ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതികള്‍. എന്നാല്‍, അതില്‍ എട്ട് പേര്‍ വിചാരണ കാല ത്ത് മരിച്ചിരുന്നു.ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്തരാക്കിയത്
മുംബൈ: ഗുജറാത്ത് കലാപത്തിലെ കൂട്ടക്കൊല കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഗുജറാത്ത് അഡിഷണല്‍ ജില്ലാ കോടതിയാണ് കൂട്ടക്കൊലക്കേസിലെ പ്രതികളെയും വിമുക്തരാ ക്കിയത്. ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടക്കൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്. 22 പേരാണ് കുറ്റപത്രത്തിലെ പ്രതിക ള്‍. എന്നാല്‍, അതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് മരിച്ചിരുന്നു. ബാക്കിയുള്ള 14 പേരെയാണ് കോടതി വിമുക്തരാക്കിയത്.
പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി വന്നത്. പ്രതികള്‍ വര്‍ഷങ്ങളോളം ജയി ലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍, പ്രതികളെ കോടതി വിമുക്തരാക്കിയതിന്റെ കാരണം വ്യക്തമല്ല. 2002 ഫെബ്രുവരി 28ന് ആണ് കൂട്ടക്കൊല നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ടു കുട്ടികളും ഉണ്ടായിരുന്നു. മൃത ദേഹങ്ങള്‍ കത്തിച്ചുകളഞ്ഞു എ ന്നാണ് കേസ്.
2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങിയ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് കത്തിച്ചിരുന്നു. അതില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഇത് സംസ്ഥാനത്തുടനീളം കലാപ ത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളില്‍ ഒന്നായിരുന്നു ഇത്. ഔദ്യോഗി ക കണക്കുകള്‍ പ്രകാരം 1,044 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.