വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണ മെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവ സ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊ ലീസ് ജീപ്പുകള്‍ തകര്‍ത്തു. വൈദികരട ക്ക മുള്ളവരാണ് പ്രതിഷേധവുമായി എത്തി യത്
തിരുവനന്തപുരം : വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്ക ണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടു ത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. വൈദി കരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ ക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥ ലത്തുണ്ട്. സ്റ്റേഷന്‍ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമര്‍ക്കാര്‍ ആവശ്യ പ്പെട്ടു. സമരത്തെ അനുകൂലിക്കുന്ന നിരവധി പേര്‍ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ട യക്കാതെ ഉപരോധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമര്‍ക്കാര്‍ വ്യക്തമാക്കി.
ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുളള 96 ഓളം പേര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് എഫ്‌ഐ ആറില്‍ പറയുന്നു. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസും, മോ ണ്‍.യൂജിന്‍ പെരേരയുമടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുളളത്. വധശ്രമം അടക്കമുള്ളവ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കേസെടുക്കപ്പെട്ടവരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്്ത് പൊ ലീസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷം രൂക്ഷമായി. സ്ത്രീകളടക്കമുള്ളവര്‍ പൊലീസ് സ്റ്റേ ഷന്‍ വളയുന്ന അവസ്ഥയാണ് ഇപ്പോള്‍ അവിടെയുള്ളത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയെ എതിര്‍ക്കുന്ന തീര ദേശവാസികള്‍ അടക്കമുള്ള സമര സമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറിയി രുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേ റും ഉണ്ടായി. എതിര്‍പ്പ് ശക്തമായ തോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധ തി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി നിര്‍മ്മാണം ത ടസപ്പെട്ടിരിക്കുകയാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.