Home

മകളെയും ചെറുമകളെയും തിരിച്ചെത്തിക്കണം ; ഐസിസില്‍ ചേര്‍ന്ന ആയിഷയുടെ പിതാവ് സുപ്രീം കോടതിയില്‍

അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടി ലെത്തി ക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാ സ്റ്റ്യന്‍ സേവ്യര്‍ ഹര്‍ജി നല്‍കിയത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം

ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളി യുവതിയെ തിരികെയെ ത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയു ന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ ഹര്‍ജി നല്‍കിയത്. ആയിഷയെ തിരികെയെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശി ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ആയിഷയ്ക്കൊപ്പം മകളും അഫ്ഗാനിലെ ജയിലില്‍ കഴിയുന്നുണ്ട്. 10 വയസ്സില്‍ താഴെ മാത്രമാണ് കു ട്ടിയുടെ പ്രായം. അതിനാല്‍ മാനുഷിക പരി ഗണന നല്‍കി ഇരുവരെയും നാട്ടില്‍ എത്തിക്കണമെ ന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. രാജ്യത്ത് ആയിഷയ്ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യുഎപിഎ കേസില്‍ വിചാരണ നേരിടാന്‍ അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അഫ്ഗാനിസ്ഥാനില്‍ വെച്ച് ഭര്‍ത്താവ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞുമടക്കം കേരളത്തി ല്‍ നിന്ന് പോയ സ്ത്രീകളെല്ലാം ജയിലിലാണ്. ഇ പ്പോള്‍ അമേരിക്കന്‍ സൈന്യവും അഫ്ഗാനിസ്ഥാനി ല്‍ നിന്ന് പിന്‍വാങ്ങിയതോടെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ നിയന്ത്രണം നേടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യന്‍ സേവ്യറിന്റെ ഹര്‍ജി.

2016 ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ള തിനാല്‍ മകളെയും കൊച്ചുമകളെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണ മെന്നാണ് ഹര്‍ജിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കാബൂളിലെ ജയിലില്‍ കഴി യുന്നവരുടെ സുരക്ഷ അനിശ്ചിതത്വത്തിലാണ്. അതിനാല്‍ അവരെ കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് എ ത്തിക്കണം. ഇതിനെ എതിര്‍ക്കുന്ന കേന്ദ്ര നിലപാട് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹ ര്‍ജിയില്‍ പറയുന്നു.

2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യന്‍ അബ്ദുല്‍ റഷീദിനൊപ്പം പോയത്. 2013 ഒക്ടോ ബര്‍ 26 നായിരുന്നു മകള്‍ സാറയുടെ ജനനം. 2016 ല്‍ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാ നായി രാജ്യം വിട്ടു. ഇതേ വര്‍ഷം ജൂലൈ 10ന് ഇതുമായി ബന്ധപ്പെട്ട് ആളെ കാണാനില്ലെന്ന പരാതി അബ്ദുല്‍ റഷീദിന്റെ പിതാവ് അബ്ദുള്ള കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ നല്‍കുകയു മായിരുന്നു.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.