Breaking News

യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസ്: നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും.

ന്യൂഡൽഹി : യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിന്റെ താൽക്കാലിക ജാമ്യം തുടരും. തൊണ്ടവേദനയായതിനാൽ കേസിലെ വാദം അടുത്തയാഴ്ചത്തേക്ക് മാറ്റണമെന്ന സിദ്ദിഖിന്റെ അഭിഭാഷകൻ മുകുൾ റോഹത്ഗിയുടെ വാദം അംഗീകരിച്ച ബെഞ്ച്, മുൻകൂർ ജാമ്യാപേക്ഷ അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിദ്ദിഖിന് ജാമ്യം അനുവദിക്കരുതെന്നും അദ്ദേഹം അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നും കേരള സർക്കാർ കോടതിയിൽ ആവർത്തിച്ചു. കേസ് മാറ്റിവയ്ക്കുന്നതിനെയും സർക്കാർ എതിർത്തു. സംസ്ഥാന സർക്കാരിനു വേണ്ടി രഞ്ജിത് കുമാർ, സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ എന്നിവർ ഹാജരായി. 
താൽക്കാലിക ജാമ്യത്തിലുള്ള സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നുണ്ടോ എന്ന് ബെഞ്ച് സർക്കാരിനോടു ചോദിച്ചു. രണ്ടു തവണ ഹാജരായെങ്കിലും ചോദ്യങ്ങൾക്കു മറുപടി നൽകുന്നില്ലെന്നായിരുന്നു കേരളത്തിന്റെ മറുപടി. അന്വേഷണ സംഘം ഉന്നയിക്കുന്ന ചോദ്യങ്ങൾ അപ്രസക്തമാണെന്ന സ്ഥിരം മറുപടിയാണ് സിദ്ദിഖ് നൽകുന്നതെന്നും സർക്കാർ അറിയിച്ചു. പ്രസക്തമായത് ഏതാണെന്നതു പ്രതിയല്ല തീരുമാനിക്കേണ്ടതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
യുവനടിയെ ബലാൽസംഗം ചെയ്തെന്ന കേസിൽ, ഫോണും മറ്റും നൽകാതെ സിദ്ദിഖ് അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. സിദ്ദിഖ് 2016ൽ ഉപയോഗിച്ച ഐ ഫോണും ലാപ്ടോപ്പും പ്രത്യേകാന്വേഷണ സംഘം തുടർച്ചയായി ആവശ്യപ്പെടുന്നെന്നും അവ കയ്യിൽ ഇല്ലെന്നു പലവട്ടം വ്യക്തമാക്കിയതാണെന്നും സിദ്ദിഖിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പുതിയ ഐ ഫോൺ വാങ്ങുമ്പോൾ, പഴയതു കടയിൽ കൊടുക്കുകയാണ് തന്റെ രീതിയെന്നു ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ വാദത്തിനിടെ പറഞ്ഞു. റോഹത്ഗിയുടെ ആവശ്യം അംഗീകരിച്ച കോടതി പിന്നീട് കേസ് അടുത്തയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. 
കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കെതിരെ പുതിയ കഥകൾ മെനയുകയാണെന്നും പൊലീസ് പുലർത്തേണ്ട നിഷ്പക്ഷതയുടെ പരിധി വിട്ടാണ് പെരുമാറ്റമെന്നും ചൂണ്ടിക്കാട്ടി സിദ്ദിഖ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകിയിരുന്നു. അതിലും പഴയ ഫോൺ തന്റെ പക്കൽ ഇല്ലെന്ന് സിദ്ദിഖ് ചൂണ്ടിക്കാട്ടി. സംഭവം നടന്നതായി പറയുന്ന എട്ടരവർഷം മുൻപു ഉപയോഗിച്ചിരുന്ന ഫോൺ തന്റെ പക്കൽ ഇല്ല. 2016ലോ അതിനു ശേഷമോ ഉപയോഗിച്ചിരുന്ന ഫോൺ അതിജീവിതയും ഹാജരാക്കിയിട്ടില്ല. ഫെയ്സ്ബുക് അക്കൗണ്ട് ഒഴിവാക്കിയെന്ന സർക്കാർ ആരോപണവും സിദ്ദിഖ് തള്ളി. ഇമെയിൽ വഴിയും മെസഞ്ചർ വഴിയുമെത്തുന്ന വിദ്വേഷ പ്രതികരണങ്ങളെ തുടർന്നാണ് പിന്മാറിയതെന്നും ഡീആക്ടിവേറ്റ് ചെയ്തിട്ടില്ലെന്നുമാണ് സിദ്ദിഖ് ചൂണ്ടിക്കാട്ടിയത്. 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.