കൊല്‍ക്കത്ത: കൊല്‍ക്കത്ത ആർജി കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി വിദ്യാർത്ഥിനിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ സമർപ്പിക്കും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ടിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിലും ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം തടയുന്നതിലും സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിരുന്നു.
ആശുപത്രിയില്‍ നടന്ന ആക്രമണത്തില്‍ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ബംഗാള്‍ സർക്കാരും ഇന്ന് സമർപ്പിക്കും. ഈ മാസം 13നാണ് ബലാത്സംഗ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്. ആർജി കാർ മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ച്ചകള്‍ ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്യുന്നതില്‍ ആശുപത്രി അധികൃതർക്കും, ആശുപത്രിയുടെ മുൻ പ്രിൻസിപ്പല്‍ ഡോ സന്ദീപ് ഘോഷും അനാസ്ഥ കാണിച്ചതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കാണാൻ മൂന്ന് മണിക്കൂറോളം സമയം മാതാപിതാക്കള്‍ കാത്തിരിക്കേണ്ടി വന്നു. അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര അനാസ്ഥയാണിതെന്ന് സുപ്രീംകോടതി വിമർശിച്ചു.
ആരോഗ്യ രംഗത്ത് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ നിർദ്ദേശിക്കുന്നതിനായി കോടതി പത്തംഗ സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം നാഷണല്‍ ടാസ്‌ക് ഫോഴ്‌സ് നല്‍കുന്ന ശുപാർശകള്‍ നടപ്പിലാക്കുന്നത് വരെ ഡോക്ടർമാർക്ക് ഇടക്കാല സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷൻ സുപ്രീംകോടതിയില്‍ ഹർജി നല്‍കി. ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും പ്രവേശന കവാടങ്ങളില്‍ ഉള്‍പ്പെടെ സിസിടിവികള്‍ സ്ഥാപിക്കണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.