വിഷുവിന് കണിയൊരുക്കാനുള്ള വിഭവങ്ങളെല്ലാം ഗള്‍ഫിലെ കടകളില്‍ സുലഭം. വിഷു സദ്യയൊരുക്കാനുള്ള സാമഗ്രികളും ഷോപ്പിംഗ് മാളുകളിലും ഗ്രോസറികളിലും എല്ലാം ധാരാളം എത്തിയിരുന്നു.
അബുദാബി : റമദാനോടനുബന്ധിച്ച് പ്രവര്‍ത്തി സമയത്തിന്റെ പ്രയോജനമുള്ളതിനാല്‍ മലയാളി കുടുംബങ്ങള്‍ ഉച്ച കഴിഞ്ഞതോടെ ഷോപ്പിംഗ് മാളുകളില്‍ വിഷുവിഭവങ്ങള്‍ തേടിയെത്തി.
കണിക്കൊന്നയ്ക്കായിരുന്നു വലിയ ഡിമാന്‍ഡ്. പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് എത്തിയ കണിക്കൊന്ന കടല്‍താണ്ടിയെത്തിയതിന്റെ ക്ഷീണഭാവത്തിലായിരുന്നുവെങ്കിലും ഒഴിവാക്കാനാവാത്ത ഒന്നായതിനാല്‍ പലരും ഇതെല്ലാം വാങ്ങി തൃപ്തിയടഞ്ഞു.
നൂറു ഗ്രാമില്‍ താഴെ മാത്രം തൂക്കമുള്ള കണിക്കൊന്നയ്ക്ക് 3.75 ദിര്‍ഹമാണ് (ഏകദേശം 78 രൂപ) വില.
പെരുമാള്‍ സ്റ്റോഴ്‌സ് നടത്തുന്ന എസ് പെരുമാളാണ് കണിക്കൊന്നയും മുല്ലപ്പൂവും ജമന്തിയുമെല്ലാം എത്തിക്കുന്നത്. ഐസ് ബോക്‌സിലിട്ട് വാടാതെ കൊണ്ടുവന്നതാണെങ്കിലും കണിക്കൊന്നയുടെ മഞ്ഞഇതളുകള്‍ക്ക് ഫ്രഷ്‌നസ് ഇല്ലെന്ന് കൊന്നപ്പൂ തിരക്കിയെത്തിയ പ്രവാസി വീട്ടമ്മയായ സുപ്രിയ പറയുന്നു.
കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകള്‍ക്കു ശേഷമുള്ള വിഷുവും, ഈസ്റ്ററും ആഘോഷിക്കുന്ന തിരക്കിലാണ് പ്രവാസികള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലായിടത്തും കണിക്കൊന്ന എത്തിച്ചത് തമിഴ്‌നാട് സ്വദേശിയായ എസ് പെരുമാളിന്റെ പെരുമാള്‍ സ്റ്റോഴ്‌സ് തന്നെയാണ്. ഏഴര ടണ്‍ കണിക്കൊന്നയാണ് പെരുമാള്‍ സ്റ്റോഴ്‌സ് നാട്ടില്‍ നിന്നും കൊണ്ടുവന്നത്. ഇതില്‍ മൂന്നു ടണ്ണിലേറെ യുഎഇയിലെക്കായിരുന്നു.
വിഷു ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ മലയാളി ആഘോഷിക്കുന്നത് വാരാന്ത്യത്തിലാണ്. ഇക്കുറി വെള്ളിയാഴ്ച വിഷു എത്തിയപ്പോള്‍ യുഎഇയിലെ വാരാന്ത്യം ഞായറാഴ്ചയിലേക്ക് മാറി. എന്നാല്‍, ഇക്കുറി ഈസ്റ്റര്‍ ആഘോഷത്തിന് വാരാന്ത്യ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ക്രിസ്തീയ വിശ്വാസകിള്‍.
മാര്‍ച്ച് മാസത്തില്‍ ഇന്ധന വിലയില്‍ ഉണ്ടായ വര്‍ദ്ധനവിനൊപ്പമാണ് ഗ്രോസറി സാമഗ്രികള്‍ക്ക് വില കയറിയത്. പ്രവാസികളുടെ ബജറ്റിനെ താളം തെറ്റിക്കുന്ന വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്.
എന്നാലും, വിഷുവും ഈസ്റ്ററും, ഈദുമെല്ലാം തങ്ങളാല്‍ കഴിയുന്ന തരത്തില്‍ പൊലിമയും പാരമ്പര്യവും നഷ്ടപ്പെടാതെ ആഘോഷിക്കാനാണ് ഒരോ പ്രവാസിയും ശ്രമിക്കുന്നത്.
റമദാന്‍ നോമ്പാചരണം തുടരുന്നതിനാല്‍ ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ ഈദ് കഴിഞ്ഞുള്ള വാരാന്ത്യ അവധി ദിനങ്ങളിലേക്ക് മാറ്റിവെച്ചിരിക്കുകയാമ് പ്രവാസി കൂട്ടായ്മകള്‍. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വന്ന സ്ഥിതിക്ക് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലുമാണ് ഇവര്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.