പെട്ടിമുടി ദുരന്തത്തില്‍ ബന്ധുക്കളും വീടും വസ്തുവകകളും നഷ്ടപ്പെട്ട എട്ടുപേര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് കണ്ണന്‍ദേവന്‍ കമ്പനിയാണ് ഒരു കോടി രൂപ ചെലവില്‍ വീട് നിര്‍മിച്ചുനല്‍കുന്നത്.
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കറുപ്പായി, സീതാലക്ഷ്മി, സരസ്വതി, മാലയമ്മാള്‍, മുരുകേശന്‍, പളനിയമ്മ, മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശരണ്യ അന്ന ലക്ഷ്മി, ഹേമലതഗോപിക സഹോദരിമാര്‍ക്കുമാണ് വീടുകള്‍ നല്‍കുന്നത്.
ഞായറാഴ്ച രാവിലെ ഒമ്പതിന് ടീ കൗണ്ടി റിസോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ടി പി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഓണ്‍ലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുറ്റിയാര്‍വാലിയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം എം മണി വീടുകളുടെ താക്കോല്‍ കൈമാറും. ഡീന്‍ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കണ്ണന്‍ദേവന്‍ കമ്പനി എംഡി കെ മാത്യു എബ്രാഹം തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടുക്കി രാജമലയിലെ പെട്ടിമുടിയില്‍ കഴിഞ്ഞ ആഗസ്റ്റ് 6നാണ് ഉരുള്‍ പൊട്ടലില്‍ 55 പേര്‍ മരണമടഞ്ഞത്. മണ്ണിനടിയില്‍ കുടുങ്ങിയ പതിനഞ്ചോളം പേരെ കണ്ടെത്താനായില്ല. ഇതില്‍ 10 പേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളാണ് തകര്‍ന്നത്
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.