സുധീര്‍നാഥ്
നമ്മുടെ നാട്ടില്‍ നിന്ന് കടല്‍ മത്സ്യ കയറ്റുമതി നടത്തിയിരുന്ന, വി ടി ജോസഫ്, ആര്‍ മാധവന്‍നായര്‍ തുടങ്ങി ഒരു ഡസനിലേറെ കടല്‍ മത്സ്യ കയറ്റുമതിയില്‍ ബിസിനസ് നടത്തിയവരുണ്ടായിരുന്നു. വിദേശ വിപണിയില്‍ പ്രിയപ്പെട്ട തവള കാലുകള്‍ കയറ്റുമതി ചെയ്ത് തുടങ്ങിയതോടെ ഈ രംഗത്ത് വലിയ ഉണര്‍വുണ്ടായി. തവള വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ വരെ അക്കാലത്ത് ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. തവള കാലുകള്‍ കയറ്റുമതി നിരോധിക്കും വരെ ഈ രംഗത്ത് എല്ലാവരും സജീവമായിരുന്നു. തവള പിടുത്ത തൊഴിലാളി യൂണിയനും കേരളത്തില്‍ ഉണ്ടായിരുന്നു. തവള പിടുത്തം നിരോധിച്ചപ്പോള്‍ തവളകളെ പിടിച്ചു കൊണ്ട് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം വരെ ഉണ്ടായിരുന്നു. ഈ രംഗത്ത് വിജയം കൈവരിച്ച ആര്‍ മാധവന്‍നായര്‍ നിര്‍മ്മിച്ചതാണ് ഇടപ്പള്ളി കളമശ്ശേരി ഹൈവേയ്ക്ക് സമീപം പത്തടി പാലത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര മ്യൂസിയം. വി ടി ജോസഫ് പ്രശസ്തമായ ആലപ്പുഴയിലെ ഉദയാ സ്റ്റുഡിയോ വാങ്ങി വിടിജെ ഫിലിം സിറ്റി നിര്‍മ്മിച്ചു.
ത്യക്കാക്കരയില്‍ എന്നല്ല മറ്റ് പ്രദേശങ്ങളിലും കുറച്ച് ആളുകള്‍ക്ക് വരുമാനമുണ്ടാക്കിയ ഒന്നായിരുന്നു തവള പിടുത്തം. ഒരു പെട്രോമാക്സും, ചാക്കും മാത്രമാണ് മുതല്‍ മുടക്ക്. തോപ്പില്‍ ഉണ്ടായിരുന്ന ആന്‍റണി എന്ന വ്യക്തി ആളുകളെ വിട്ട് തവളകളെ പിടിച്ചിരുന്നു. അക്കാലത്തെ ഏറ്റവും പ്രധാന വരുമാനമുള്ള തെഴിലായിരുന്നു തവളപിടുത്തം. തവളകളെ തരം തിരിച്ച് പിടിച്ച് കൊണ്ടു വരുന്നവര്‍ക്ക് മൊത്ത കച്ചവടക്കാരന്‍ പണവും നല്‍കും. ത്യക്കാക്കര പൈപ്പ് ലൈന്‍ കവല, തോപ്പില്‍ കവല തുടങ്ങിയ പ്രദേശങ്ങളില്‍ തവള കാലുകള്‍ കൊണ്ടു പോകാന്‍ എസൈുകള്‍ ഇട്ട പ്രത്യേക വണ്ടി വരുമായിരുന്നു. തവള വാഹനത്തിനായി തവള കാലുകള്‍ ഇട്ട ചാക്കുമായി ഏജന്‍റുമാര്‍ കാത്തിരിക്കും.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് തവള കാലുകളുടെ രുചിയെ കുറിച്ച് പലരും പറഞ്ഞ് കേട്ടിരുന്നു. ചെറുപ്പത്തിന്‍റെ ആവേശം കാരണം അത് പരീക്ഷിക്കാന്‍ ഞങ്ങള്‍ കുറച്ച് പേര്‍ തീരുമാനിച്ചു. റിഷാദ് റഹ്മാന്‍, സുരേഷ് കുമാര്‍, വിരുപ്പുകാട് നിന്ന് സുരേഷ്, ഗിരീഷ്, രാജേഷ്, പിന്നെ ലേഖകനുമായിരുന്നു തവളയെ പിടിക്കാന്‍ ഇറങ്ങിയിരുന്നത്. ടോര്‍ച്ചും ചാക്കുകളുമായിരുന്നു കരുതല്‍ ആയുധം. ഒരിക്കല്‍ മൂന്ന് ചാക്ക് തവളകളെ എല്ലാവരും ചേര്‍ന്ന് പിടിച്ചത് ഓര്‍ക്കുന്നു. അത്തവണ ഒരു ചാക്ക് പുലര്‍ച്ചെ കാലിയായി കണ്ടു. ചാക്കിന്‍റെ കെട്ടഴിഞ്ഞ് തവളകള്‍ രക്ഷപെട്ടു. ത്യക്കാക്കരയിലെ ഒട്ടുമിക്ക പാടങ്ങളിലും തവളയെ പിടിക്കാന്‍ പോയത് ഇന്ന് ഞെട്ടലാണ്. ഒരു തവണയല്ല, പല തവണകളായി ഈ ഒരു ഉദ്യമം ചെയ്തിട്ടുണ്ട് എന്ന് ഇപ്പോള്‍ വ്യസനത്തോടെ ഓര്‍ക്കട്ടെ. എന്ത് മാത്രം പരിസ്ഥിതി ആഘാതമാണ് അന്ന് കാട്ടിയത്…?
ഗോവയിലെ ചില റെസ്റ്റോറന്‍റുകളില്‍ 2019ല്‍ പോലും ജംപിങ്ങ് ചിക്കന്‍ എന്ന പേരില്‍ തവള കാലുകള്‍ പാചകം ചെയ്ത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലെ മാംസ കടകളില്‍ 1985 വരെ തവള കാലുകള്‍ വില്‍പ്പനയ്ക്ക് വരുമായിരുന്നു. 2019ല്‍ തവളകളെ പിടിച്ച നാലു പേരെ എറണാകുളം ജില്ലയില്‍ അറസ്റ്റ് ചെയ്തതായി വാര്‍ത്ത വായിച്ചപ്പോഴും പഴയ കാര്യങ്ങള്‍ ഓര്‍ത്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.