സുധീര്‍നാഥ്
പഞ്ചപാണ്ഡവരെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകള്‍ ത്യക്കാക്കരയില്‍ ഉണ്ട്. വനമായിരുന്ന ത്യക്കാക്കരയുടെ അതിര്‍ത്തിയിലായിരുന്നു ഹിഡുംപി എന്ന രാക്ഷസ ജീവിച്ചതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഹിഡുംപ താമസിച്ച വനമാണ് ഹിഡുംപവനമായതും പിന്നീട് ലോപിച്ച് ത്യക്കാക്കരയോട് ചേര്‍ന്ന ഇരുമ്പനം ആയതെന്നും ചിലര്‍ വിശ്വസിക്കുന്നു. ത്യക്കാക്കരയില്‍ കളക്ട്രേയ്റ്റിന് സമീപം മുടികുഴി എന്ന പേരിലുള്ള ഗുഹ ഉണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് നിവര്‍ന്ന് നില്‍ക്കാവുന്ന ഇടം ഗുഹയില്‍ ഉണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ ഒളിച്ചിരുന്ന ഗുഹയെന്ന് വിശ്വസിച്ചിരുന്ന ഇതിന് മുകളിലൂടെ ആണ് സീപോട്ട് എയര്‍പോര്‍ട്ട് റോഡ് സ്ഥിതി ചെയ്യുന്നത്. ത്യക്കാക്കരയിലെ ജലാശയങ്ങള്‍ പ്രക്യതിയെ സുന്ദരമാക്കിയ പഴയ കാലം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ് ഇന്ന്.
കൊച്ചി രാജാവ് ത്യപ്പൂണിത്തുറയിലെ കൊട്ടാരത്തില്‍ നിന്ന് ത്യക്കാക്കര ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത് വഞ്ചിയിലായിരുന്നു. ത്യക്കാക്കര ഉത്സവത്തിന് രാജാവ് കൊടുത്തു വിടുന്ന സാധനങ്ങള്‍ വഞ്ചിയില്‍ ഇടപ്പള്ളി തോടില്‍ നിന്ന് ത്യക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള ചെറിയ തോട് വഴി എത്തിയിരുന്നത് കണ്ടവരുണ്ട്. ത്യക്കാക്കര ക്ഷേത്രപറമ്പില്‍ വഞ്ചിയില്‍ സാധനങ്ങള്‍ വന്നിരുന്നത് ഇന്ന് ഒരു പക്ഷെ അവിശ്വസനീയം എന്ന് പറയുമായിരിക്കാം. ഈ തോടുകള്‍ മൂടപ്പെട്ടതിന്‍റെ പരിണിത ഫലമാണ് മഴ പെയ്താല്‍ വീട്ടിനുള്ളിലേയ്ക്കും വെള്ളം കയറുന്നത്.
എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ ജലപാത ആയിരുന്നു തുകലന്‍ കുത്തിയ തോട്. ജില്ലയിലെ പല കേന്ദ്രങ്ങളില്‍ നിന്ന് ക്യഷി ഉത്പന്നങ്ങള്‍ ചന്തകളില്‍ എത്തിക്കുന്നത് ഈ തോടുകള്‍ വഴിയാണ്. കളമശ്ശേരിയിലെ പല കമ്പനികളിലേയ്ക്കുള്ള അസംസ്ക്യത വസ്തുക്കള്‍ വഞ്ചിയിലാണ് കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് എത്തിച്ചിരുന്നത്. വാഴക്കാലയില്‍ ഉണ്ടായിരുന്ന കുമ്മായം കമ്പനിയിലേയ്ക്ക് കക്കകള്‍ കൊണ്ടു വന്നിരുന്നത് വഞ്ചിയിലായിരുന്നു. തേങ്ങ, കൊപ്ര, പിണ്ണാക്ക് തുടങ്ങി ഉത്പന്നങ്ങളുമായി കൊട്ടു വള്ളങ്ങള്‍ എപ്പോഴും നീങ്ങിയിരുന്ന തോടാണ് ഇന്ന് നിശ്ചലമായിരിക്കുന്നത്. ഇപ്പോള്‍ ഒഴുക്കില്ല…
വിഷ്ണു ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തോളം ചുറ്റളവുള്ള കുളങ്ങളുണ്ടാകും. ത്യക്കാക്കരയിലും വലിയ കുളമുണ്ടായിരുന്നു. ദാനോദക പെയ്ക എന്ന കുളം ഇപ്പോഴും ഉണ്ട്. പണ്ട് ക്ഷേത്ര ചുറ്റുമതിലിന്‍റെ വലുപ്പം ഉണ്ടായിരുന്ന കുളം ചുരുങ്ങി ചുരുങ്ങി ഹോട്ടലിലെ നീന്തല്‍ കുളത്തിന്‍റെ വലുപ്പമായി. അവിടെ കുളത്തില്‍ പൂജയ്ക്ക് എടുക്കാന്‍ താമരകള്‍ ഉണ്ടായിരുന്നതായി ത്യക്കാക്കര ക്ഷേത്ര രേഖകളില്‍ തന്നെ പറയുന്നുണ്ട്. ഒരു ചെറു വഞ്ചി താമര എടുക്കുന്നതിനായി കുളത്തില്‍ ഉണ്ടായിരുന്നതായി കൊച്ചി ചരിത്ര രേഖകളില്‍ കാണാം. ത്യക്കാക്കരയില്‍ താമസിക്കുന്നവര്‍ തന്നെ കുളം ക്കൈയ്യേറി.
ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ പത്തോളം വലിയ കുളങ്ങളും ഉണ്ടായിരുന്നു. കുതിരയെ കുളിപ്പിക്കാന്‍, ആനയെ കുളിപ്പിക്കാന്‍. നമ്പൂതിരി മാര്‍ക്കും, മുന്തിയ ജാതിക്കാര്‍ക്കും, താഴ്ന്ന ജാതിക്കാര്‍ക്കും കുളിക്കാന്‍ വ്യത്യസ്ഥ കുളങ്ങളായിരുന്നു. ഇപ്പോള്‍ ഈ കുളങ്ങള്‍ക്ക് മുകളില്‍ വീടുകള്‍ പണിതിരിക്കുന്നു. നിയമം ശരിയായ ദിശയില്‍ ആണെങ്കില്‍ ഇതൊക്കെ തിരികെ ക്ഷേത്രത്തിന് എന്നു വേണമെങ്കിലും തിരിച്ച് പിടിക്കാം എന്നതാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.