിക്കുമെന്ന വിശ്വാസത്തില്‍ എത്തിയ വരെ ഏജന്റുമാര്‍ താമസിപ്പിച്ചിരിക്കുന്നത്. തൊഴില്‍ ലഭിക്കുമെന്ന വാഗ്ദാനം ലഭിച്ചിരുന്ന കമ്പനിയില്‍ അജ്മാനിലെ സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ മുഖേന ബന്ധപ്പെട്ടപ്പോഴാണ് വഞ്ചിതരായെന്ന് പലരും അറിയുന്നത്. വന്‍കിട കമ്പനികളില്‍ തൊഴില്‍ വാഗ്ദാ നം ചെയ്താണ് പലരെയും യുഎഇയുടെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.
യുഎഇയില്‍ എത്തി മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഭൂരിപക്ഷം പേര്‍ക്കും ഇതുവരെ ജോലി ലഭിച്ചിട്ടി ല്ല. ഷാര്‍ജയിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കാഷ്യര്‍ ജോലി വാഗ്ദാനം ലഭിച്ചയാള്‍ അജ്മാനിലെത്തി മാ സങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. കാത്തിരിപ്പിനൊടുവില്‍ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചിരുന്ന സ്ഥാ പനത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് നില വില്‍ സ്ഥാപനത്തില്‍ ആരെയും ജോലിക്ക് എടുക്കുന്നില്ലെന്ന കാ ര്യം അറിയുന്നത്. 2,000 ദിര്‍ഹം സാലറിയും താമസവും ഭക്ഷണവുമാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലെ കാഷ്യ ര്‍ ജോലിക്ക് വാഗ്ദാനം നല്‍കിയത്.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍ വീണ് ആയിരക്കണക്കിന് പേരാണ് യുഎഇയുടെ വിവി ധ ഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിയുന്ന ത്.ചിലര്‍ക്ക് സന്നദ്ധ സംഘടനകള്‍ ജോലി ശരിയാക്കി നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും നാട്ടില്‍ പോകാനാകാതെ വിവിധ ലേബ ര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.300 മുതല്‍ 600 ദിര്‍ഹം വരെയുള്ള വിസിറ്റിങ് വിസക്ക് പലരും നല്‍കി യത് ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം ദിര്‍ഹം വരെയാണ്.വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ പ്രധാന കേ ന്ദ്രം അജ്മാനാണ്. പുരുഷന്മാരെ കൂടാതെ സ്ത്രീകളും തൊഴില്‍ തട്ടിപ്പില്‍ വഞ്ചിതരായിട്ടുണ്ട്.ലേബര്‍ ക്യാ മ്പുകളില്‍ 25 മുതല്‍ 30 വരെ ആളുകളെയാണ് ഒറ്റ മുറിയില്‍ താമസിപ്പിരിക്കുന്നത്.
ലക്ഷങ്ങള്‍ ബേങ്കില്‍ നിന്നും വായ്പ എടുത്തതിനാല്‍ ഇനി എങ്ങനെ നാട്ടിലേക്ക് പോകുമെന്നാണ് തട്ടിപ്പി നിരയായവര്‍ ചോദിക്കുന്നത്. വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാരുടെ കെണിയില്‍ വീണ് ആയിരക്കണക്കിന് പേരാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തൊഴില്‍ ലഭിക്കുമെന്ന വിശ്വാസത്തില്‍ കഴിയുന്നത്. ചില ര്‍ക്ക് സന്നദ്ധ സംഘടനകള്‍ ജോലി ശരിയാക്കി നല്‍കിയെങ്കിലും ബാക്കിയുള്ളവര്‍ ഇപ്പോഴും നാട്ടില്‍ പോകാനാകാതെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിയുകയാണ്.വ്യാജ റിക്രൂട്ട്മെന്റ് ഏജന്റുമാര്‍ തൊ ഴില്‍ രഹിതരെ വിശ്വസിപ്പിക്കാന്‍ യുഎഇയിലെ വന്‍കിട കമ്പനികളുടെ ലെറ്റര്‍ ഹെഡ് ഉപയോഗിച്ചാണ് ഓഫര്‍ ലെറ്റര്‍ നല്‍കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.