എത്രയോ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ സമയത്ത് എന്തെങ്കി ലും സംഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ നട ത്തുന്നത് ഒന്നും നേടിയെടുക്കാനുള്ള സമരമല്ലെന്നും ഇത് ഭയം കൊണ്ടുണ്ടായതാണെ ന്നും കോടതി പറഞ്ഞു
കൊച്ചി: കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ വന്ദന മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈ ക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയ കേസെടുത്തിരുന്നു. ഇ ന്നും ഡോക്ടര്‍മാര്‍ സമരത്തിലല്ലേ എ ന്നായിരുന്നു കോടതിയുടെ ചോദ്യം. എത്രയോ പേര്‍ ചികിത്സയ്ക്കായി കാത്തിരിക്കുകയാണെന്നും ഈ സമ യത്ത് എന്തെങ്കിലും സം ഭവിച്ചാല്‍ എന്ത് ചെയ്യുമെന്നും കോടതി ആരാഞ്ഞു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ നട ത്തുന്നത് ഒന്നും നേടിയെടുക്കാനുള്ള സമരമല്ലെന്നും ഇത് ഭയം കൊണ്ടുണ്ടായതാണെന്നും കോടതി പറ ഞ്ഞു. വിഷയം കൂടുതല്‍ വഷളാകാതെ നോക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡോക്ടറുടെ കൊലപാതകം സംബന്ധിച്ച് എഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഈ സ്ഥിതി യിലാണ് പോകുന്നതെങ്കില്‍ മജിസ്‌ട്രേറ്റിനെ പ്രതി ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ ശിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തെ അലസമായി കാണരുതെന്നും സിസ്റ്റമാറ്റിക് ഫെയിലിയറാണ് ഇപ്പോള്‍ സംഭവിച്ചതെന്നും കോടതി പറഞ്ഞു. പോലീസിനെ കുറ്റം പറഞ്ഞതല്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പ്ര കടമായ വ്യത്യാസം പ്രതി സന്ദീപിന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നിട്ടും പോലീസ് കാവല്‍ ഇല്ലാതെ ഇ യാളെ എന്തിന് ഡോക്ടറുടെ മുന്നിലെത്തിച്ചെന്നും കോടതി ചോദിച്ചു.
സംവിധാനത്തിന്റെ പരാജയം മൂലമാണ് വന്ദനയ്ക്ക് ജീവന്‍ നഷ്ടമായത്. വന്ദനയുടെ മാതാപിതാക്കളെ തീ രദുഃഖത്തിലാക്കിയതും ഇതേ സംവിധാനം കാരണം തന്നെയാണ്. സംഭവത്തെ കുറിച്ച് എഡിജിപി അജി ത്കുമാര്‍ ഓണ്‍ലൈനായി വീഡിയോ പ്രസന്റേഷന്‍ നടത്തി. നടന്ന കാര്യത്തെ ന്യായീകരിക്കാന്‍ ശ്രമിക്കു ന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്ത മാക്കി. എന്നാല്‍ സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് കോടതി പറ ഞ്ഞു. ആശുപത്രിയില്‍ ഏതാണ്ട് നാലുമിനിറ്റുകൊണ്ടാണ് എല്ലാ സംഭവങ്ങളും ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.