Breaking News

‘മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കില്ല’ ; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ മുഖ്യപ്രതി സുഹൈല്‍ കീഴടങ്ങി

അഞ്ചാം പ്രതിയായ ഡിവൈഎഫ്‌ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മന്‍സൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുഹൈല്‍ പറയുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

കണ്ണൂര്‍: മന്‍സൂര്‍ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈല്‍ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാ ണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്‌ഐ നേതവാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മന്‍സൂ ര്‍ കൊലപാതകത്തില്‍ പങ്കില്ലെന്നും കള്ളക്കേസില്‍ കുടുക്കിയതാണെന്നും സുഹൈല്‍ പറയുന്നു. വോട്ടെടുപ്പ് ദിനം ആക്രമണം സൂചിപ്പിച്ച് വാട്‌സാപ്പ് പോസ്റ്റിട്ടത് വികാരപ്രകടനം മാത്രമാണെന്നും നുണപരിശോധനയ്ക്ക് തയ്യാറാണെന്നും സുഹൈല്‍ പറയുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സുഹൈലിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തി എന്നാണ് മന്‍സൂറിന്റെ കുടുംബത്തിന്റെ പരാതി. എന്നാല്‍ മന്‍സൂറുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു താനെന്നാണ് സുഹൈല്‍ പറയുന്നത്.

മന്‍സൂറിനെ വധിച്ച സംഘത്തിലെ പ്രധാനിയെന്ന് സംശയിക്കുന്നയാളാണ് സുഹൈല്‍. മന്‍സൂറിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഫെയ്‌സ്ബു ക് പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍.

സുഹൈലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ മറുപടി നല്‍കി ;’ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?’ എന്ന് തുടങ്ങുന്നതായിരുന്നു സുഹൈലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇതിന് മറുപടിയാണ് ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും നിന്റെ മനസ്സ് അത്ര വികൃതമാ എന്ന് മുഹ്‌സിന്‍ കുറിച്ചു.

 

ഫെയ്‌സ്ബുക്ക് കുറിപ്പ്

‘ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?’ എന്ന് തുടങ്ങുന്നതായിരുന്നു സുഹൈലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഇതിന് മറുപടിയാണ് ‘ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും നിന്റെ മനസ്സ് അത്ര വികൃതമാ’ എന്ന് മുഹ്‌സിന്‍ കുറിച്ചു.
കേസില്‍ താന്‍ നിരപരാധിയാണ്, മന്‍സൂര്‍ തനിക്ക് സഹോദര തുല്യനാണെന്നും തന്നെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലാണെന്നും ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷമാണ് സുഹൈല്‍ കീഴടങ്ങിയത്.

‘മന്‍സൂറിനെ കൊല്ലാന്‍ മാത്രം നീ ക്രൂരനാണ്. നൂറുവട്ടം നീ അത് ചെയ്യും, ഇപ്പോള്‍ നീ അഭിനയിച്ചത് പോലെ അവന്റെ മുന്നിലും അഭിനയിച്ചില്ലേ, നിന്നെ മനസിലാക്കാന്‍ വൈകിപോയി എന്ന കുറ്റബോധമാണ് ഉപ്പാക്ക്’- മുഹ്സിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊല ചെയ്തവനു പേര് ഒന്നേ ഉള്ളു കൊലയാളി പടച്ച റബ്ബ് കൂടെ ഉണ്ട് ഇല്ല ഒരിക്കലും എനിക്കതിനു കഴിയില്ല ! കൊല്ലാന്‍ മാത്രം ഞാന്‍ ക്രൂരനാണെന്ന് നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ ?

ഉണ്ട് നീ അതും ചെയ്യും അതിന് അപ്പുറവും ചെയ്യും നിന്റെ മനസ്സ് അത്ര വികൃതമാ *
മന്‍സൂര്‍ എനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് നിങ്ങള്‍ക്കറിയില്ലേ ?
ഇപ്പോള്‍ നീ അഭിനയിച്ചത് പോലെ അവന്റെ മുന്നിലും അഭിനയിച്ചില്ലേ *
അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാര്‍ട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?
എന്റെ ഉപ്പാക്ക് നിന്നെ മനസ്സിലാക്കാന്‍ വൈകിപോയി എന്നാ കുറ്റബോധമാണ് ഉപ്പാക്ക് *

പാര്‍ട്ടിയേക്കാള്‍ വലിയ സംഘടന ബന്ധം മന്‍സൂറും മുസ്തഫ്ക്കയുമായി എനിക്കില്ലേ ?
കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സുന്നീ സംഘടനയുടെ വക്താവ് കൂടിയായ എനിക്ക് ഇങ്ങനെ ഒരു കടും കൈ ചെയ്യാനോ അതിന് കൂട്ട് നില്‍ക്കാനോ കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നോ ?
100 വട്ടം നീ അത് ചെയ്യും
നീ പറഞ്ഞ സംഘടനയും സംഘടന നേതാക്കന്മാരും നിനക്ക് ശിക്ഷ കിട്ടുന്നതിനു വേണ്ടി എന്റെ കുടുംബ തോടൊപ്പമാണ് *
മന്‍സൂറിനോട് രാഷ്ട്രീയ വിരോധം ഉണ്ടാവാന്‍ അവന്‍ ഇപ്പോള്‍ ലീഗുകാരന്‍ ആവണ്ടേ ?
അവന്‍ ലീഗ്കാരനാ അതിന് നിന്റെ സര്‍ട്ടിഫിക്കറ്റ് ആവിശ്യമില്ല *
കഴിഞ്ഞ നഗരസഭ തെരഞ്ഞടുപ്പ് മുതല്‍ സുന്നീ സംഘടനയെ അതിരറ്റ് സ്നേഹിക്കുന്ന മന്‍സൂര്‍ മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തേക്കാള്‍ അവന്റെ ഉപ്പയെ പോലെ മാറി ചിന്തിച്ചതിന്ന് തെളിവുകള്‍ എന്റെ പക്കലുണ്ട് !
*എങ്കില്‍ നീ അത് കൊണ്ടുവാ
കൊന്നിട്ടും എന്റെ അനിയനെ നീ വെറുതെ വിടുന്നില്ല അല്ലേ *

അങ്ങനെ ഉള്ള മന്‍സൂറിനെ ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
*100 വട്ടം നീയാണ് കൊന്നത് *
വൈകുന്നേരങ്ങളില്‍ ഒന്നിച്ച് ഏറെ സന്തോഷത്തോടെ കളിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ഏറെ സംസാരിക്കാറുണ്ട്. അതിലേറെയും ഞങ്ങള്‍ സംസാരിച്ചത് രണ്ട് കുടുംബങ്ങളും തമ്മിലുള്ള ബന്ധങ്ങളെയും ടടഎ ഇനേയും ട്യ െഇനേയും കുറിച്ചായിരുന്നു.
എന്റെ അനിയനോടൊപ്പം ഉള്ളതാണെങ്കില്‍ പോലും അവനും എന്റെ അനിയനല്ലായിരുന്നോ?
*നിന്റെ അനിയന്‍ അല്ല അങ്ങനെ നീ കണ്ടിട്ടില്ല *
അവന്റെ ജ്യേഷ്ഠന്‍മാര്‍ മുനീബും മുബീനും എനിക്ക് എത്രത്തോളം വേണ്ടപ്പെട്ടവരാണ് !
*അവരാണ് ഏറ്റവും കൂടുതല്‍ നിന്നെ വെറുക്കുന്നത് *
എന്റെ പല സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ആരുമറിയാതെ അകമഴിഞ്ഞ് സഹായിക്കുന്നവരായിരുന്നു മുസ്തഫ്ക്കയും മക്കളും !
ടടഎ , ടഥട , കേരള മുസ്ലിം ജമാഅത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ എപ്പോള്‍ വിളിച്ചാലും ഓടി വരികയും ആവശ്യമായാല്‍ സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്ന പൂര്‍ണമായും സംഘടന കുടുംബമാണ് മന്‍സുറിന്റേത്. ആ കുടുംബത്തെ ഒരു മുളള് കൊണ്ടെങ്കിലും വേദനിപ്പിക്കുവാന്‍ എനിക്ക് കഴിയുമോ ?
നിനക്ക് പറ്റും നീ തെളീച്ചതാ

ഒരിക്കലും കഴിയില്ല !
എന്ന് മാത്രമല്ല എന്റെ പുല്ലൂക്കരയിലെ സഹോദരന്‍മാരില്‍ രാഷ്ട്രീയമായി പലരും വ്യത്യസ്ഥ ചേരിയില്‍ . ആണെങ്കിലും എന്റെ ആദര്‍ശം പറയുകയല്ലാതെ നാളിതു വരെ ഒരു ബല പ്രയോഗം പോലും തമ്മില്‍ നമ്മള്‍ നടത്തിയോ ?
അങ്ങനെ പരസ്പരം രാഷ്ട്രീയ അഭിപ്രായങ്ങള്‍ പറഞ്ഞും തര്‍ക്കിച്ചും അവസാനം ചായ കുടിച്ചു ഒന്നിച്ചു യാത്ര ചെയ്യുന്നതും പിരിഞ്ഞു വീട്ടില്‍ പോകുന്നതുമല്ലാത്ത എന്ത് രാഷ്ട്രീയ വെറുപ്പാണ് പുല്ലൂക്കരയില്‍ തമ്മിലുള്ളത് ?
അങ്ങനെയുള്ളപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ പേരില്‍ പ്രിയപ്പെട്ട മന്‍സൂറിനെ കൊല്ലാന്‍ ഞാന്‍ ഗൂഡാലോചന നടത്തുമെന്നും അതിന് വാട്സാപ്പ് സ്റ്റാറ്റസ് വെച്ച് തീരുമാനമെടുക്കാന്‍ ഞാന്‍ കൂട്ട് നില്‍ക്കുമെന്നും നിങ്ങള്‍ കരുതുന്നുണ്ടോ?
*ഉണ്ട് *

അങ്ങനെ നിങ്ങള്‍ വിശ്വസിച്ചെങ്കില്‍ ഇത്രയും കാലം പുല്ലൂക്കരയില്‍ ഞാനും നിങ്ങളും ചിരിച്ചു കളിച്ചു ജീവിച്ചത് പരസ്പരം മനസ്സ് കൊണ്ട് ഒന്നിച്ചല്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
നിന്റെ മനസ്സ് ഒന്നിച്ചുനിക്കില്ല അത് മുമ്പും നീ പുല്ലൂക്കരയില്‍ കാണിച്ചതാ *
ഞാന്‍ ഫേസ്ബുക്കിലും വാട്സാപ്പിലും എപ്പോഴും വൈകാരികമായി പ്രതികരിക്കാറുണ്ട് എന്ന് എല്ലാവര്‍ക്കുമറിയാം. അന്നും അത് പോലെ പ്രതികരിച്ചു എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല എന്നുള്ളത് പടച്ച റബ്ബിനെ സാക്ഷിയായി ഞാന്‍ ഇവിടെ പറയുന്നു.
മന്‍സൂറിന് അപകടം പറ്റിയത് തന്നെ ഞാന്‍ അറിയുന്നത് മന്‍സൂറിനൊപ്പം അപകടം നടക്കുമ്പോള്‍ ഉണ്ടായിരുന്ന എന്റെ സഹോദരന്‍ നസീഫ് എന്നെ ഫോണിലൂടെ അറിയിക്കുമ്പോള്‍ ആണ് .
നാവു എടുത്താല്‍ കളവു മാത്രമേ നീ പറയു എന്റെ കണ്ണ് മുമ്പില്‍ ഉള്ള നിന്നെ എന്തിനാ വിളിച്ചു അറിയിക്കുന്നെ *

മന്‍സൂറിനെ കൊല്ലാന്‍ മാത്രം ക്രൂരനാണ് ഞാന്‍ എന്ന് എന്റെ പ്രിയപ്പെട്ട മുസ്തഫ്ക്ക വിശ്വസിക്കുന്നുണ്ടോ?
എന്റെ ഉപ്പ 100വട്ടം വിശ്വസിക്കുന്നു*
നിയമ വ്യവസ്ഥിതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ഞാനവിടേക്ക് പോവുകയാണ്. അവിടെ ഞാന്‍ എന്റെ നിരപരാധിത്തം തെളിയിക്കും.
*എനിക്കും
നിന്നെ ഞാന്‍ കണ്ണ് കൊണ്ട് കണ്ടതാ *
നുണ പരിശോധന അടക്കംമുള്ള ടെസ്റ്റ്കള്‍ക്ക് തയ്യാറാണ്.
എനിക്ക് എന്റെ മന്‍സൂറിനെ കൊല്ലാന്‍ കഴിയില്ലെന്ന് . എല്ലാം റബ്ബില്‍ തവക്കുലാക്കി മുന്നോട്ട് പോകുകയാണ്.
*റബ്ബിനെ പേടിയുണ്ടങ്കില്‍ നീ എന്റെ അനിയനെ കൊലില്ലായിരുന്നു *

ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ആര്‍ക്കെങ്കിലും വിശ്വാസമുണ്ടെങ്കില്‍ എനിക്ക് വേണ്ടി ദുആ ചെയ്യണം എന്ന് വസീയത്തോടെ നിര്‍ത്തുന്നു.
*പുല്ലൂക്കരയില്‍ നിന്ന് ആരും നിനക്ക് ദുആ ചെയ്യില്ല കാരണം അവര്‍ക്ക് അറിയാം നീയാണ് എന്റെ അനിയനെ കൊന്നത് *

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.