ഡോ.ഹസീനാ ബീഗം
ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വമ്പിച്ച പുരോഗതിയിലെത്തിയ മനുഷ്യൻ എത്ര നിസ്സഹായനെന്ന് ബോധ്യപ്പെടുത്തുന്ന സാഹചര്യം. തികച്ചും അനിശ്ചിതത്വത്തിലായ സാമ്പത്തിക ചക്രവാളം കൂടുതൽ മേഘാവൃതമായിരിക്കുന്നു. എന്നിരുന്നാലും കടുത്ത ഈ പ്രതിസന്ധിയെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് പകക്കാതെ തിരിച്ചു വന്നേ മതിയാവൂ.
ലോകത്തെ വിറപ്പിച്ച വൻശക്തികൾ ഇന്നിതാ ഒരു സൂക്ഷ്മാണുവിന് മുന്നിൽ കീഴടങ്ങുന്ന അത്യന്തം ദയനീയമായ കാഴ്ച നാം കണ്ടു കഴിഞ്ഞു. സാങ്കേതിക മേന്മ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിലും വൈറസ് പിടി മുറുക്കാൻ മറന്നില്ല.
ജീവിതം അങ്ങനെയാണ്. നമ്മുടെ ആശകളെയും, പ്രതീക്ഷകളെയും ഒക്കെ അത് തകർത്തെറിയും. പണവും, അധികാരവുമെല്ലാം ഈ കുഞ്ഞൻ വൈറസിനു മുമ്പിൽ ഒന്നുമല്ലാതാവുമ്പോഴും അഹങ്കാരം വെടിഞ്ഞ് വിനയാന്വിതരായി സമാധാനത്തോടെ സഹവർത്തിക്കാനുള്ള ഒരു ആഹ്വാനം ഈ സന്ദർഭം ഉണർത്തിക്കുന്നുണ്ട്.
ലക്ഷക്കണക്കിന് ആളുകൾ മരിച്ചൊടുങ്ങി നിരവധി സംരഭങ്ങൾ തകർന്നടിയുകയും ചെയ്യുന്ന ദുരന്തത്തിൻ്റെ ആഘാതത്തിലും പ്രതീക്ഷ കൈവിടാതെ മുന്നേറുക തന്നെ വേണം. ഈ സമയവും കടന്നു പോകും എന്ന പ്രശസ്ത വാക്യത്തിൻ്റെ പ്രചോദനത്തിലൂടെ മാനവരാശിയുടെ സ്നേഹവും ഐക്യവും എന്ന ശക്തി നേടി ഒരുമിച്ച് നിന്ന് പരസ്പര സഹായ സഹകരണത്തിലൂടെ മുന്നേറിയാൽ നന്മയുടെയും ,സുകൃതങ്ങളുടെയും ശുദ്ധമായ മരുപ്പച്ചയിലേക്ക് നമുക്ക് തിരിച്ചു വരാനാവും. അതിലൂടെ തമസ്സിനപ്പുറമുള്ള പ്രതീക്ഷയുടെയും പ്രത്യാശയുടെയും തുരുത്തുകൾ നമുക്ക് കാണാൻ കഴിയും എന്നതിൽ സംശയമില്ല.
ഓരോരുത്തരുടെയും ജീവിതത്തിൽ ടെക്നോളജിയുടെ പ്രയോജനം ഇപ്പോൾ കൂടുതൽ ഉപകാരപ്രദമാണ്. കോവിഡ് പ്രതിസന്ധിയിലൂടെ നാം നേടിയ അപ്ഡേഷൻ.വർഷങ്ങൾ വേണ്ടിവരുമായിരുന്ന സാങ്കേതിക വിദ്യ വളരെ വേഗത്തിൽ ലോകജനത സ്വായത്തമാക്കി ക്കഴിഞ്ഞു. തൊഴിൽ സംസ്കാരത്തിലും, ജീവിത സംസ്കാരത്തിലും ഭാവിയിൽ ഒരു പാട് മാറ്റങ്ങൾ വരുവാൻ ഹേതുവായേക്കാം.
വർക് ഫ്രം ഹോം, ഓൺലൈൻ ക്ലാസ്സ്, വീഡിയോ ചാറ്റ് ഇവയെല്ലാം ഇതിനു മുമ്പ് കേട്ടറവിയായിരുന്നത് ഇന്നിതാ പ്രചാരത്തിലെത്തി കഴിഞ്ഞു. കോൺഫറൻസ് ഹാളിലെ മീറ്റിംഗുകൾക്ക് പകരം വീഡിയോ കോൺഫറൻസ് വഴിയുള്ള മീറ്റിംഗുകൾ സാധാരണയായി മാറി. റിമോട്ട് ഓഫീസ് എന്ന സങ്കൽപം സാക്ഷാത്കാരമായി. നെറ്റ് ബാങ്കിംഗ് തുടങ്ങി ഒട്ടുമിക്ക ഗവൺമെൻ്റ് സേവനങ്ങളും ഓൺലൈനായി മാറി.തൊഴിലിടം ഡിജിറ്റലായി കഴിഞ്ഞു.ടെലി മെഡിസിൻ മറ്റൊരു പുത്തൻ ഉണർവ്. കാർമ്മിക രംഗത്ത് പുത്തൻ ഉണർവേകി അങ്ങനെ സേവനങ്ങൾ ധ്രുതഗതിയിലായി. നേരിട്ടുള്ള മാനുഷിക ബന്ധങ്ങൾക്ക് അകലമായെങ്കിലും സേവനങ്ങളുടെ വേഗത ജനങ്ങളെ ആശ്വാസമേകി മുന്നോട്ട് നയിക്കുന്നു.
പ്രതിസന്ധികളെ പുരോഗതിയിലേക്കുള്ള ഊർജ്ജമായി വേണം കരുതാൻ. ക്രിയേറ്റീവ് ആയ ആലോചനയിലൂടെ നിശബ്ദതയുടെ ഈ കാലത്തെ നമുക്ക് അതിജീവിക്കാം.
പാoശാലകളും, ഓഫീസുകളും വീടകങ്ങൾ ആവുമ്പോൾ ആരോഗ്യം ശ്രദ്ധിക്കാൻ മറക്കരുത് എന്ന് മാത്രം. അമിതഭക്ഷണവും, മധുര പാനീയങ്ങളും, ബേക്കറി പലഹാരങ്ങളും നിയന്ത്രിച്ച് ചിട്ടയായ വ്യായാമത്തിലൂടെ ജീവിതത്തിലെ ഒന്നാമത്തെ നിക്ഷേപം ആരോഗ്യമാണ്—-ബാങ്ക് അക്കൗണ്ട് അല്ല എന്ന തിരിച്ചറിവുണ്ടാവണം.
കോവിഡിന് മരുന്ന് കണ്ട് പിടിക്കും വരെ ,സാമൂഹിക അകലം പാലിച്ച് ജാഗ്രതയോടെ വൈറസിനൊപ്പം ജീവിച്ചേ മതിയാവൂ. ഭയവും, അലസതയും ആണ് നമ്മുടെ വിജയത്തിന് തടസം നിൽക്കുന്ന രണ്ട് കാരണങ്ങൾ.
നിരന്തരമായ പരിശ്രമവും ,ആത്മവിശ്വാസവും ഏത് പ്രതിസന്ധിയേയും നേരിടാനുള്ള ആർജ്ജവം തരും. സ്വയം പഴിച്ചും, വിധിയിൽ വിലപിച്ചും നിരാശരായി കാലത്തെ കൊലപ്പെടുത്തിയാൽ ഒരു ജന്മസുകൃതം തന്നെ എരിഞ്ഞമരും എന്നതിൽ സംശയമില്ല.
പ്രാർത്ഥനാനിർഭരമായ ജീവിതവും, പ്രത്യാശയും ,കരുതലും, കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയേയും നമുക്ക് തരണം ചെയ്യാം….
പതറാതെ മുന്നേറാം…. ഈ കാലം സ്ഥിരമല്ല, ഈ കാലവും കടന്നു പോകും.
വിഷമങ്ങൾ നേരിടുമ്പോൾ ക്ഷമയാണ് ധീരത. നിരാശയുടെ ഇരുൾ മുറിയിൽ തളർന്നിരിക്കാതെ പ്രതീക്ഷയുടെ വെളിച്ചത്തിലേക്ക് മനസ്സിനെ നയിക്കുക. ചിലപ്പോൾ ചിലർ നമ്മെ അവഗണിക്കും. അതിൽ തളരാതെ അത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നുള്ള തിരിച്ചറിവുണ്ടാവുക. വിജയം സുനിശ്ചിതമാണ്. തീർച്ച.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.