Breaking News

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസിനുള്ള പണം ; പണവും വാഹനവും ആവശ്യപ്പെട്ട് ധര്‍മ്മരാജന്‍ ഹര്‍ജി നല്‍കി

കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും അതിനാല്‍ നഷ്ടപ്പെട്ട പണവും കാറും തിരികെ വേണമെന്ന് ആവശ്യപ്പെട്ടു ധര്‍മ്മരാജനും സംഘവും കോടതിയില്‍ ഹര്‍ജി നല്‍കി

തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധര്‍മ്മരാജന്‍. പണ ത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ഇരി ങ്ങാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കി യത്. ബിസിനസ് ആവശ്യത്തിനായുള്ള പണമായിരുന്നുവെന്നും പണം തിരികെ വേണമെന്നും ധ ര്‍മ്മരാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. ധര്‍മ്മരാജനും സുനില്‍ നായ്കും ഷംജീറും ചേര്‍ന്നാണ് ഹ ര്‍ജി നല്‍കിയത്.

പണത്തിലോ വാഹനത്തിലോ മറ്റാര്‍ക്കും അവകാശമില്ല. പണത്തിന് കൃത്യമായ സ്രോതസുണ്ട്. ഇത് കോടതി ആവശ്യപ്പെടുന്ന പക്ഷം സമര്‍പ്പിക്കാന്‍ തയ്യാറാണ്. അതിനാല്‍ വിചാരണയ്ക്ക് മുന്‍പ് കവര്‍ ച്ച ചെയ്യപ്പെട്ട വസ്തുക്കള്‍ ധര്‍മ്മരാജനും സുനില്‍ നായ്കിനും ഷംജീറിനും തിരികെ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെത്തിയ എര്‍ട്ടിഗ കാറിന്റെ ഉടമ ഷംജീറാണ്.

ധര്‍മ്മരാജന്‍ സപ്ലൈകോക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസുകാരനാണ്. സംസ്ഥാന ത്തുടനീളംപഴം, പച്ചക്കറി വ്യാപാരം ഇദ്ദേഹത്തിനുണ്ട്. സുനില്‍ നായ്ക് ധര്‍മ്മരാജന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ്. നഷ്ടപ്പെട്ട തുകയില്‍ 3.25 കോടി രൂപ ധര്‍മ്മരാജന്റേതാണ്. അവശേ ഷിക്കുന്ന 25 ലക്ഷം രൂപ സുനില്‍ നായ്കിന്റേതാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഏപ്രില്‍ നാലിനാണ് 3.25 കോടി രൂപ ഷംജീറിന് ധര്‍മ്മരാജന്‍ നല്‍കിയത്. പിന്നീട് ഷംജീറിനോട് സുനില്‍ നായ്കിന്റെ പക്കല്‍ നിന്നും 25 ലക്ഷം രൂപ കൂടി വാങ്ങിയ ശേഷം എറണാകുളത്ത് പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കി. കാറിലെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിലാ ണ് 3.25 കോടി രൂപ സൂക്ഷിച്ചിരുന്നത്. 25 ലക്ഷം ബാഗിലായിരുന്നു. ഒറ്റയ്ക്ക് പോകണം എന്ന നിര്‍ദ്ദേശം തെറ്റിച്ച് ഷംജീര്‍ തന്റെ സുഹൃത്തായ റഷീദിനെ കാറില്‍ കയറ്റി. പുലര്‍ച്ചെ 4.40 ന് കൊടകര പാല ത്തിലെത്തിയപ്പോള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പോലെ മൂന്ന് കാറുകള്‍ ഷംജീ റിന്റെ കാറിനെ വളഞ്ഞു. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ഷംജീറിനെയും റഷീദിനെയും ആക്രമിച്ച ശേഷം കൊള്ള സംഘം ഇവരെ വഴിയില്‍ തള്ളി. പിന്നീട് പണവും കാറുമായി കടന്നുകളഞ്ഞു.

ഈ പണവും സ്വര്‍ണാഭരണങ്ങളും ധര്‍മ്മരാജന്റേതും സുനില്‍ നായ്കിന്റേതുമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ബിസിനസ് സജീവമാക്കി മുന്നോ ട്ട് കൊണ്ടുപോകാന്‍ തുക തിരിച്ച് കിട്ടിയേ പറ്റൂ അതി നാല്‍ കണ്ടെത്തിയ പണമെങ്കിലും തിരികെ നല്‍കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.