Home

നേതാക്കള്‍ കണ്ണുരുട്ടി ; വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ

സമൂഹമാദ്ധ്യമത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പി ന്നാലെ യു പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പി ന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്

ആലപ്പുഴ: കായംകുളം അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എവിടെയും ചര്‍ച്ചയായില്ലെന്ന് ഫേ സ്ബുക്ക് പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎല്‍എ. സമൂഹമാദ്ധ്യമത്തില്‍ പാര്‍ട്ടി നേതൃത്വ ത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ യു പ്രതിഭയോട് സിപിഎം വിശദീകരണം ആവശ്യ പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനം നടത്തി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യക്തിപരമായ മനോവിഷമത്തെ തുടര്‍ന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാര്‍ട്ടിക്ക് അപ്രിയമായ ഒരു പ്രവര്‍ത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചില രില്‍ നിന്ന് ഉണ്ടായി. സമൂഹികമാദ്ധ്യമ വേദികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി പ്രതിഭ ഫേ സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കായംകുളത്ത് വോട്ട് ചോര്‍ന്നുവെന്നും അത് പാര്‍ട്ടി അന്വേഷിച്ചില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞ നേതാക്കള്‍ സര്‍വ്വസമ്മതരായി തുടരുന്നുവെന്നുമായിരുന്നു എംഎല്‍എയുടെ വിമര്‍ശനം. പാര്‍ട്ടി നേതൃത്വം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന ഘട്ടത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഖേദപ്രകടനം നടത്തിയത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും, മണ്ഡലത്തില്‍ വോട്ടുചോര്‍ച്ച ഉണ്ടായെങ്കിലും പാര്‍ട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ആയിരുന്നു ഫേസ്ബുക്ക് പോ സ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്.

എന്നാല്‍ ഇത്തരം പരാതികള്‍ ഒരു പാര്‍ട്ടി വേദിയിലും എംഎല്‍എ ഉന്നയിച്ചിരുന്നില്ല. ജില്ലാ സമ്മേളന ത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണം അച്ചടക്ക ലംഘനമെന്നും വിലയിരുത്തലുണ്ട്. എംഎല്‍എയുടെ പോസ്റ്റ് സംഘടന വിരുദ്ധമെന്ന ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി തുറന്നു പറഞ്ഞു കഴിഞ്ഞു. യു പ്ര തിഭയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നേരത്തെ വിവാദമായിട്ടുണ്ടെങ്കിലും നേതൃത്വം പൂര്‍ണമായും തള്ളു ന്നത് ഇത് ആദ്യമായാണ്. അച്ചടക്ക നടപടി ആവശ്യപ്പെട്ട് കായംകുളത്തെ എതിര്‍ ചേരിയും പ്രതിഭക്കെ തിരെ നീക്കം ശക്തമാക്കിയിട്ടുണ്ട്.

യു പ്രതിഭയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദ ങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറി പ്പ്. തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങ നെ ഒരു പോസ്റ്റ് എഴുതാന്‍ ഇടയായത്.

ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാന്‍. ഇന്നത്തെ ഞാനാക്കി എന്നെ വളര്‍ ത്തിയത് ഞാന്‍ സ്നേഹിക്കുന്ന എന്റെ പ്രസ്ഥാനം ആണ്. ജീവിതത്തിലെ സന്തോഷങ്ങളില്‍ എന്നതു പോ ലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നല്‍കി നിലനിര്‍ത്തിയത് ഈ പ്രസ്ഥാന ത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണ വായു പോലെ ഹൃദയത്തില്‍ സൂക്ഷിച്ചു മാത്രമാണ് ഞാന്‍ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്. നാളെകളി ലും തീര്‍ച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിര്‍വഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘര്‍ ഷം നിറഞ്ഞ സന്ദര്‍ഭങ്ങളില്‍. കാരണങ്ങള്‍ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരില്‍ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങള്‍ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയില്‍ അത് മനസ്സില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്ത രമൊരു സാഹചര്യത്തിലാണ് ഞാന്‍ മേല്‍പ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാന്‍ ഇടയായത്.

തികച്ചും വ്യക്തിപരമായ മനോ ദുഃഖത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവര്‍ക്ക് വിഷമമു ണ്ടാക്കി എന്നറിയുന്നതില്‍ എനിക്ക് വാക്കുകള്‍ക്കതീതമായ ദുഃഖമു ണ്ട്. എന്ത് പ്രതിസന്ധികള്‍ ഉണ്ടായാ ലും ഞാന്‍ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാര്‍ട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നില്‍ നിന്നും ഉണ്ടാവില്ല.

എന്റെ വാക്കുകള്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവരി ല്‍ ഓരോരുത്തരോടും ഞാന്‍ വ്യക്തിപരമായി ഹൃദയപൂര്‍വ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സി ല്‍ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം. എംഎല്‍എ എന്ന നിലയില്‍ കാ യംകുളത്തെ ജനങ്ങളുടെ ക്ഷേമ ത്തിനും നാടിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടിയാണ് ഞാന്‍ എന്നും നി ല കൊണ്ടിട്ടുള്ളത്. എന്റെ പാര്‍ട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവര്‍ത്തകയായി മുന്നോട്ടു പോകാനേ എനി ക്ക് കഴിയുകയുള്ളൂ.

സമൂഹ മാധ്യമ വേദികളില്‍ നിന്നുംതാല്‍ക്കാലികമായി കുറച്ചു നാള്‍ വിട്ടുനില്‍ക്കുന്നു. സമൂഹ മാധ്യമ വേദികളില്‍ ഇന്നലെകളില്‍ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാ ഹനവും നല്‍കിയിരുന്ന ആയിരക്ക ണക്കായ സ്നേഹ മനസ്സുകളോട് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.ക്രിയാത്മകമായ വിമര്‍ശന ങ്ങളുമായ് ആത്മാര്‍ത്ഥത കാട്ടി വരോടും എന്റെ കടപ്പാടും അറിയിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.