Breaking News

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു.

ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ അംബാസഡർമാരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത ആറാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗസ്സയുടെ ദാരുണ അവസ്ഥയും ഫലസ്തീൻ മേഖലയിലെ വികസനങ്ങളും യോഗം വിലയിരുത്തി.

ഒക്ടോബർ 9-നുണ്ടായ വെടിനിർത്തൽ കരാർ സാധ്യമാക്കുന്നതിൽ അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കി, ഫലസ്തീൻ പ്രതിനിധികൾ എന്നിവരുടെ മധ്യസ്ഥ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എങ്കിലും ഇസ്രായേൽ ഈ കരാർ ആവർത്തിച്ച് ലംഘിച്ചതിലൂടെ നൂറുകണക്കിന് ഫലസ്തീനികൾ മരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെടിനിർത്തൽ നടപ്പാക്കിയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയും മാത്രമേ ഭാവിയിലെ രാഷ്ട്രീയ പ്രക്രിയകൾക്ക് യഥാർത്ഥ അർത്ഥമുണ്ടാകൂവെന്നും, ഫലസ്തീനികളുടെ യഥാർത്ഥ പ്രതിനിധാനം ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗസ്സയുടെ ഭരണവുമായി ബന്ധപ്പെട്ട ഏത് ക്രമീകരണവും പുറത്തുനിന്ന് നിയന്ത്രിക്കാനാകില്ലെന്നും ഫലസ്തീൻ വിഭാഗങ്ങളെ ഒഴിവാക്കാനും പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന സൈനിക നടപടികൾ മേഖലയുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണെന്നും, ഫലസ്തീനെ പൂർണ്ണ നയതന്ത്ര അംഗീകാരത്തോടെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച രാജ്യങ്ങൾക്കുള്ള നന്ദി അദ്ദേഹം രേഖപ്പെടുത്തി. ഇത് ഫലസ്തീനികളുടെ സ്വയംനിർണ്ണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രലക്ഷ്യത്തെയും ശക്തിപ്പെടുത്തുന്ന ആഗോള പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.


ഒമാൻ – മനുഷ്യാവകാശ പ്രതിബദ്ധതയും Mission 2040 ലക്ഷ്യങ്ങളും

മനുഷ്യാവകാശ മാനദണ്ഡങ്ങളോട് ഒത്തിണങ്ങി പ്രവർത്തിക്കുന്നതിന്റെ ഭാഗമായി സുൽത്താൻ ഹൈതം ബിൻ തരീഖ് അന്താരാഷ്ട്ര സിവിൽ–രാഷ്ട്രിയ അവകാശ ഉടമ്പടി അംഗീകരിച്ചതിനെ മന്ത്രി പ്രധാനപ്പെട്ട തീരുമാനമായി വിശേഷിപ്പിച്ചു.

വിദേശകാര്യ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ ഒമാൻ Mission 2040, രാജ്യാന്തര ബന്ധങ്ങൾ, സാമ്പത്തിക വളർച്ച, വിദേശനിക്ഷേപം, സാങ്കേതിക മുന്നേറ്റങ്ങൾ, ഗ്രീൻ ട്രാൻസിഷൻ എന്നിവ ചർച്ചചെയ്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അർമേനിയ, അസർബൈജാൻ, യൂക്രെയ്ൻ എംബസികളും ലോകബാങ്ക് ഓഫീസും ഒമാനിൽ പ്രവർത്തനം ആരംഭിച്ചതിനെ അദ്ദേഹം സ്വാഗതം ചെയ്തു.

വ്യക്തിഗത വരുമാനനികുതി (Personal Income Tax) നടപ്പാക്കുന്നതിനുള്ള ഭാവിയിലേക്കുള്ള നീക്കം രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കായുള്ള ചുവടുവെയ്പാണെന്നും, എണ്ണ–വാതക വരുമാനത്തിൽ മാത്രം ആശ്രയിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. നീതിപൂർണമായ പൗരന്മാരുടെ സംഭാവനയാണ് സമുദായത്തിന്റെ സമ്പദ്‌സ്ഥിരതയുടെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമാനുമായി സഹകരണം ശക്തിപ്പെടുത്താനുള്ള താൽപര്യം യോഗത്തിൽ പങ്കെടുത്ത രാജ്യങ്ങളുടെ പ്രതിനിധികൾ പ്രകടിപ്പിച്ചു.

The Gulf Indians

Recent Posts

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ…

5 hours ago

മദീന ബസ് ദുരന്തം; മരിച്ചവരെല്ലാം ഹൈദരാബാദിൽ നിന്നുള്ള തീർഥാടകർ

മദീന: മദീനയ്ക്കടുത്ത് ഇന്ത്യൻ ഉംറ തീർഥാടകർ യാത്ര ചെയ്തിരുന്ന ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ ഭീമമായ അപകടത്തിൽ ടെലങ്കാനയിൽ…

6 hours ago

യാംബുവിൽ ലൈസൻസില്ലാതെ ടാക്സി സർവീസ്; 1,383 പേർ പിടിയിൽ

യാംബു: സൗദി പൊതുഗതാഗത അതോറിറ്റിയുടെ നിരീക്ഷണ–നിയന്ത്രണ നടപടികളുടെ ഭാഗമായി, ലൈസൻസില്ലാതെ ടാക്സി സർവിസ് നടത്തുന്നവർക്കെതിരെ രാജ്യമെമ്പാടും നടത്തിയ പരിശോധനകൾ ശക്തമാകുന്നു.…

22 hours ago

ദേശീയ ദിനം: യുഎഇയിൽ അവധി പ്രഖ്യാപിച്ചു; ‘ഏകീകൃത അവധി നയം’ പ്രാബല്യത്തിൽ, പ്രവാസികൾക്ക് ഗുണകരം

അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു.…

22 hours ago

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ…

23 hours ago

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 weeks ago

This website uses cookies.