താല്‍ക്കാലിക ആശ്വാസം ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും

കോവിഡ്‌-19 സൃഷ്‌ടിച്ച അനിശ്ചിതത്വവും ലോക്ക്‌ ഡൗണും സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന്‌ കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ മാസവരുമാനക്കാരുടെ കൈവശം കൂടുതല്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികള്‍ സ്വീകരിച്ചത്‌. എന്നാല്‍ അടിയന്തിരമായുള്ള പണത്തിനുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ മാത്രമാണ്‌ ഇത്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ഇത്‌ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

രണ്ട്‌ തവണയായി ആറ്‌ മാസത്തെ ഇഎംഐക്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ റിസര്‍വ്‌ ബാങ്കിന്റെ നടപടി ഹ്രസ്വകാല ആശ്വാസം മാത്രമാണ്‌. ഇപ്പോള്‍ ഇഎംഐ അടയ്‌ക്കാന്‍ കൈവശം മതിയായ പണമില്ലെങ്കില്‍ ആറ്‌ മാസത്തേക്ക്‌ ഒഴിവ്‌ നല്‍കുക മാത്രമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. ഈ കാലയളവില്‍ ഇഎംഐ അടച്ചില്ലെങ്കില്‍ തിരിച്ചടവ്‌ വീഴ്‌ച വരുത്തിയെന്ന പേരില്‍ ബാങ്ക്‌ നിങ്ങള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ല. എന്നാല്‍ അടയ്‌ക്കാത്ത ഇഎംഐ പിന്നീട്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക ബാധ്യതയായി മാറും. ഇഎംഐ അടയ്‌ക്കുന്നത്‌ ആറ്‌ മാസത്തേക്ക്‌ നിര്‍ത്തിവെക്കുന്നത്‌ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിക്കുന്നതിനാണ്‌ വഴിവെക്കുന്നത്‌. ഇത്‌ അധിക പലിശ നല്‍കുന്നതിന്‌ കാരണമാകുന്നു. ഇഎംഐകളുടെ എണ്ണം വായ്‌പാ കാലയളവ്‌ അനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്യുന്നു.

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) ഇനത്തില്‍ ശമ്പളത്തില്‍ നിന്ന്‌ പിടിക്കുന്ന തുക മൂന്ന്‌ മാസത്തേക്ക്‌ 12 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനമായി കുറച്ചിട്ടുണ്ട്‌. ശമ്പള ഇതര വരുമാനത്തിനുള്ള ടിഡിഎസ്‌ ഇനത്തില്‍ പിടിക്കുന്ന തുക 25 ശതമാനം കുറയ്‌ക്കുകയും ചെയ്‌തു. രണ്ടും താല്‍ക്കാലികമായ ആശ്വാസം മാത്രമാണ്‌. ദീര്‍ഘകാലത്തേക്ക്‌ ഈ രണ്ട്‌ നടപടികളും നി ങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. എല്ലാ മാസവും ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെട്ട തുക) 12 ശതമാനമാണ്‌ ഇപിഎഫില്‍ നി ക്ഷേപിക്കുന്നത്‌. നിങ്ങളുടെ തൊഴിലുടമയും തതുല്യമായ തുക ഇപിഎഫില്‍ നി ക്ഷേപിക്കുന്നു. ഇങ്ങ നെ മൊത്തം അടിസ്ഥാന ശമ്പളവും ഡി എയും ഉ ള്‍പ്പെട്ട തുക യുടെ 24 ശതമാനമാണ്‌ നിക്ഷേപിക്കുന്നത്‌. ഇത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിട്ടയര്‍മെന്റിനു ശേഷവും മറ്റുമുള്ള സാമ്പത്തിക പിന്തുണക്കു വേണ്ടിയാണ്‌. പ്രത്യേകിച്ചും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിമിതമായതിനാല്‍ ദീര്‍ഘകാലം കൊണ്ട്‌ ഇപിഎഫ്‌ നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുക ജോലിയില്‍ നിന്ന്‌ വിരമിച്ചതി നു ശേഷമുള്ള ദൈനംദിന ജീവിതത്തിന്‌ സാമ്പത്തിക പിന്തുണയാണ്‌ നല്‍കുന്നത്‌. ഈ ലക്ഷ്യത്തെയാണ്‌ ഇപിഎഫ്‌ കോണ്‍ ട്രിബ്യൂഷന്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

അതുപോലെ ടിഡിഎസ്‌ 25 ശതമാനം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശവും താല്‍ ക്കാലിക ആശ്വാസം മാത്രമാണ്‌. ഇത്‌ നിങ്ങളുടെ മൊത്തം നികുതി ബാധ്യത കുറയുന്നതിന്‌ സഹായകമാകുന്നില്ല. ഉദാഹരണത്തിന്‌ ബാങ്ക്‌ ഫിക്‌സഡ്‌ ഡെ പ്പോസിറ്റിന്‌ നിങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 15,000 രൂപയാണ്‌ പലിശയായി ലഭിക്കുന്നത്‌ എന്നിരിക്കട്ടെ. സാധാരണ നിലയില്‍ ഇതിന്റെ 10 ശതമാനം അതായത്‌ 1500 രൂപയാണ്‌ ബാങ്ക്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഇത്‌ 1125 രൂപ മാത്രമായിരിക്കും. അതേ സമയം ബാക്കി വരുന്ന 375 രൂ പ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്‌. അതായത്‌ കുറ ച്ചു മാസങ്ങള്‍ അത്രയും തുക നിങ്ങളുടെ കൈവശമുണ്ടാകുമെന്ന്‌ മാത്രം. ശമ്പളത്തിനുള്ള ടിഡിഎസിനെ ഈ ആനുകൂല്യത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.