പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊ മൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഈ വര്‍ഷം ആരംഭി ക്കും. ഇതിനായി പട്ടികജാതി വികസന വ കുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി
തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുകള്‍ നന്നാക്കാനുള്ള സേഫ് (സെക്യുര്‍ അ ക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി ഈ വ ര്‍ഷം ആരംഭിക്കും. ഇതിനായി പട്ടികജാതി വികസന വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. പുതിയ ഭവന പൂര്‍ ത്തീകരണ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതിക്ഷേമ മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു.
വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാകും സേഫ് നട പ്പാക്കുക. 2007 ഏപ്രില്‍ ഒന്നിനു ശേഷം പൂര്‍ത്തീകരിച്ച ഭവനങ്ങള്‍ പദ്ധതി യില്‍ പരിഗണിക്കും. പ ട്ടിക വിഭാഗം കുടുംബങ്ങളുടെ വീടുകള്‍ ഇന്നും അന്തസുള്ള വീടുകള്‍ എന്ന നിലയിലേക്ക് മാറിയി ട്ടില്ലെന്നാണ് പട്ടികജാതി വികസന വകുപ്പിന്റെ വിലയിരുത്തല്‍.
തേയ്ക്കാത്ത, തറയിടാത്ത, വാതിലും ജനലും പ്ലാസ്റ്റിക് മറച്ച വൃത്തിയുള്ള ടോയ്ലറ്റ് ഇല്ലാത്ത വീടുകളാ യി പലതും അവശേഷിക്കുകയാണ്. ഇതു പരിഹരിച്ച് സുരക്ഷിത മായതും എല്ലാ അടിസ്ഥാന സൗക ര്യങ്ങളോടു കൂടിയതുമായ അന്തസ്സാര്‍ന്ന വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സേഫിന്റെ ല ക്ഷ്യം. പദ്ധതിയില്‍ ഒരു കുടുംബത്തി ന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ള തും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും. വീടിന്റെ ശോച്യാവസ്ഥ കാരണം പലപ്പോഴും സഹപാഠികളെ പോലും വീട്ടിലേക്ക് ക്ഷണിക്കാന്‍ മടിക്കുന്ന കുട്ടികളുണ്ട്. ഈ സാഹചര്യത്തിലാണ് പുതു തലമുറയുടെ സ്വപ്നങ്ങള്‍ കൂടി ചേര്‍ത്തു പിടിച്ച് പുതിയ പദ്ധതി നടപ്പാ ക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒന്നാം പിണറായി സര്‍ക്കാര്‍ ആരംഭിച്ച ഭവന പദ്ധതിയായ ലൈഫില്‍ പട്ടികജാതിക്കാര്‍ക്ക് പുതിയ വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഭവന പുനരുദ്ധാരണം നടന്നിട്ടില്ല. പട്ടി കജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ഉള്‍പ്പെടെ വിവിധ ഭവന പദ്ധതികള്‍ ലൈഫില്‍ ലയിപ്പിച്ചിരുന്നു. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നത് വിവിധ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീട് നല്‍കുന്ന തില്‍ കാലതാമസം വരുത്തുന്നുവെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ സഹായധനം ഉപയോ ഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍ മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതി വകുപ്പിന്റെ വിലയിരുത്തല്‍.
സേഫ് പദ്ധതിയുടെ മാനദണ്ഡം
പണം അനുവദിക്കുന്നത് ഈ പ്രവൃത്തികള്‍ക്ക്
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.