Home

ഗര്‍ഭിണിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം ; കൊലക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിയിലെ ഗൈനക്കോ ളജി സ്റ്റ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡോ. അര്‍ച്ചന ശര്‍മയാണ് ആത്മഹത്യ ചെയ്തത്

ജയ്പൂര്‍: ഗര്‍ഭിണി മരിച്ച സംഭവത്തില്‍ കൊലക്കുറ്റത്തിന് കേ സെടുത്തതിന് പിന്നാലെ സ്വകാര്യ ആശുപ ത്രിയിയിലെ ഗൈ നക്കോളജിസ്റ്റ് ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം. ഡോ.അര്‍ച്ചന ശര്‍മയാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച താമസസ്ഥലത്തെ മുറിയിലാണ് അര്‍ച്ചനയെ ആത്മഹത്യ ചെയ്ത നിലയി ല്‍ കണ്ടെത്തിയത്.

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഗര്‍ഭിണി മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവാ ണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഡോക്ടര്‍ക്കെതിരെ നട പടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും ചെയ്തു. ഗര്‍ഭിണിയുടെ മരണത്തിന് പിന്നാലെ പൊലീസ് കേസെടുത്തതിനെ തുടര്‍ന്നാണ് അര്‍ച്ചനയുടെ ആ ത്മഹത്യ.

ഞായറാഴ്ച രാത്രിയാണ് 22കാരിയെ പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. അമിത രക്ത സ്രാവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഇതിന് കാരണം ഡോക്ടറുടെ അശ്രദ്ധയാണെന്ന് ആരോപിച്ച് യുവ തിയുടെ കുടുംബം ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധിച്ചു. യുവതിയുടെ ബന്ധുക്കള്‍ ഡോക്ടര്‍ക്കെതി രെ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

കേസെടുത്ത ശേഷം ഡോക്ടര്‍ അര്‍ച്ചന മാനസിക സംഘര്‍ഷത്തിലായി. ഭര്‍ത്താവിനെയും മക്കളെയും ഉപദ്രവിക്കരുതെന്ന് അര്‍ച്ചന ആത്മഹത്യാക്കുറിപ്പില്‍ അധികൃത രോട് അഭ്യര്‍ഥിച്ചു. പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് അര്‍ച്ചനയുടെ ഭര്‍ത്താവ് ഡോ.സുനില്‍ ഉപാധ്യായ ആവശ്യപ്പെട്ടു. അവര്‍ എങ്ങ നെയാണ് അര്‍ച്ചനയ്‌ക്കെതിരെ സെക്ഷന്‍ 302 (കൊലപാതകക്കുറ്റം) പ്രകാരം കേസെടുത്തത്?. ഡോക്ട ര്‍മാരെ ഉപദ്രവിക്കുന്നത് തടയാന്‍ നിയമം ഉണ്ടാകണം. എന്റെ ഭാര്യ മരിച്ചു. എന്നാല്‍ മറ്റ് നിരപ രാധിക ളായ ഡോക്ടര്‍മാരുടെ കാര്യമോ?’. അര്‍ച്ചനയും ഭര്‍ത്താവും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രി നടത്തിയി രുന്നത്.

‘തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും
കൊന്നിട്ടില്ലെന്നും ഡോക്ടറുടെ ആത്മഹത്യാ കുറിപ്പ്’

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ആരെയും കൊന്നിട്ടില്ലെന്നും ഡോക്ടര്‍ ആത്മഹത്യാ കുറിപ്പില്‍ പറ യുന്നു. ‘ഞാന്‍ എന്റെ കുട്ടികളെ വളരെയധികം സ്നേഹിക്കുന്നു. അവരെ അനാഥരാക്കരുത്. ആ രെയും കൊന്നിട്ടില്ല. നിരപരാധികളായ ഡോക്ടര്‍മാരെ ഉപദ്രവിക്കരുത്. എന്റെ ആത്മഹത്യ നിരപ രാധിത്വം തെളിയിക്കും’- ഡോക്ടര്‍ ആത്മ ഹത്യാകുറിപ്പില്‍ പറയുന്നു.

ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് ഐഎംഎ രാജസ്ഥാനില്‍ 24 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചു. ഡോ ക്ടറുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ഡോക്ടറുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോ ക്ടേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോ. അര്‍ച്ചന ശര്‍മയുടെ ആത്മഹത്യാ അങ്ങേയറ്റം ദു:ഖകരമായ സംഭവമാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.