മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ വ്യാഴാഴ്ച കളത്തിലിറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ ഫലസ്തീനാണ് എതിരാളികൾ. ഒമാൻ സമയം രാത്രി എട്ടുമണിക്കാണ് കിക്ക് ഓഫ്.ലോകകപ്പ് യോഗ്യത റൗണ്ടിൽ മുന്നോട്ടുപോകണമെങ്കിൽ രണ്ട് ടീമിനും ജയിച്ചേ മതിയാകു. കോച്ച് ജാബിർ റഷീദിനു കീഴിൽ ശക്തമായ പരിശീലനമാണ് റെഡ് വാരിയേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, പല കളിക്കാരുടെയും പരിക്ക് ടീമിനെ അലട്ടുന്നുണ്ട്.
സലാ അൽ യഹായി, അലി അൽ ബുസൈദി, യസീദ് അൽ മഷാനി, ഇസ്സാം അൽ സുബ്ഹി എന്നിവരുൾപ്പെടെ ഒമാൻ നിലവിൽ ടീമിൽ നിരവധിപേർ പരിക്കിന്റെ പിടിയിലാണ്. അതേസമയം, ഇവർക്കുള്ള പകരക്കാരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശീലന ക്യാമ്പുകളിൽനിന്ന് കണ്ടെത്തുന്നതിന്റെ തിരക്കിലായിരുന്നു കോച്ച്.ലോകകപ്പ് ഫുട്ബാൾ യോഗ്യത റൗണ്ടിലെ നാലാം മത്സരത്തിൽ ജോർഡനുമായി ഏകപക്ഷീയമായ നാലു ഗോളുകൾക്ക് തോറ്റതോടെയാണ് നേരിട്ട് യോഗ്യത നേടാം എന്നുള്ള ഒമാന്റെ സാധ്യതകൾക്ക് മങ്ങലേറ്റത് . ആറ് ടീമുകലുള്ള ഗ്രൂപ്പിൽനിന്നും രണ്ടു ടീമുകൾക്കെ നേരിട്ട് യോഗ്യത നേടാൻ സാധിക്കൂ.
അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഇനി നേരിട്ട് യോഗ്യത നേടാൻ കഴിയുകയുള്ളു. നാല് കളികളിൽനിന്നും പത്തു പോയന്റ് നേടിയ ദക്ഷിണ കൊറിയ ഏറെക്കുറെ ലോകകപ്പ് ഫൈനൽ റൗണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ഏഴു പോയന്റ് വീതമുള്ള ഇറാഖ്, ജോർഡൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ള ഒമാന് മൂന്നു പോയന്റ് മാത്രമാണുള്ളത്. കുവൈത്തിനു മൂന്ന് പോയന്റാണുള്ളതെങ്കിലും ഗോൾ ശരാശരിയിൽ ഒമാനാണ് മുന്നിൽ. രണ്ടു പോയന്റ് മാത്രമുള്ള ഫലസ്തീൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. ഇനിയുള്ള ആറ് മത്സരങ്ങളിൽ മൂന്നും എവേ മാച്ചുകളാണ് എന്നതും ഒമാന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകമാണ് .
പുതിയ കോച്ചിന് കീഴിൽ കുവൈത്തിനെതിരെ നാല് ഗോളിന്റെ തകർപ്പൻ വിജയം നേടി ആരാധകരുടെ പ്രതീക്ഷക്കൊത്തുയർന്നെങ്കിലും തൊട്ടടുത്ത മത്സരത്തിൽ അതേ സ്കോറിനുതന്നെ ജോർഡനോട് കീഴടങ്ങി. 19ന് ഇറാഖിനെതിരെയാണ് ഒമാന്റെ അടുത്ത മത്സരം. ഇറാഖ്, ഫലസ്തീൻ ടീമുകളെ സ്വന്തം ഗ്രൗണ്ടിൽ തോൽപ്പിക്കുകയും ജോർഡനെ സമനിലയിൽ പിടിക്കുകയും ചെയ്താൽ നേരിട്ട് തന്നെ യോഗ്യത നേടാമെന്നുള്ള പ്രതീക്ഷയും ആരാധകർക്കുണ്ട്. അതോടൊപ്പം മറ്റു ടീമുകളുടെ പ്രകടനവും നിർണായകമാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.