സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെ യ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിപിഎം നേതാക്ക ളുടെ വധഭീഷണിയുള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പി ലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു
തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. തൃശൂര്‍ പീച്ചി സ്വദേശി കെ ജി സജിയാണ് ജീവനൊടുക്കിയത്. സിഐടിയുവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് സജി സ്വതന്ത്ര യൂണിയന്‍ രൂപീകരിച്ചത്. പാര്‍ട്ടിയില്‍ നിന്ന് വലിയ തോതിലുള്ള വിമര്‍ശ ന മുണ്ടായി.
ഇന്നലെയാണ് സജി ജീവനൊടുക്കിയത്. അവിവാഹിതനാണ്. സിപിഎം നേതാക്കളുടെ വധഭീഷണിയു ള്ളതിനാല്‍ ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഭീഷണി പ്പെടുത്തിയിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്.
നേതാക്കളുടെ അഴിമതി ചോദ്യം ചെയ്തതാണ് സജിയോട് പാര്‍ട്ടിയ്ക്ക് വിരോധം തോന്നാനുള്ള കാരണമെന്ന് സജിയുടെ സഹോദരന്‍ ബിജു ആരോപിച്ചു. സജി കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായും നേതാക്കള്‍ പരസ്യമായി വധ ഭീഷണി മുഴക്കിയിരുന്നതായും സഹോദരന്‍ ബിജു വ്യക്തമാക്കി. പാര്‍ട്ടിയു മായി സ്വരചേര്‍ച്ചയി ല്‍ അല്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.പ്രദേശത്തെ പാലം പണിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ പണം പിരിച്ചിരുന്നു.ഇതിനെ സജി പലപ്പോഴായി ചോദ്യം ചെയ്തിരുന്നു.
ഇതേ തുടര്‍ന്ന് സിപിഎമ്മിനകത്ത് വലിയ രീതിയില്‍ അമര്‍ഷം ഉണ്ടായി. തുടര്‍ന്ന് സിഐടിയുക്കാരനാ യിരുന്ന സജി സംഘടന വിട്ട് യൂണിഫോം ഇല്ലാതെ സ്വതന്ത്ര കൂട്ടായ്മ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആറുമാ സമായി സജി ഈ രീതിയിലായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാല്‍ ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറി മാര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തി. പാലം പണി അടക്കമുള്ളതിന് സിപിഎം പ്രാദേശിക നേതാക്കള്‍ പണം വാങ്ങിയിരുന്നതായും ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് വധഭീഷണിയുണ്ടായിരുന്നതായും ബി ജു പറഞ്ഞു.
കടുത്ത മാനസിക സമ്മര്‍ദ്ദമാണ് സജിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന സജി തെറ്റ് ചൂണ്ടികാണിച്ചിട്ടും നേതാക്കള്‍ തിരുത്താത്തത് വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയിരുന്നതായും കുടുംബം ചൂണ്ടിക്കാട്ടി.പാര്‍ട്ടി പ്രവര്‍ത്തകരെ മൃത ദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് നേരി യ സംഘര്‍ഷമുണ്ടായിരുന്നു. ആത്മഹത്യാപ്രേരണയുണ്ടെന്നും സജിയു ടെ മരണത്തില്‍ അന്വേഷണം വേണമെന്നും സജിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.