ഒമാനിലെ ബിസിനസ് ലോകത്ത് മലയാളി കർഷകന്റെ ഒരു മാറ്റുരച്ച കുതിപ്പ് – ഈ നിർവചനം ഏറ്റവും അനുയോജ്യമായി വരുന്ന വ്യക്തിയാണ് കൊല്ലം സ്വദേശിയായ ദാമോദരൻ മുരളീധരൻ. നാടൻ കോഴികളിലൂടെ കാർഷിക സംരംഭം വിജയകരമായി വിപുലീകരിച്ച അദ്ദേഹം ഇന്ന് ഒമാനിലെ പ്രശസ്തമായ ദല്ല പൗൾട്രി പ്രൊഡക്ഷൻ LLCയുടെ മാനേജിംഗ് ഡയറക്ടറായി മാറിയിരിക്കുകയാണ്.
കുടുംബ പശ്ചാത്തലം: കൃഷിയിലൂടെ ജീവിതത്തെ അടിയുറച്ച പഠനം
മൈലത്തെ അറിയപ്പെടുന്ന കാരൂർ കുടുംബത്തിലാണ് മുരളീധരന്റെ ജനനം. പിതാവ് ദാമോദരനും മാതാവ് ഭവാനിയും നൂറേക്കറിലധികം കൃഷിയിടം കൈവശം വച്ചിരുന്ന കാർഷിക കുടുംബത്തിലാണ് അദ്ദേഹം വളർന്നത്. കൃഷിയോടുള്ള ആത്മബന്ധം ചെറുപ്പത്തിൽ തന്നെ പിറവിെടുത്തിരുന്നു.ഈ അനുഭവങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തിൽ ഒരു വിജയകരമായ ബിസിനസ് അദ്ധ്യായമാക്കാൻ സഹായകരമായി മാറുകയായിരുന്നു.
വിദ്യാഭ്യാസവും കർഷക പരിശീലനവും
സ്കൂൾ വിദ്യാഭ്യാസം കൊട്ടാരക്കര ഗവ. ബോയ്സ് ഹൈസ്കൂളിൽ പൂർത്തിയാക്കിയ അദ്ദേഹം, 1975ൽ കന്യാകുമാരിയിലെ മാർത്താണ്ഡ കാർഷിക പരിശീലന കേന്ദ്രത്തിൽ കോഴ്സിന് ചേർന്നു. ഇവിടെ നിന്നും കൃഷിയെ കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും, പ്രായോഗിക വിദ്യകളും അദ്ദേഹത്തിന് ലഭിച്ചു.
വിദ്യാഭ്യാസാനന്തര ജീവിതത്തിൽ ഫർണിച്ചർ, തടി വ്യവസായം, കാർഷിക ഉപകരണങ്ങളുടെ മാർക്കറ്റിംഗ് എന്നിവയിലായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും കുടുംബം തമ്മിലുള്ള പ്രശ്നങ്ങൾ മൂലം പല സംരംഭങ്ങളും നിർത്തേണ്ടിവന്നു. എങ്കിലും ഈ തിരിച്ചടികൾ മുരളീധരനെ തളർത്തിയില്ല.
38 രൂപ പ്രതിഫലത്തിൽ ശ്രീഹരിക്കോട്ടയിലെ സ്റ്റീൽ കമ്പനിയിൽ ജോലി ആരംഭിച്ച അദ്ദേഹം, പിന്നീട് മത്സ്യബന്ധന ബോട്ടിൽ സ്രാങ്കായി ജോലി ചെയ്തു. ചന്ദ്രൻ എന്ന സഹപ്രവർത്തകനോടൊപ്പം ജോര്‍ജ് മാജോ 15 എന്ന ബോട്ടിൽ ആദ്യമായി സ്രാങ്കായി കടലിലിറങ്ങിയതോടെ, ദാമോദരന്റെ ജീവിത വഴിത്തിരിവുകൾ ആരംഭിച്ചു.
വിശാഖപട്ടണം, പുരി, കട്ടക്ക്, പാരാദ്വീപ് എന്നിവിടങ്ങളിൽ വിവിധ ബോട്ടുകളിൽ ജോലി ചെയ്തതോടൊപ്പം, പാരാദ്വീപിൽ മലയാളി സമാജം സ്ഥാപിക്കുകയും അതിലൂടെ സമൂഹത്തിൽ സ്വാധീനം കൈവശമാക്കുകയും ചെയ്തു.
1983-ൽ തോട്ടക്കാരന്റെ വിസയിൽ ദാമോദരൻ മസ്കറ്റിൽ എത്തി. വൈദ്യുതി പോലുമില്ലാത്ത അവസ്ഥയിലായിരുന്ന നോഹ ഫാമിൽ അദ്ദേഹം ചുമതലയെടുത്ത കൃഷി ഭദ്രമായി വികസിപ്പിച്ച് നൂറേക്കറിലേക്ക് വ്യാപിപ്പിച്ചു. ഈ കൃഷിയിൽ നിന്നും ലഭിച്ച വിജയം അദ്ദേഹത്തെ ഒമാനിലെ കാർഷിക മേഖലയിൽ പ്രശസ്തിയിലേക്ക് നയിച്ചു.
1989-ൽ കൊമർഷ്യൽ മാനേജറായി വീണ്ടും ഒമാനിൽ എത്തിയ ദാമോദരൻ, ഇന്ത്യയിലെ നാടൻ കോഴികളെ ഒമാനിലേക്ക് കൊണ്ടുവന്ന് വളർത്തൽ ആരംഭിച്ചു. ഇൻകുബേറ്ററിൽ വിരിയിച്ച മുട്ടകളിൽ നിന്നുള്ള കോഴിക്കുഞ്ഞുങ്ങളെ പ്രദേശവാസികൾക്ക് വിതരണം ചെയ്തു. ഈ സംരംഭം ശ്രദ്ധേയമായി, സർക്കാർ തലത്തിൽ പിന്തുണയും ലഭിച്ചു.
ബർക്കയിൽ സ്ഥിതി ചെയ്യുന്ന “മുരളീം ഫാം” ഇന്ന് ഉജ്വല കൃഷി-ബിസിനസ് കേന്ദ്രമായി മാറിയിട്ടുണ്ട്. നാടൻ കോഴികൾക്ക് പുറമെ താറാവ്, ടർക്കി, കാട, മയിൽ, പശു, ആട് എന്നിവയും ഇവിടെ വളർത്തപ്പെടുന്നു. കുടുംബങ്ങൾക്കും കുട്ടികൾക്കും സന്ദർശിക്കാവുന്ന ഒരു ആകർഷക ഫാമായും ഇത് മാറിയിട്ടുണ്ട്.
കൊവിഡ് മൂലമുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നെങ്കിലും, ദാമോദരൻ തന്റെ താത്പര്യവും പ്രയത്നവും കൊണ്ട് ഫാമിനെ വീണ്ടും നിലനിറുത്തുകയും വിപുലീകരിക്കുകയും ചെയ്തു. മേഖലയിലെ യുവാക്കൾക്കും സ്ത്രീകൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹത്തിന് വലിയ പങ്കുണ്ട്.
ബിസിനസ്സിനൊപ്പം സാമൂഹിക രംഗത്തും അദ്ദേഹം സജീവനാണ്. ഒമാനിലെ എസ്എൻഡിപിയുടെ വളർച്ചയ്ക്കും, മസ്കറ്റിലെ യൂണിയൻ ശാഖാ പ്രവർത്തനങ്ങൾക്കും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. 2017-ൽ SNDP ശാഖയുടെ സ്ഥാപകനായ മുരളീധരനെ 2023-ൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദരിച്ചു.
കൊവിഡ് കാലം മറ്റു ബിസിനസുകളെ പോലെ തന്നെ മുരളീം ഫാമിനെയും ബാധിച്ചു. വിതരണ തടസ്സം, ഇടപെടലുകളുടെ കുറവ് തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടെങ്കിലും, മുരളീധരന്റെ സമർപ്പണവും കഠിനപ്രയത്നവുമാണ് ഫാമിനെ തിരിച്ചെടുത്തത്. ആവശ്യകത ഇരട്ടിയായപ്പോൾ ഫാം കൂടുതൽ വലുതാക്കി വിപുലപ്പെടുത്തി.
ആദ്യ ഭാര്യ രാധാമണിയുടെ മരണശേഷം വീട്ടമ്മയായ ശശികലയെ വിവാഹം കഴിച്ചു. ആദ്യ വിവാഹത്തിൽ അദ്ദേഹത്തിന് രണ്ട് കുട്ടികളുണ്ട്. ആദ്യ മകൻ അജയ് മുരളി യുകെയിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നു. മകൾ ആതിര മുരളി ഓസ്ട്രേലിയയിൽ സർക്കാർ ജോലി ചെയ്യുന്നു. ശശികലയുടെ മകൻ സച്ചിൻ ദേവ് യുകെയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായി ജോലി ചെയ്യുന്നു.
മണ്ണിൽ നിന്ന് തുടങ്ങുന്ന കഠിനപ്രയത്നം എവിടെയേക്കും എത്തിച്ചേരാം എന്നതിന്റെ ഉജ്ജ്വല ഉദാഹരണമാണ് ദാമോദരൻ മുരളീധരൻ. കർഷക മനസ്സിൽ നിന്ന് ബിസിനസ് മാനസിലേക്ക് കുതിച്ചുയർന്ന്, ഒമാനിലെ കാർഷിക മേഖലയെ മാറ്റിയ ഈ പ്രവാസി മലയാളിയുടെ ജീവിതം, പുതിയ തലമുറക്ക് മാതൃകയാകുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.