വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണ മെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവ സ്ഥ ഉടലെടുത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊ ലീസ് ജീപ്പുകള്‍ തകര്‍ത്തു. വൈദികരട ക്ക മുള്ളവരാണ് പ്രതിഷേധവുമായി എത്തി യത്
തിരുവനന്തപുരം : വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്ക ണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടു ത്തത്. പൊലീസ് സ്റ്റേഷന് മുമ്പില്‍ തടിച്ച് കൂടിയ സമരക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. വൈദി കരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ ക്ക് പരിക്കേറ്റു. തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥ ലത്തുണ്ട്. സ്റ്റേഷന്‍ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്.
കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമര്‍ക്കാര്‍ ആവശ്യ പ്പെട്ടു. സമരത്തെ അനുകൂലിക്കുന്ന നിരവധി പേര്‍ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ട യക്കാതെ ഉപരോധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമര്‍ക്കാര്‍ വ്യക്തമാക്കി.
ലത്തീന്‍ രൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുളള 96 ഓളം പേര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ഇന്ന് കേസെടുത്തിരുന്നു.ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് അക്രമം നടത്തിയതെന്ന് എഫ്‌ഐ ആറില്‍ പറയുന്നു. സഹായമെത്രാന്‍ ഡോ.ആര്‍ ക്രിസ്തുദാസും, മോ ണ്‍.യൂജിന്‍ പെരേരയുമടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുളളത്. വധശ്രമം അടക്കമുള്ളവ ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇതോടെയാണ് പ്രതിഷേധം ശക്തമായത്. കേസെടുക്കപ്പെട്ടവരില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്്ത് പൊ ലീസ് സ്റ്റേഷനിലേക്ക് മാറ്റിയതോടെയാണ് സംഘര്‍ഷം രൂക്ഷമായി. സ്ത്രീകളടക്കമുള്ളവര്‍ പൊലീസ് സ്റ്റേ ഷന്‍ വളയുന്ന അവസ്ഥയാണ് ഇപ്പോള്‍ അവിടെയുള്ളത്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയെ എതിര്‍ക്കുന്ന തീര ദേശവാസികള്‍ അടക്കമുള്ള സമര സമിതി തടഞ്ഞതോടെ വിഴിഞ്ഞം ഇന്നലെ യുദ്ധക്കളമായി മാറിയി രുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേ റും ഉണ്ടായി. എതിര്‍പ്പ് ശക്തമായ തോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധ തി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു. നൂറ്റമ്പതോളം ദിവസമായി നിര്‍മ്മാണം ത ടസപ്പെട്ടിരിക്കുകയാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.