വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സി നേഷന്‍ ലഭിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. വിദേ ശത്ത് പോകുന്നവര്‍വര്‍ക്ക് ഉള്‍പ്പെടെ വാക്‌സിന്‍ നല്‍ കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് ലഭി ക്കാന്‍ ശരാശരി 80 ദിവസം കാത്തിരിക്കേണ്ട ഗതികേടിലാണ് പ്രവാസികള്‍. നിയമ പ്രകാരം 84 ദിവ സം കഴിഞ്ഞാലെ റണ്ടാം ഡോസ് ലഭിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്ന കാര്യം പരിശോ ധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞേ പറ്റൂ എന്നത് എങ്ങനെ ഇളവ് ചെയ്യാമെന്ന് പരി ശോധിക്കും. ഇവിടെ ഉപയോഗിക്കുന്ന കൊവാക്‌സീന് വിദേശത്ത് അംഗീകാരം ഇല്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ട്. കൊവാക് സിന്റെ അംഗീകാരം പെട്ടെന്ന് കിട്ടാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവ ശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ ലഭി ക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് വിവരം ചേര്‍ ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന കേരളാ സര്‍ക്കാരിന്റെ തീരുമാനത്തെ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.
ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി കാത്തിരിക്കുന്ന പ്രവാസികള്‍ ഇക്കാര്യത്തില്‍ അനുഭവിക്കുന്ന പ്രയാസം ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. വാക്സിനേഷന്‍ ഡോസുകള്‍ തമ്മിലുള്ള സമയ ദൈര്‍ഘ്യം പുനര്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേരളത്തില്‍ എടുക്കുന്ന വാക്‌സിനുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ അംഗീകരിക്കപ്പെടുന്നതിനു കേന്ദ്ര സര്‍ക്കാര്‍ മുഖേന നീക്കം നടത്തുക, ഡബ്യുഎച്ച്ഒ അംഗീകരിച്ച വാക്‌സിനുകള്‍ എല്ലാ രാജ്യ ങ്ങളിലും അംഗീകരിപ്പിക്കുക, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക, വിദേശ രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ ഒന്നാം ഡോസ് സ്വീകരിച്ചവര്‍ക്ക് നിശ്ചിത സമയത്ത് രണ്ടാം ഡോസ് കേരളത്തില്‍ എടുക്കുന്നതിനു സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐ സി എഫ് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഉന്നയിച്ചിരുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.