കുവൈത്ത് സിറ്റി : കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. ഘട്ടം ഘട്ടമായിട്ടാണ് ഇവ നടപ്പാക്കുന്നത്. ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന് (സിഎസ്സി) സമർപ്പിച്ച് അംഗീകാരം നേടിയ സ്ഥാപനങ്ങളിൽ ഇന്നലെ മുതൽ സായാഹ്ന സേവന സമ്പ്രദായം തുടങ്ങി.
സായാഹ്ന സേവന സമ്പ്രദായത്തിന് കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ആദ്യ ഘട്ടം ഈ വർഷം തുടക്കത്തിൽ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ 20 മുതൽ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. സായാഹ്ന ഷിഫ്റ്റ് വൈകിട്ട് 3.30നു ശേഷമാണ്. ജീവനക്കാർക്ക് അനുയോജ്യമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.സായാഹ്ന സേവനം വകുപ്പുകളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.