സുധീര്‍നാഥ്
ത്യക്കാക്കര വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ രൂപം ആദ്യം വരച്ചത് ത്യക്കാക്കരയിലെ ഒരു ചിത്രകാരന്‍ തന്നെയാണ്. ത്യക്കാക്കര ക്ഷേത്രത്തിനോട് ചേര്‍ന്ന് തന്നെ താമസിക്കുന്ന സോമശേഖരന്‍ എന്ന ആര്‍ട്ടിസ്റ്റ് സോമനാണ് അത് വരച്ചത്. വിഗ്രഹം 45 ദിവസമെടുത്ത് നടയില്‍ നിന്ന് നിരീക്ഷിച്ചിരുന്നു. പൂജാരിമാരുടെ സഹായത്താല്‍ ദര്‍ഭപുല്ലില്‍ അളവെടുത്താണ് അദ്ദേഹം ചിത്രം പൂര്‍ത്തീകരിച്ചത്. പിന്നീട് പലരും വാമനമൂര്‍ത്തി വിഗ്രഹത്തിന്‍റെ ചിത്രം പകര്‍ത്തി വരച്ചിട്ടുണ്ട്.
തൃക്കാക്കരയിലെ ആദ്യ നാടക സംവിധായകന്‍ സിനിമ പോസ്റ്റര്‍ ഡിസൈനര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ദാസന്‍. ഹിന്ദി സിനിമയുടെ പോസ്റ്റര്‍ വാമന ദാസന്‍ ഡിസൈന്‍ ചെയ്തിട്ടുണ്ട്. കേസരി സ്മാരക സഹ്യദയ വായനശാലയുടെ എബ്ലം ഡിസൈന്‍ ചെയ്തത് ദാസന്‍ ആയിരുന്നു. ത്യക്കാക്കര കാക്കനാട് സ്വദേശിയായ സലില്‍ പി വാസുദേവന്‍ ആര്‍എല്‍വിയില്‍ നിന്ന് ചിത്രകല പഠിച്ചിറങ്ങി ഈരംഗത്ത് പ്രശസ്തനായി. നല്ലൊരു ഫോട്ടോഗ്രാഫര്‍കൂടിയായ സലില്‍ ഒട്ടേറെ പ്രദര്‍നങ്ങളും നടത്തിയിട്ടുണ്ട്.
തോമസ് വാത്തികുളം എന്ന പ്രശസ്ത ചിത്രകാരന്‍ രാജാ രവിവര്‍മ്മ ശൈലിയില്‍ ചിത്രങ്ങള്‍ വരച്ച് പ്രശസ്തനായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്നാണ് ചിത്രകല പഠിച്ചത്. 1989ല്‍ അദ്ദേഹം അന്തരിച്ചു. ജോസഫ്, റോക്കി, മാത്യൂസ് എന്നീ സഹോദരങ്ങള്‍ ചുവര്‍ ചിത്രം, കൊത്തുപണി എന്നിവയുമായി ത്യക്കാക്കരയിലെ പള്ളികളിലെ സ്ഥിരം സാനിധ്യമായിരുന്നു. ജോസഫ് പള്ളികളിലെ ചുമര്‍ ചിത്രങ്ങളിലാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നത്. റോക്കി കൊത്തുപണിയിലാണ് കൂടുതല്‍ തിളങ്ങിയത്. മാത്യൂസ് ചുമരെഴുത്തിലും ബാനര്‍ എഴുതുന്നതിലും, വ്യക്തി ചിത്രം വരയ്ക്കുന്നതിലും കേമനായിരുന്നു… ഇടപ്പള്ളിയില്‍ പണ്ട് മാത്യൂസ് വരച്ച ഇലക്ഷന്‍ ചുമര് പഴയ മാര്‍ക്കറ്റിന് സമീപം ഇപ്പോഴും കാണാം. കാളപ്പെട്ടിക്ക് വോട്ട് ചോദിച്ചുള്ള ചുമരെഴുത്താണ് അത്. അദ്ദേഹം പഴയ കോണ്‍ഗ്രസുകാരനായിരുന്നു. കോണ്‍ഗ്രസിന്‍റെ ചുമരെഴുത്ത് മിക്കവാറും അദ്ദേഹമായിരുന്നു. ഫ്ളെക്സും, അച്ചടിയും വ്യാപകമല്ലാത്ത കാലത്തായിരുന്ന ചുമരഴുത്ത്. ത്യക്കാക്കരയില്‍ മാത്രമല്ല കേരളത്തില്‍ തന്നെ ചുമരെഴുത്ത് മാത്രമാണ് പ്രചാരത്തിലുണ്ടായിരുന്നത്.
ത്യക്കാക്കരയിലെ പ്രശസ്തമായ കളര്‍ ലൈഫ് എന്ന സ്റ്റുഡിയോ നടത്തുന്നത് മാത്യൂസിന്‍റെ മകന്‍ ആന്‍റണിയാണ്. നല്ല ചിത്രകാരന്‍കൂടിയായ ആന്‍റണി ഫോട്ടോഗ്രാഫര്‍ കൂടിയാണ്. അദ്ദേഹം വരച്ച ഒട്ടേറെ രംഗപടങ്ങള്‍ നാടകങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. ജില്ലാ, സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തില്‍ ചിത്രകലയില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിതാവ് കോണ്‍ഗ്രസിന് ചുമരെഴുതിയപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ആന്‍റണി ഇടത് പക്ഷത്തിന് വേണ്ടിയാണ് ചുമരുകള്‍ എഴുതിയത്. വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ മികച്ച ചുമരെഴുത്തുകള്‍ വേണമായിരുന്നു. ആര്‍ട്ടിസ്റ്റ് ജോര്‍ജ് കലഭവനില്‍ നിന്ന് ചിത്രകല പഠിച്ച് ഈ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ്. ഇപ്പോള്‍ ചിത്രകലാ അദ്ധ്യാപകന്‍ എന്ന നിലയില്‍ ജോര്‍ജിന് ഒട്ടേറെ ശിഷ്യന്‍മാരും ഉണ്ട്.
ത്യക്കാക്കരയിലെ സാംസ്കാരിക കൂട്ടായ്മയില്‍ നിന്ന് പുറത്ത് വന്നിരുന്ന കൈയ്യെഴുത്ത് മാസിക ചേതന പണ്ട് വളരെ പ്രശസ്തമായിരുന്നു. അതിന്‍റെ ചിത്രപണി മുഴുവന്‍ ചെയ്തിരുന്നത് ചേലപ്പുറത്ത് സി ബി മുരളീധരന്‍ എന്ന മുരളിയായിരുന്നു. തികഞ്ഞ ഇടത് പക്ഷവാദിയായിരുന്ന അദ്ദേഹം ത്യക്കാക്കരയിലേയും കളമശ്ശേരിയിലേയും ഒട്ടുമിക്ക ചുമരുകളിലും കലാപ്രകടനം നടത്തിയിട്ടുണ്ട്.
ഫാക്റ്റില്‍ പരസ്യ വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റായിരുന്ന ശബരീനാഥ്. അഞ്ച് വര്‍ഷം അവിടെ ജോലി ചെയ്ത് സ്വയം പിരിഞ്ഞ് സ്വതന്ത്രമായി ചിത്രകലയില്‍ അദ്ദേഹം വ്യാപ്രതനായി. പ്രായം കൊണ്ട് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. അദ്ദേഹം വരച്ചു കൂട്ടിയ കാന്‍വാസുകള്‍ എത്രയെത്രയാണ്. ജി അരവിന്ദനൊപ്പം ബാല്യകാലവും, യുവത്ത്വവും ചിലവിട്ട ശബരീനാഥ്, രാമു എന്ന കഥാപാത്രത്തിന്‍റെ മാത്യകയാണ്. അരവിന്ദനെ പോലെ ശബരീനാഥും കാര്‍ട്ടൂണുകള്‍ വരച്ചിരുന്നു.
പുതുതലമുറയിലെ ഒട്ടേറെ പേര്‍ ഇപ്പോള്‍ ചിത്രകലയില്‍ കഴിവ് തെളിയിക്കുന്നു. ചിത്രകലയും, ഡിസൈനിങ്ങും പാഠഭാഗമായതോടെ ഒട്ടേറെ യുവാക്കള്‍ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആര്‍എല്‍വിയിലും, ഫൈനാര്‍ട്ട്സ് കോളേജിലും, അനിമേഷന്‍ പഠന കേന്ദ്രങ്ങളിലും ചിത്രകല പഠിക്കുന്ന ത്യക്കാക്കരയില്‍ നിന്നുള്ള നൂറിലേറെ പേരെ കാണാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.