Home

കോവിഡ് വന്ന് പോകട്ടെ എന്നാണോ? ദിനംപ്രതി നിരവധിയാളുകളാണ് മരിക്കുന്നത്, ജാഗ്രത കൈവിട്ടാല്‍ അപകടം

കോവിഡ് വന്നു പോകട്ടെ എന്ന് കരുതി നില്‍ക്കുന്നവരാണോ നിങ്ങള്‍? കോവിഡ് രോഗബാധി തരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യ ത്തില്‍ ജാഗ്രത കൈവിട്ടാല്‍ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിപ്പെടാം. ചിലര്‍ കോവിഡിനെതിരെയുള്ള ജാഗ്രത കൈവിടുന്നെന്ന ആശങ്കയുണ്ട്. ആര്‍ക്കോ വേണ്ടി മാസ്‌ക്കുകള്‍ ധരിക്കുന്ന സമീപനമാണ് പലര്‍ക്കും. മുഖത്തു നിന്ന് മാസ്‌ക് താഴത്തി വെയ്ക്കുന്നവര്‍ ഇപ്പോഴും ഏറെയാണെന്നും കോവിഡ് നിസാരനല്ലെന്നും പറയു ക യാണ് ആലപ്പുഴ ടി. ഡി. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ.ടി.കെ.സുമ.

കോവിഡ് 19 നിസാരക്കാരനല്ല
കോവിഡ് 19 മൂലം തീവ്രമായ അസുഖം ബാധിച്ചവരും മരണം സംഭവിച്ചവരും ധാരാളമുണ്ട്. ഈ ഘട്ടത്തിലെ കോവിഡ് അതിതീവ്രതയുള്ളതാണ്. വൈറസ് വളരെ വേഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരും. രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ജാഗ്രതയും കരുതലും കൈവിടരുത്.

കോവിഡ് വ്യാപന തീവ്രത
നിലവില്‍ മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന അവസ്ഥയിലാണീ വൈറസ്. പകര്‍ന്നു കഴിഞ്ഞാ ല്‍ അതിതീവ്രമായി ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് താഴുക, ന്യൂമോണിയ ബാധിക്കുക തുടങ്ങി മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

രോഗ ബാധയേല്‍ക്കാന്‍ പ്രായം ഒരു ഘടകമല്ല
എല്ലാവരുടെയും ധാരണയാണ് ചെറുപ്പക്കാരെ അസുഖം ബാധിക്കില്ലെന്നത്. പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും മാത്രമേ കോവിഡ് 19 പിടിപെടൂ എന്ന ധാരണ തെറ്റാണ്. പ്രായഭേദ മി ല്ലാതെ എല്ലാവരെയും വൈറസ് ബാധിക്കും. 30 വയസ്സില്‍ താഴെയുള്ള ഒരുപാടു പേര്‍ക്ക് ഇതിനോ ടകം ഗുരുതരമായ അസുഖം പിടിപെട്ടിട്ടുണ്ട്. മരണം സംഭവിക്കുന്നവരിലും ചെറുപ്പക്കാരുടെ എ ണ്ണം വളരെ വലുതാണ്.

മരണ നിരക്ക് ഉയര്‍ന്ന തന്നെ
ജനിതകമാറ്റം വന്ന വൈറസ് തീവ്രമായ രോഗവസ്ഥയാണ് പടര്‍ത്തുന്നത്. ഗുരുതരമായ ശ്വാസകോ ശ രോഗം, ന്യുമോണിയ തുടങ്ങി മരുന്നുകള്‍ പോലും ഫലപ്രദമാകാതെ മരണത്തിലേക്ക് എത്തുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ പോയ്‌ക്കോണ്ടിരിക്കുന്നത്. ചിലര്‍ രോഗബാധിതനായാലും വീടുകളി ല്‍ നിന്നും ആശുപത്രിയിലേക്ക് പോകാന്‍ മടിക്കുന്നുണ്ട്. പെട്ടെന്നു അസുഖം മൂര്‍ച്ചിക്കുന്ന അവ സ്ഥയിലും ആളുകള്‍ മരണത്തിലേക്ക് എത്തിപെടുകയാണ്. പൂര്‍ണ്ണ ആരോഗ്യത്തിലുള്ളവരെ പോലും കോവിഡ് 19 ഗുരുതര അവസ്ഥയിലേക്കാണ് എത്തിക്കുന്നത്.

രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു
വൈറസിന്റെ പകര്‍ച്ച വളരെ വേഗത്തിലാണ്. പുറത്തേക്ക് പോയ ആളില്‍ നിന്നും കുടുംബത്തി ലേക്കും അവിടെ നിന്നും പലരിലേക്കും അതിവേഗമാണ് വൈറസ് പടരുന്നത്. ഒരു വര്‍ഷത്തി ലേ റെയായി സര്‍ക്കാരും, ആരോഗ്യ പ്രവര്‍ത്തകരും, വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളും വിശ്രമമി ല്ലാതെ ഈ വൈറസിന് പിന്നാലെയാണ്. സാധ്യമായ എല്ലാ ചികിത്സയും നല്‍കിയിട്ടും കണ്മുന്നില്‍ ആളുകള്‍ മരിക്കുന്ന അവസ്ഥ കണ്ട് മാനസികമായും ശാരീരികമായും തളരുന്ന അവസ്ഥയിലാണ് ഓരോ ആരോഗ്യപ്രവര്‍ത്തകനും. ആളുകള്‍ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ കൃത്യമായി സ്വീകരിച്ചി രുന്നെങ്കി ല്‍ രോഗികളുടെ എണ്ണതില്‍ ഇത്ര വര്‍ദ്ധനവ് ഉണ്ടാകില്ലായിരുന്നു.

അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക. രണ്ടു മാസ്‌ക് ധരിക്കുക. യാത്രകളും ആഘോഷങ്ങളും ഒഴിവാക്കി സ്വയം സുരക്ഷിതരാകുക. ഇതിലൂടെ മാത്രമേ രോഗം പകരുന്നത് കുറയ്ക്കാന്‍ നമുക്ക് സാധിക്കു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.