Breaking News

ഗള്‍ഫ് മേഖലയില്‍ പൊടിക്കാറ്റ് ഒഴിയുന്നില്ല, ജനജീവതത്തെ ബാധിച്ചു

 

ഏപ്രിലിനു ശേഷം എട്ട് തവണ പൊടിക്കാറ്റ് വീശിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. .ശ്വസ തടസ്സം മൂലം നാലായിരത്തോളം സൗദിയില്‍ ചികിത്സ തേടി.  ജനജീവിതത്തെ സാരമായി ബാധിച്ചു

ബുദാബി : വേനല്‍ക്കാലത്തിനു തൊട്ടുമുമ്പ് വീശിയടിക്കാറുള്ള പൊടിക്കാറ്റ് ഇക്കുറി പതിവിലുമേറെ ശക്തം. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ് തുടങ്ങി ഒട്ടുമിക്ക മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഇക്കുറി പൊടിക്കാറ്റ് പതിന്മടങ്ങ് ശക്തിയോടെ പലവട്ടം വീശിയടിച്ചു.

പൊടിക്കാറ്റ് വാഹന ഗതാഗതം, വ്യോമഗതാഗതം എന്നിവയെ പ്രതികൂലമായി ബാധിച്ചു. സ്‌കൂളുകള്‍ പലതും അടച്ചു. ശ്വാസതടസ്സം നേരിട്ട നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയുമായെത്തി.

ഷാമല്‍ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ കാറ്റ് പ്രതിഭാസം കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്നാണ് രൂക്ഷമായത്. വരും വര്‍ഷങ്ങളിലും സമാനമായ അനുഭവമായിരിക്കും ഉണ്ടാകുക എന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.

ചൊവ്വാഴ്ച ആരംഭിച്ച പൊടിക്കാറ്റ് ബുധനാഴ്ചയും തുടരുമെന്ന് യുഎഇ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയില്‍ ശക്തമായ പൊടിക്കാറ്റാണ് ചൊവ്വാഴ്ച വീശിയത്.

നാന്നൂറ് മീറ്റര്‍ മാത്രമാണ് ദൂരക്കാഴ്ച ഉണ്ടായിരുന്നത്. ഇതിനെ തുടര്‍ന്ന് അബുദാബി പോലീസ് വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പൊടിക്കാറ്റ് മൂലം വായുവിന്റെ ഗുണനിലാവരം താഴ്ന്നിരുന്നു. പൊടിക്കാറ്റ് ശ്വസിച്ച ആയിരത്തി ഇരുന്നൂറിലധികം പേര്‍ ശ്വാസ തടസ്സവുമായി ആശുപത്രികളില്‍ എത്തിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം ഉണ്ടായ നാലായിരത്തോളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

അന്തരീക്ഷ താപനില ഉയരുന്നതു മൂലമാണ് പൊടിക്കാറ്റ് അതിരൂക്ഷമായി ഉണ്ടാകുന്നതെന്ന് കാലാവസ്ഥ വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍, പൊടിക്കാറ്റിന്റെ മൂലകാരണം ഇതുവരെ ശാസ്ത്ര ലോകത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാടുകള്‍ നശിച്ച് മരൂഭൂമി ഉണ്ടാകുന്നതാണ് പൊടിക്കാറ്റിന് കാരണമായി ശാസ്ത്ര സമൂഹം പറയുന്നത്.

മരങ്ങള്‍ ഇല്ലാത്ത ഇടങ്ങളിലാണ് പൊടിക്കാറ്റ് അതിരൂക്ഷമാകുന്നത്. കാറ്റു മൂലം ഉയരുന്ന പൊടിയെ തടയാന്‍ മരങ്ങളും ശാഖകളും ചില്ലകളും ഉണ്ടെങ്കില്‍ പൊടിക്കാറ്റ് ഇത്രയും രൂക്ഷമായി ഉണ്ടാകില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു.

 തര ഗള്‍ഫ് പ്രദേശങ്ങളെ അപേക്ഷിച്ച് അബുദാബിയില്‍ പൊടിക്കാറ്റ് പൊതുവേ ദുര്‍ബലമാണ് . കുവൈത്തിലാണ് ഏറ്റവും രൂക്ഷമായ പൊടിക്കാറ്റ് അനുഭവപ്പെടുക. വര്‍ഷത്തില്‍ മൂന്നുമാസം പൊടിക്കാറ്റിന്റെ ശല്യമുണ്ടാകും ഇവിടെ. ഖത്തര്‍, ബഹ്‌റൈന്‍ എന്നിവടങ്ങളിലും പൊടിക്കാറ്റ് ശക്തമായി ഉണ്ടാകും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.