Editorial

ബീഹാര്‍ തിരഞ്ഞെടുപ്പ്‌ എന്‍ഡിഎയുടെ `മോടി’ കെടുത്തുമോ?

ഒക്‌ടോബര്‍ 28ന്‌ തുടങ്ങി നവംബര്‍ ഏഴിന്‌ അവസാനിക്കുന്ന ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ കോവിഡ്‌-19 പൊട്ടിപുറപ്പെട്ടതിനു ശേഷം രാജ്യത്ത്‌ നടക്കുന്ന ആദ്യത്തെ പ്രധാന തിരഞ്ഞെടുപ്പാണ്‌. മഹാമാരി കാലത്ത്‌ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാടുകളോടുള്ള ജനങ്ങളുടെ പ്രതികരണമായി ആയിരിക്കും ഈ തിരഞ്ഞെടുപ്പ്‌ ഫലം വിലയിരുത്തപ്പെടുന്നത്‌. ബീഹാറിലെ നിതീഷ്‌ കുമാര്‍ സര്‍ക്കാരിന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ സഖ്യകക്ഷിയായ ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കൂടി വിലയിരുത്തലിനായി കൂടിയാണ്‌ ജനങ്ങള്‍ കോവിഡ്‌ കാലത്ത്‌ പോളിങ്‌ ബൂത്തുകളിലേക്ക്‌ പോകുന്നത്‌. കേന്ദ്രം കൊണ്ടുവന്ന ലോക്‌ഡൗണിന്റെ കെടുതികളും ദുരിതങ്ങളും ഏറ്റവുമേറെ അനുഭവിച്ച ജനവിഭാഗങ്ങളിലൊന്നാണ്‌ ബീഹാറികള്‍.

ശ്രീനിവാസന്‍ നായകനായ `സന്ദേശം’ എന്ന സിനിമയിലെ ഒരു രംഗം ഇങ്ങനെയാണ്‌:�സിനിമയില്‍ ഭരണത്തിലിരുന്ന തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ്‌ പരാജയത്തെ കുറിച്ച്‌ പ്രാദേശിക നേതാവ്‌ “എന്താണ്‌ ജനങ്ങള്‍ നമ്മോട്‌ ഇങ്ങനെ ചെയ്‌തത്‌? ജനങ്ങള്‍ക്ക്‌ നമ്മുടെ സര്‍ക്കാര്‍ എന്തെല്ലാം വാരിക്കോരി നല്‍കി…” എന്ന്‌ പരി തപിക്കുമ്പോള്‍ സഹപ്രവര്‍ത്തകനായ പാര്‍ട്ടി ക്കാരന്റെ കമന്റ്‌ ഇങ്ങനെ: “നല്‍കിയത്‌ കൂടു തലും വാഗ്‌ദാനങ്ങളായിരുന്നു.” വാഗ്‌ദാന വ്യാപാരത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാറും ഒട്ടും മോശമായിരുന്നില്ല. ബീഹാറിനെ വികസനത്തിലേക്ക്‌ നയിക്കുമെന്നതായിരുന്നു നിതീഷിന്റെ പ്രധാന വാഗ്‌ദാനം. എന്നാല്‍ ആ വാഗ്‌ദാനം ശരിയായി നടപ്പിലാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചില്ല. കേന്ദ്രത്തില്‍ മോദിയായാലും ബീഹാറില്‍ നിതീഷ്‌ ആയാലും പ്രതിച്ഛായാ സൃഷ്‌ടിയില്‍ മിടുക്കരും വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ അലസരുമാണ്‌.

വാഗ്‌ദാനങ്ങളുടെ വിജയകരമായ വ്യാപാര മാണ്‌ കഴിഞ്ഞ രണ്ട്‌ ലോക്‌സഭാ തിരഞ്ഞെടു പ്പ്‌ വേളകളിലും മോദി നടത്തിയത്‌. നിതീഷ്‌ നേരത്തെ ചെയ്‌തതും ഇപ്പോള്‍ ചെയ്യുന്നതും അതു തന്നെ. 2015ല്‍ എന്‍ഡിഎക്കെതിരെ മത്സരിച്ച്‌ വിജയിച്ച നിതീഷ്‌ ഭരണം നിലനിര്‍ത്താനായി അവരെ കൂടെകൂട്ടിയ അവസരവാദി കൂടിയാണ്‌. വികസന നായകന്‍ എന്ന നിതീഷിന്റെ പ്രതിച്ഛായക്ക്‌ കാര്യമായി മങ്ങലേല്‍ക്കുകയും ചെയ്‌തു.

ദേശീയ രാഷ്‌ട്രീയത്തില്‍ നിര്‍ണായക സ്വാധീനം വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ ബീഹാര്‍. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ബിജെപിയും ഉള്‍പ്പെടുന്ന എന്‍ഡിഎ തോറ്റാലും കേന്ദ്രസര്‍ക്കാരിന്റെ നിലനില്‍പ്പിനെ അത്‌ ബാധിക്കില്ലെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ നിലപാടിന്‌ ശക്തിപകരാന്‍ എന്‍ഡിയുടെ തോല്‍വിക്ക്‌ സാധിക്കും. ബീഹാറില്‍ ആര്‌ മന്ത്രിസഭ രൂപീകരിക്കുമെന്നതിലുപരിയായി ദേശീയ രാഷ്‌ട്രീയത്തിലെ നിലവിലുള്ള അനുപാതങ്ങള്‍ തിരുത്തപ്പെടുമോയെന്നതാണ്‌ ബീഹാര്‍ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യം.

എന്‍ഡിഎക്ക്‌ എതിരെ നിലകൊള്ളുന്ന മഹാജനസഖ്യം ബീഹാറില്‍ വിജയിച്ചാല്‍ ദേശീയ രാഷ്‌ട്രീയത്തില്‍ പ്രതിപക്ഷത്തിന്‌ അത്‌ ഉത്തേജനം പകരുമെന്നതില്‍ സംശയമില്ല. മഹാജനസഖ്യം ദേശീയതലത്തില്‍ ഒരു മാതൃകയായി പരീക്ഷിക്കുന്നതിനുള്ള പ്രചോദനം കൂടിയാകും അത്‌. ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നുള്ളമഹാജനസഖ്യം എന്‍ഡിഎയുടെ വീഴ്‌ചകള്‍ മുതലെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്‌. ദളിതര്‍ക്കിടയില്‍ ഗണ്യമായ സ്വാധീനമുള്ള സിപിഐ എംഎല്ലിനെ ആര്‍ജെഡി നേതാവ്‌ തേജസ്വി യാദവ്‌ മഹാജനസഖ്യത്തിന്റെ ഭാഗമാക്കിയത്‌ ഹസ്രത്‌ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദളിത്‌ വികാരം തങ്ങള്‍ക്ക്‌ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌. ഈ സഖ്യം വിജയിച്ചാല്‍ ദേശീയരാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്നുള്ള ഒരു വിശാല പ്രതിപക്ഷ ഐക്യത്തിന്‌ വഴിയൊരുങ്ങാന്‍ സാധ്യതയുണ്ട്‌. മോദിയുടെ ജനദ്രോഹ നയങ്ങളെ തുറന്ന്‌ എതിര്‍ക്കുന്നതില്‍ സജീവമായി രംഗത്തുള്ള രാഹുല്‍ ഗാന്ധിക്കും ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മഹാജനസഖ്യം വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും ലഭിക്കുക. ഫലം മറിച്ചാണെങ്കില്‍ രാജ്യത്തെ എന്‍ഡിഎയുടെ തേരോട്ടം കൂടുതല്‍ ഏകപക്ഷീയമായ തലത്തിലേക്ക്‌ കടക്കുകയും ചെയ്യും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.