Editorial

മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന ജനാധിപത്യം

ജനാധിപത്യമാണ് ഏറ്റവും സ്വീകാര്യമായ രാഷ്ട്രീയ ക്രമമെങ്കിലും അത് നിലനിര്‍ത്തുക എന്നത് തീര്‍ത്തും ആയാസകരമായ പ്രക്രിയ ആണ്. ഇന്ത്യ സ്വതന്ത്രമായ കാലത്ത് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യത്തിന്റെയോ പട്ടാള ഭരണത്തിന്റെയോ പിടിയില്‍ പെടുന്നതാണ് കണ്ടത്. മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്ന പട്ടാളഭരണവും ജനാധിപത്യത്തിനായി മല്ലിടുന്ന ഒരു ജനതയുടെ ദുസ്സഹമായ അവസ്ഥയെയാണ് കാട്ടുന്നത്.
മ്യാന്‍മറില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭത്തിനു നേരെ തീര്‍ത്തും അക്രമാസക്തമായ അടിച്ചമര്‍ത്തല്‍ നടപടികളാണ് പട്ടാളഭരണകൂടം സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം പൊലീസിന്റെ വെടിയേറ്റ് 14 പേര്‍ മരിച്ചു. ഫെബ്രുവരി ഒന്നിന് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ പട്ടാള നടപടിയോടുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ എണ്‍പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യ സ്വതന്ത്രമായ കാലത്തു തന്നെ ബ്രിട്ടന്റെ ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കപ്പെട്ട രാജ്യമാണ് മ്യാന്‍മര്‍. 1948 ജനുവരി നാലിന് ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച മ്യാന്‍മറിന്റെ ചരിത്രം തന്നെ രാഷ്ട്രീയ അസ്ഥിരതയുടേതാണ്. പട്ടാള ഭരണത്തിന്റെ പിടിയില്‍ ഇതിന് മുമ്പും അമര്‍ന്നി ട്ടുള്ള മ്യാന്‍മര്‍ ജനത ജനാധിപത്യത്തിനു വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളുടെ കാലയളവ് വളരെ നീണ്ടതാണ്. അറസ്റ്റിലായ ആങ് സാന്‍ സുചി യെയും മറ്റ് നേതാക്കളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനകൂട്ടത്തെ തോക്കു കൊണ്ട് നേരിടുന്ന രീതി പട്ടാള ഭരണകൂടം തുടരുകയാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ആരോപിച്ചാണ് പട്ടാള ഭരണകൂടം അധികാരം പിടിച്ചെടുത്തത്.

ജനാധിപത്യത്തിനു വേണ്ടി പ്രക്ഷോഭം നടത്തിയവര്‍ തന്നെ അധികാരത്തിലേറിയപ്പോള്‍ നരഹത്യയുടെ വഴിയെ നീങ്ങുന്ന വൈപരീത്യത്തിനും മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മ്യാന്‍മറിലെ ജനാധിപത്യ ഭരണകൂടം പലായനം ചെയ്യുന്ന റോഹിങ്ക്യ മുസ്ലിങ്ങളെ നരഹത്യക്ക് വിധേയമാക്കി യപ്പോള്‍ കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ജനാധിത്യ പ്രക്ഷോഭകരില്‍ ഒരാളായ ആങ് സാന്‍ സുചി മൗനം അവലംബിക്കുകയാണ് ചെയ്തത്. അന്ന് സുചിയുടെ മൗനാനുവാദത്തോടെ ജനാധിപത്യ സര്‍ക്കാര്‍ നടത്തിയ ക്രൂരതകളും മനുഷ്യാവകാശ ലംഘനങ്ങളും കൂട്ടകൊലയുമാണ് ഇന്ന് പട്ടാള ഭരണകൂടം മറ്റൊരു സാഹചര്യത്തില്‍ ആവര്‍ത്തിക്കുന്നത്.

മ്യാന്‍മര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ തട്ടിതകര്‍ക്കപ്പെടുന്ന ദുര്‍ബലമായ ജനാധിപത്യ സംവിധാനം ഇന്ത്യക്കു എന്നും പാഠമാകേണ്ടതാണ്. മറ്റൊരു രാജ്യത്തുമില്ലാത്ത ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യം നിലനില്‍ക്കുന്ന ഒരു റിപ്പബ്ലിക്കിന് ശക്തമായ അടിത്തറ പാകാനും ജനാധിപത്യം ജീവവായു പോലെയാണെന്ന് നമ്മെ പഠിപ്പിക്കാനും രാഷ്ട്രീയശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്റു വഹിച്ച പങ്ക് വളരെ വലുതാണ്. പാകിസ്ഥാനും മ്യാന്‍മറും പോലുള്ള മറ്റ് അയല്‍രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി പട്ടാളത്തിന് രാഷ്ട്രീയ ഇടപെടല്‍ സാധ്യമാകാത്ത ഒരു ശക്തമായ ജനാധിപത്യ സംവിധാനം സൃഷ്ടിക്കാന്‍ കഴിഞ്ഞത് നമ്മുടെ മേന്മയാണ്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.