അബുദാബി: യുഎഇയുടെ ദേശീയ സ്വദേശിവൽക്കരണ പദ്ധതിയായ നാഫിസ്യുടെ അർധ വാർഷിക ലക്ഷ്യം (1%) നേടേണ്ട അവസാന തീയതിയായ ജൂൺ 30ന് മുമ്പ് സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ കമ്പനികൾക്ക് ശക്തമായ നടപടികൾ നേരിടേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട് ജൂലൈ ഒന്നുമുതൽ വ്യാപക പരിശോധന ആരംഭിക്കുമെന്ന് മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
സമയപരിധിക്കുള്ളിൽ 1% സ്വദേശിവൽക്കരണം നടപ്പിലാക്കാൻ ആവശ്യമുള്ളതാകുന്നത് അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ്. ഈ സ്ഥാപനങ്ങൾക്കാണ് വർഷത്തിൽ രണ്ട് ശതമാനം നാട്ടുകാരെ നിയമിക്കേണ്ടത് — അർധവർഷം തോറും ഓരോ ശതമാനം വീതം. ഈ അർധവാർഷിക സമയപരിധി ജൂൺ 30നാണ് അവസാനിക്കുന്നത്. ഡിസംബർ 31നാണ് ഈ വർഷത്തെ ശേഷിച്ച 1% അപേക്ഷിക്കുന്നത്.
സ്വദേശിവൽക്കരണത്തിൽ കൃത്രിമം കാട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടർന്നുകൊണ്ടിരിക്കുന്നതായി മന്ത്രാലയം വ്യക്തമാക്കുന്നു.
2022 മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ 2200 ലധികം നിയമലംഘകരെതിരെ നടപടി എടുത്തതായി മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ തന്നെ നിഫിസ് ലക്ഷ്യങ്ങൾ സമയബന്ധിതമായി പാലിച്ച സ്ഥാപനങ്ങൾക്ക് സർക്കാർ സേവനങ്ങളിൽ 80% ഫീസ് ഇളവ്, സർക്കാർ ടെൻഡറുകളിൽ മുൻഗണന, മറ്റ് വിവിധ ഉപാധികൾ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്.
2026ന് 10% സ്വദേശിവൽക്കരണ ലക്ഷ്യം
2024 ഏപ്രിൽ വരെ 28,000 സ്വകാര്യ സ്ഥാപനങ്ങളിൽ 1.41 ലക്ഷം സ്വദേശികൾ ജോലിയിൽ പ്രവേശിച്ചതായി അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾ 600 590000 എന്ന നമ്പറിലോ, സ്മാർട്ട് ആപ്പിലൂടെയോ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.