Home

ലഹരിക്കേസില്‍ വിളിച്ചുവരുത്തി, സൈനികനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ചു; പൊലീസുകാര്‍ക്കെതിരെ നടപടി

കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസു കാര്‍ക്കെതിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണ മേഖലാ ഐജി നിര്‍ദേശം നല്‍കി

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിച്ച പൊലിസുകാര്‍ക്കെ തിരെ നടപടി. കിളികൊല്ലൂര്‍ സിഐ വിനോദിനെ സ്ഥലംമാറ്റാന്‍ ദക്ഷിണമേഖലാ ഐജി നിര്‍ദേശം ന ല്‍കി. ഇദ്ദേഹത്തോട് സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കാനും നിര്‍ദ്ദേശമുണ്ട്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.സംഭവത്തില്‍ ആരോപണവിധേയരായ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് സ്ഥ ലമാറ്റാനും ഐജി നിര്‍ദേശം നല്‍കി. മൂന്ന് പേര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണം നടത്താനും നി ര്‍ദ്ദേശമുണ്ട്.

കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലാണ് സൈനികനും സഹോദരനും ആക്രമണം നടത്തിയെന്ന് കള്ളക്കേസെടുത്തത്. മഫ്തിയിലുണ്ടായിരുന്ന പൊലീസും സൈനികനായ വിഷ്ണുവും തമ്മിലുണ്ടായ തര്‍ ക്കത്തിന്റെ പേരിലാണ് ഇരുവര്‍ക്കുമെതിരെ കള്ളക്കേസ് കെട്ടിച്ചമച്ചത്. പൊലീസ് ഇവരെ അതിക്രൂരമാ യി മര്‍ദ്ദിച്ചതായി ഇരുവരും പറഞ്ഞു.

അടുത്തിടെയാണ് സൈനികനും സഹോദരനും പൊലീസിനെ ആക്രമിച്ച തരത്തിലുള്ള വാര്‍ത്ത പുറ ത്തുവന്നത്. എംഡിഎംഎയുമായി പിടിയിലായ കേസിലെ പ്രതികളെ കാണാനായി രണ്ട് യുവാക്കളെ ത്തുകയും സ്റ്റേഷന്‍ അതിക്രമിച്ച് കയറി എസ്ഐയെ ആക്രമിച്ചെന്ന രീതിയിലാണ് സംഭവങ്ങള്‍ കെ ട്ടിച്ചമച്ചത്. എന്നാല്‍ ഇത് വ്യാജമാണെ ന്ന് തെളിയിക്കുന്നതാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന സ്പെഷ്യല്‍ ബ്രാ ഞ്ച് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങള്‍. സൈനികനായ വിഷ്ണു ബൈക്കില്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതിരു ന്നതിനെ ചൊല്ലി എഎസ്ഐയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഉദ്യോഗ സ്ഥര്‍ സമ്മതിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്.

സൈനികനായ സഹോദരന്റെ ചൂണ്ടുവിരല്‍ പൊലീസ് തല്ലിയൊടിച്ചു. തോക്കിന്റെ കാഞ്ചി വലിക്കാന്‍ കഴിയാത്ത രീതിയിലാക്കുമെന്ന് ഭീഷണിയോടെയാണ് പൊലീസ് ആ ക്രമിച്ചതെന്ന് ഇരുവരും പറഞ്ഞു. വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാന്‍ പൊലീസ് പറഞ്ഞെന്നും വിഘ്നേശ് പറഞ്ഞു. മകന്റെ വിവാഹം പൊലീസുകാര്‍ തകര്‍ത്തെ ന്ന് ഇരുവരുടെയും മാതാവ് പറഞ്ഞു.

സ്റ്റേഷന് പുറത്ത് നിന്നാണ് ഇരുവര്‍ക്കും പരിക്കേറ്റതെന്നാണ് പൊലീസിന്റെ വാദം. എന്നാല്‍ പൊലീസ് തങ്ങളെ മര്‍ദ്ദിച്ച് അവശരാക്കിയെന്നും പൊലീസിന് അനുകൂലമായി പറഞ്ഞില്ലെങ്കില്‍ കൊന്നു കളയു മെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരിക്കേറ്റ വിഘ്നേശ് പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.