ദുബൈ: വ്യാജവാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയുന്നതിന് യു.എ.ഇ മീഡിയ കൗൺസിൽ പുതിയ സംയോജിത സംവിധാനമൊരുക്കുന്നു. മാധ്യമമേഖലയെ ശക്തിപ്പെടുത്താനും നിയന്ത്രണാധികാരം കൂടുതൽ ഫലപ്രദമാക്കാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് കൗൺസിൽ പ്രഖ്യാപിച്ചത്.
ഉള്ളടക്കങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനായി, പൊതുജനങ്ങൾക്ക് സഹായകമാകുന്ന സമഗ്ര കമ്മ്യൂണിറ്റി റിപ്പോർട്ടിങ് പ്ലാറ്റ്ഫോവും അവതരിപ്പിക്കുമെന്ന് കൗൺസിൽ വ്യക്തമാക്കി.
പുതിയ സംവിധാനത്തിന്റെ ഭാഗമായി 20 പുതിയ മാനദണ്ഡങ്ങളാണ് മാധ്യമ കൗൺസിൽ നിര്‍ദേശിക്കുന്നത്. പ്രധാനപ്പെട്ടവയിൽ:
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പുതിയ ചട്ടങ്ങൾ അനുവദിക്കുന്നത്. പരമാവധി 20 ലക്ഷം ദിർഹം വരെ പിഴയും, കുറ്റം ആവർത്തിക്കുന്ന പക്ഷം ലൈസൻസ് റദ്ദാക്കലും ഉൾപ്പെടും.
സുരക്ഷിതവും വിശ്വസനീയവുമായ മാധ്യമവാതാവരണം രൂപപ്പെടുത്തുന്നത് യുഎഇയുടെ പ്രധാന നയങ്ങളിൽ ഒന്നാണെന്ന് മാധ്യമ കൗൺസിൽ പ്രസ്താവനയിൽ വ്യക്തമാക്കി. മീഡിയ മേഖലയുടെ വളർച്ചയ്ക്കും നവീനതയ്ക്കും പിന്തുണ നൽകുന്ന നടപടിയായാണ് ഈ സംവിധാനം രൂപപ്പെടുത്തിയതെന്നും കൗൺസിൽ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.