Categories: IndiaNewsReal Estate

കോവിഡ് റിയൽ എസ്‌റ്റേറ്റ് മേഖലയെ മാറ്റിമറിക്കുമെന്ന് ശശി തരൂർ എം.പി

കൊച്ചി: കോവിഡ് 19 ന് ശേഷം മനുഷ്യരുടെ ജീവിതശൈലിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഗൗരവതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഉത്പാദന മേഖലയുടെ വളർച്ചയിലൂടെ മാത്രമേ രാജ്യത്തിന് മുന്നോട്ട് കുതിക്കാൻ കഴിയൂ. വ്യവസായ ക്ലസ്റ്ററുകളിലേക്കും ഉത്പാദന, നിർമാണ മേഖലകളിലേക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തരൂർ പറഞ്ഞു.
റിയൽ എസ്‌റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കേരള സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. ശശി തരൂർ.
കോവിഡ് ബാധ ലോകരാജ്യങ്ങളെ തന്നെ സ്തംഭിപ്പിപ്പിച്ചു. 175 രാജ്യങ്ങളിലെ പ്രതിശീർഷ വരുമാനത്തെ ദോഷകരമായി ബാധിച്ചു. 600 ദശലക്ഷം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടും. ആഗോള വ്യാപാരമേഖലയെ കോവിഡ് തളർത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു പുതിയ സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാനസികമായി തയാറെടുക്കുകയാണ് വേണ്ടത്. ആദ്യം പകച്ചു നിന്നെങ്കിലും ചൈന വളർച്ചയുടെ വേഗത കൈവരിച്ചു. പല പ്രമുഖ രാജ്യങ്ങളും ചൈനയുമായി വ്യാപാര ബന്ധം ഉപേക്ഷിച്ചെങ്കിലും ഇച്ഛാശക്തി കൈവിടാതെ ചൈന മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
കോവിഡ് ബാധ ഏറെ ദോഷകരമായി ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. നഗരകേന്ദ്രീകൃതമായ പദ്ധതികൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന സ്ഥിതി വന്നതോടെ നഗര കേന്ദ്രീകൃതമായ വികസനങ്ങൾക്ക് ഇനി പ്രസക്തിയില്ല. വെർച്വൽ റിയാലിറ്റിയിലേക്ക് ലോകം മാറുമ്പോൾ ഇന്ത്യയും അതിനനുസരിച്ച് മാറേണ്ടതുണ്ട്. അതിനു ഭരണാധികാരികൾക്ക് ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകേണ്ടതുണ്ട്.
പാർപ്പിട സമുച്ചയങ്ങൾക്കൊപ്പം ആശുപത്രി സമുച്ചയങ്ങൾക്കായും മുതൽമുടക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ ഗൗരവതരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.
വിവിധ രാജ്യങ്ങൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിച്ചത് മുതലെടുക്കാൻ ഇന്ത്യക്ക് കഴിയണം. ഒരു വർഷത്തിനിടെ 53 കമ്പനികൾ ചൈന വിട്ടപ്പോൾ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചത്. അനാവശ്യ കാലതാമസം, നീതീകരിക്കാനാകാത്ത നിയന്ത്രണങ്ങൾ, വിദഗ്ധ തൊഴിലാളികളുടെ അഭാവം, നിക്ഷേപ സൗഹൃദമില്ലായ്മ, വ്യക്തമായ നയങ്ങളുടെ അഭാവം തുടങ്ങിയവ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.
ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ. ഇറാനി മോഡറേറ്ററായിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.