കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്
കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ ഏത് നിമിഷവും താലിബാന്റെ പൂര്‍ണ നിയന്ത്രണത്തിലാകുമെന്ന് റിപ്പോര്‍ട്ട്. താലിബാനും സുരക്ഷാ സേനയും തമ്മില്‍ പോരാട്ടം രൂക്ഷമായി. താലിബാന്‍ കാബൂളി ന്റെ തൊട്ടടുത്ത് എത്തിയതായാണ് റിപ്പോര്‍ട്ട്. ഇതിനകം 18 പ്രവിശ്യകള്‍ താലിബാന്‍ പിടിച്ചടക്കി യിട്ടുണ്ട്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരമായ മസരേ ശരീഫ് ആണ് ഇന്ന് പിടിച്ചടക്കി യത്.
കാബുള്‍ മാത്രമാണ് നിലവില്‍ അഷ്റഫ്ഘനി സര്‍ക്കാരിന് കീഴിലുള്ളത്.വടക്കന്‍ പ്രവിശ്യയിലെ മസര്‍-ഇ-ഷരീഫില്‍ പൊരുതി നിന്ന സൈന്യത്തേയും താലിബാന്‍ തറപറ്റിച്ചു. ഇതോടെ വരും മ ണിക്കൂറുകള്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് അതീവ നിര്‍ണായകമാണ്. അഫ്ഗാനിസ്ഥാന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളിലും ഇപ്പോള്‍ താലിബാന്‍ ഭരണം തുടങ്ങിക്കഴിഞ്ഞു. കീഴടങ്ങിയ അഫ്ഗാ നി സൈനികരെ പോലും കൊന്നൊടുക്കി താലിബാന്‍ നരനായാട്ട് തുടരുകയാണന്നാണ് അന്താരാ ഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജലാലാബാദ് നഗരം പോരാട്ടമില്ലാതെയാണ് താലിബാന്‍ കീഴടിക്കയത്. അതേസമയം, താലിബാന്‍ കാബൂളിന് അടുത്ത് എത്തിയതായാ വര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വിവിധ രാജ്യങ്ങ ള്‍ എംബസികള്‍ അടച്ചു. തങ്ങളുടെ പൗരന്‍മാരെ പെട്ടന്ന് നാട്ടിലെത്തിക്കാനുള്ള അവസാന ശ്രമ ങ്ങളിലാണ് അമേരിക്ക. അഫ്ഗാനിലുള്ള ബാക്കി പൗരന്‍മാരെ ഒഴിപ്പിക്കാനായി അമേരിക്ക കൂടുത ല്‍ സൈന്യത്തെ അയച്ചു. വരുന്ന 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും പ്രസിഡന്റ് കനത്ത സമ്മ ര്‍ദ്ദത്തിലാണെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രാജ്യത്ത് അസ്ഥിരിത തുടരാന്‍ അനുവദിക്കില്ലെന്ന് പ്രസിഡന്റ് അശ്റഫ് ഗനി ജനങ്ങളോടായി പറ ഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായും പ്രദേശിക നേതൃത്വവുമായും ആലോചിച്ച് ഉചിതമായ തീരു മാനം എടുക്കും. ജനങ്ങള്‍ അഭയാര്‍ഥികളായി മാറുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അശ്റഫ് ഗനിയുടെ പുതിയ പ്രസ്ഥാവനകളുടെ സാഹചര്യത്തില്‍ അദ്ദേഹം രാജിക്കൊ രുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഏതെങ്കിലും വിദേശ രാജ്യത്തിന്റെ അഭയം സ്വീകരി ച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.