ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമായി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു
തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ അര്‍ധ രാ ത്രി മുതല്‍ നടത്താന്‍ നിശ്ചയിച്ച 48 മണിക്കൂര്‍ പണിമുടക്കില്‍ മാറ്റമി ല്ല.ശമ്പള പരിഷ്‌കരണം സംബന്ധി ച്ച് മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സമരവുമാ യി മുന്നോട്ടുപോകാന്‍ കെഎസ്ആര്‍ ടിസി തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ആവശ്യങ്ങളില്‍ വ്യക്ത മായ മറുപടി പറയാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
ശമ്പള സ്‌കെയില്‍ സംബന്ധിച്ച തര്‍ക്കമാണ് സമരത്തിന് കാരണം. നിലവിലുള്ള 2011 ലെ ശമ്പള സ്‌കെയി ല്‍ 8730 രൂപയില്‍ തുടങ്ങി 42,460 അവസാനിക്കുന്നതാണ്.(58 വര്‍ ഷത്തെ സര്‍വീസ് കണക്കാക്കിയാണ് മാസ്റ്റര്‍ സ്‌കെയില്‍ നിശ്ചയിക്കുന്നത്).പരിഷ്‌കരണത്തിനായി 3 യൂണിയനുകളും നല്‍കിയിട്ടുള്ള ശമ്പള സ്‌കെയില്‍ സംസ്ഥാന സര്‍ ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിനു തുല്യമായതാണ്.
23700 രൂപയില്‍ തുടങ്ങി 166800 രൂപയില്‍ അവസാനിക്കുന്നതാണ് ഈ സ്‌കെയില്‍. സര്‍ക്കാരില്‍ 11-ാം ശമ്പളപരിഷ്‌കരണം നടന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഇപ്പോഴും വാങ്ങുന്നത് 9-ാം ശമ്പള കമ്മിഷന്‍ പ്രകാരമുള്ള തുകയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌കെയിലിന് തുല്യമായി ശമ്പളം പരിഷ്‌കരിക്കണ മെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.